തെളിവെടുപ്പിനിടെ പ്രതി അസഫാക്കിനെതിരെ ജനരോക്ഷം; പൊട്ടിക്കരഞ്ഞ് പ്രതിക്ക് നേരെ പാഞ്ഞടുത്ത് കുട്ടിയുടെ അമ്മ..
ആലുവ: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലവുമായി ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പ് നടത്തി. വന്‍ പോലീസ് വലയിത്തിലാണ് അസഫാക്കിനെ കൊലപാതകം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്.
പ്രതിയെ കണ്ടപ്പോള്‍ വലിയ രീതിയിലുള്ള ജനരോക്ഷമാണ് ഉണ്ടായത്. ക്രൂരമായ കൊലപാതക രീതി പ്രതി പോലീസ് ഉദ്യോ?ഗസ്ഥരോട് വിശദീകരിച്ചു. പോലീസകാരുടെ ചോദ്യത്തിന് മറപടിയും നല്കി. കൊലപാതകത്തിന് ശേഷം കൈകഴുകിയ സ്ഥലും പോലീസിന് ഇയാള്‍ കാണിച്ചു കൊടുത്തു.

അതേസമയം, തെളിവെടുപ്പിനായി കുട്ടി താമസിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതി വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാവും പിതാവും പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതിക്ക് നേരെ പാഞ്ഞടുത്ത് . തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് അമ്മയെ തടഞ്ഞ് വീടിനുള്ളിലേക്ക് മാറ്റുകയായിരുന്നു.
വീടിനു സമീപം താമസിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരും പ്രതിക്കെതിരെ പ്രതിഷേധവുമായി എത്തി. പ്രതി മദ്യം വാങ്ങിയ ബെവ്കോ ഔട്ട് ലെറ്റിലും സംഭവ ദിവസം ഉച്ചകഴിഞ്ഞ് കുട്ടിയുമായി വീട്ടില്‍ നിന്നിറങ്ങി ശേഷം ജ്യൂസ് വാങ്ങാനായി പോയ കടയിലും തെളിവെടുപ്പ് നടത്തി. അവിടെ നിന്ന് റോഡ് മുറിച്ച് കടന്നാണ് ഇയാള്‍ മാര്‍ക്കറ്റില്‍ എത്തിയാണ് കുട്ടിയെ ഇയാള്‍ കൊലപ്പെടുത്തിയത്.
നേരത്തെ, കുട്ടിയുടെ തന്നെ ടീഷര്‍ട്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. സാധാരണ പീഡന കൊലപാതകങ്ങളില്‍ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിച്ചിരുന്നു.
അസഫാക് സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ടെന്ന വുിവരം ലഭിച്ചതിനെ തുടര്‍ന്ന്്. അന്വേഷണം യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി ഒരു സംഘം പ്രതിയുടെ സ്വദേശമായ ബിഹാറിലെത്തി.
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ് ലക്ഷ്യം. ഒപ്പം മറ്റൊരു സംഘം ഡല്‍ഹിയിലും അന്വേഷണം തുടങ്ങി.
അതേസമയം, പ്രതിയെ എറണാകുളം പോക്സോ കോടതി പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി അന്വേഷണത്തോട് സഹകരിക്കാത്ത സാഹചര്യത്തില്‍ കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആഗസ്റ്റ് 10 വരെയാണ് അസ്ഫാക്കിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications