ആലുവ കൊലപാതകം; മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസിന്റെ നാൾവഴികൾ അറിയാം
ഏതാണ്ട് മൂന്നര മാസങ്ങൾക്ക് മുൻപ് ആലുവയിൽ നടന്ന അഞ്ച് വയസുകാരിയുടെ ക്രൂരമായ കൊലപാതകം സമീപകാലത്ത് കേരളീയ മനസാക്ഷിയെ പിടിച്ചുകുലുക്കിയ ഏറ്റവും വലിയ വാർത്തകളിൽ ഒന്നായിരുന്നു. പൊതുവെ സംസ്ഥാനത്തിന് കേട്ടുകേൾവി ഇല്ലാത്ത തരത്തിലുള്ള അതിദാരുണമായ സംഭവ വികാസങ്ങൾക്ക് ആലുവ സാക്ഷ്യം വഹിച്ചപ്പോൾ, പ്രതിയ്ക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകരുതെന്നായിരുന്നു കുടുംബം ഉൾപ്പെടെ ആവശ്യപ്പെട്ടത്.
ഇപ്പോഴിതാ പോക്സോ കേസുകളിലെ സ്ഥിരം കാല താമസങ്ങൾക്ക് ഇട നൽകാതെ, അതിവേഗം വിചാരണ പൂർത്തിയാക്കി കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേസിലെ ഏക പ്രതിയായ അസ്‌ഫാക് ആലത്തിന് വധശിക്ഷ പ്രഖ്യാപിച്ചുകൊണ്ട് കോടതി ഉത്തരവിട്ട് കഴിഞ്ഞു. ക്രൂരതയുടെ ആഴം കൊണ്ടും, നീതി പീഠത്തിന്റെ കൃത്യമായ ഇടപെടൽ കൊണ്ടും സമാനതകളില്ലാത്ത ഈ കേസിന്റെ നാൾവഴികൾ അറിയാം....

2023 ജൂലായ് 28നാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. എറണാകുളത്തെ ഏറ്റവും തിരക്കേറിയ നഗരപ്രദേശങ്ങളിൽ ഒന്നായ ആലുവയിലാണ് കുറ്റകൃത്യം റിപ്പോർട്ട് ചെയ്‌തത്.
ജൂലായ് 28ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത്. ആലുവയിലെത്തിയ പ്രതി അസ്‌ഫാക് ആലം വൈകീട്ട് 3.30ഓടെ കുട്ടിയെയും കൊണ്ട് മാർക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോകുന്നു.
അന്ന് വൈകീട്ട് മൂന്നേമുക്കാലോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പിന്നാലെ ലഭ്യമായ വിവരങ്ങൾ വച്ച് പോലീസ് അന്വേഷണം തുടങ്ങി
വൈകീട്ട് അഞ്ച് മണിയോടെ കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് പ്രാഥമിക പരിശോധനകളും, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും തുടങ്ങി.
ഒരു ഭാഗത്ത് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലും, അന്വേഷണവും പുരോഗമിക്കവേ 5.30ഓടെ കൃത്യം നടത്തിയ ശേഷം മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ച പ്രതി അസ്‌ഫാക് തിരികെ ആലുവ നഗരത്തിലേക്ക് തന്നെ വന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റ് സാഹചര്യ തെളിവുകളും പരിഗണിച്ച് രാത്രി 9 മണിയോടെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായ അസ്‌ഫാക് ആലത്തെ പോലീസ് പിടികൂടി. എന്നാൽ അപ്പോഴേക്കും ആ കുരുന്ന് ജീവൻ പ്രതി ഇല്ലാതാക്കിയിരുന്നു.
ജൂലായ് 29: പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനോടുവിൽ രാവിലെ 11 മണിയോടെ ആലുവ മാർക്കറ്റിന് പിന്നിലുള്ള കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു
ജൂലായ് 30: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്ന പൊതുദർശനത്തിന് ശേഷം കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു
ഓഗസ്‌റ്റ് 1: തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്‌സാക്ഷികൾ തിരിച്ചറിഞ്ഞു
ഓഗസ്‌റ്റ് 3: ആലുവ മാർക്കറ്റ് പരിസരത്ത് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
ഓഗസ്‌റ്റ് 6: കുട്ടിയുടെ വീട്ടിലും ആലുവ മാർക്കറ്റിലും പ്രതിയെ തെളിവെടുപ്പിനെത്തിച്ച് പോലീസ്, വൈകാരികമായി പ്രതികരിച്ച് കുടുംബവും നാട്ടുകാരും
സെപ്റ്റംബർ 1: കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴേക്കും പോലീസ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു
ഒക്ടോബർ 4: കേസിൽ വിചാരണ തുടങ്ങി, പ്രതിക്കെതിരെ 16 കുറ്റങ്ങൾ ചുമത്തി
നവംബര്‍ 4: കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
നവംബര്‍ 14: കേസിൽ അസ്‌ഫാക് ആലത്തിന് വധശിക്ഷ വിധിച്ചു
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications