രാഖിയുടെ കൊലപാതകം; മൊബൈൽ ഫോണിന് പിന്നാലെ വസ്ത്രങ്ങളും കണ്ടടുത്തു, ഹാൻഡ് ബാഗിനായി തിരച്ചിൽ!
തിരുവനന്തപുരം: അമ്പൂരി വധക്കേസിൽ നിർണ്ണായക തെളിവുകൾ കൂടി ലഭിച്ചു. രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാഖിയുടേതെന്ന് കരുതപ്പെടുന്ന മൊബൈൽ ഫോണും കൊല്ലാനുപയോഗിച്ച കയറും ലഭിച്ചിരുന്നു. ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷി ച്ച നിലയിലാണ് വസ്ത്രങ്ങൾ കണ്ടെടുത്തത്. രക്ഷപ്പെടുന്നതിനിടയിൽ വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പ്രതികളുടെ മൊഴി.
രാഖിയുടെ കൊലപാതകം; മൊബൈൽ ഫോണിന് പിന്നാലെ വസ്ത്രങ്ങളും കണ്ടടുത്തു, ഹാൻഡ് ബാഗിനായി തിരച്ചിൽ!
കണ്ടെടുത്ത വസ്ത്രത്തിൽ രക്തക്കറയുണ്ട്. കൊലപാതകത്തി്ന് ശേഷം പ്രതികൾ മൂന്ന് ഭാഗങ്ങളിലായാണ് മൊബൈൽഫോൺ ഉപേക്ഷിച്ചത്. തെളിവെടുപ്പിനിടെ പ്രതികൾ തന്നെയാണ് ഫോൺ പോലീസിന് കാണിച്ചു കൊടുത്തത്. രാഖിയുടെ വസ്ത്രങ്ങൾക്കും ഹാന്‍ഡ് ബാഗിനുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ വസ്ത്രങ്ങൾ കണ്ടെത്തിയത്.
ഹാൻഡ് ബാഗ് കണ്ടെത്താനുള്ള തിരച്ചിലിലാണ് പോലീസ്. രാഖിയുടെ ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖ്യപ്രതി അഖിൽ മൊഴി നൽകിയിരുന്നു. അഖിലിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് കയർ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 26ാം തീയതിയാണ് രാഖിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കാണപ്പെട്ടത്. രാഖിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പോലീസിന് നൽകിയ പരാതിയിന്മേൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാഖിയുടെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തിനൊടുവിൽ രാഖിയുടെ സുഹൃത്ത് അഖിലും സഹോദരൻ രാഹുലും ചേർന്നാണ് കൊല നടത്തിയതെന്ന് വ്യക്തമാവുകയായിരുന്നു.