Get Updates
Get notified of breaking news, exclusive insights, and must-see stories!

വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും പുറത്ത്; പ്ലസ് ടു വിദ്യാർഥിനിയുടെ മരണത്തിൽ ആംബുലൻസ് ഡ്രൈവർ പിടിയിൽ

തിരുവനന്തപുരം: കിളിമാനൂരിൽ പ്ലസ് ടു വിദ്യാർഥിനി ആൽഫിയ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ ആംബുലൻസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പോങ്ങനാട് സ്വദേശി ജിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. പ്രണയത്തിൽ നിന്ന് ജിഷ്ണു പിന്മാറിയതാണ് പെൺകുട്ടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. ജിഷ്ണുവിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി.

ഞായറാഴ്ചയാണ് ആൽഫിയ വിഷം കഴിച്ചത്.

ഞായറാഴ്ചയാണ് ആൽഫിയ വിഷം കഴിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 29 ന് രാവിലെ ചര്‍ദ്ദിലിനെ തുടര്‍ന്ന് അവശനിലയിലായ അല്‍ഫിയയെ ബന്ധുക്കള്‍ ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുന്നത്. അവശതയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച പുലർച്ചെ ആൽഫിയ മരിച്ചത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.

പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

2

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുടുംബാംഗങ്ങള്‍ക്കെല്ലാം കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇവരെ ഗൃഹവാസ പരിചരണ കേന്ദ്രത്തിലെത്തിച്ചത് ജിഷ്ണു ജോലി ചെയ്യുന്ന ആംബുലന്‍സില്ലായിരുന്നു. പിന്നീട്, ഇയാള്‍ പെണ്‍കുട്ടിയുടെ നമ്പര്‍ കരസ്ഥമാക്കുകയും സമൂഹമാധ്യമങ്ങളിലൂടെ ചാറ്റിംഗ് ആരംഭിക്കുകയും അത് പ്രണയമായി വളരുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

3

യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറിയതില്‍ മനംനൊന്താണ് പെണ്‍കുട്ടി വിഷം കഴിച്ചതെന്നാണ് ആരോപണം. ഛർദ്ദിയും ക്ഷീണവും മൂലം ഇതിനിടെ അല്‍ഫിയയെ നാല് ആശുപത്രികളിലെത്തിച്ച് ചികിത്സ തേടി. ഇവിടെയൊക്കെ വിഷം ഉള്ളിലെത്തിയ വിവരം അറിയാതെയായിരുന്നു ചികിത്സ. വിഷം കഴിച്ചുവെന്ന കാര്യം അറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവറായ ജിഷ്ണുവിന് അറിയാമായിരുന്നുവെങ്കിലും അത് പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്കൂളില്‍ പരീക്ഷയെഴുതാനും പോയിരുന്നു.

4

വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെൺകുട്ടി മരിച്ചത്. വിഷം കഴിച്ച ശേഷം പെൺകുട്ടി കാര്യം അംബുലന്‍സ് ഡ്രൈവറായ വിഷ്ണുവിനെ വാട്ട്സ്ആപ്പ് വഴി അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇയാള്‍ ഇത് കാര്യമായി എടുത്തില്ല. കൂടാതെ പെൺകുട്ടിക്ക് തിരിച്ച് മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.

5

ഇടയ്ക്ക് ഒരു ദിവസം അല്‍ഫിയ സ്‌കൂളില്‍ പരീക്ഷ എഴുതുകയും ചെയ്തു. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എലിവിഷം കഴിച്ചതായി അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് സഹോദരന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചപ്പോളാണ് വിഷം കഴിച്ചതായുള്ള സന്ദേശങ്ങള്‍ കണ്ടെത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജിഷ്ണുവിനെതിരെ പൊലീസ് ആത്മഹത്യാപ്രേരണകുറ്റം ചുമത്തി.കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വിഎസ് മന്‍സിലില്‍ ഷാജഹാന്‍-സബീന ദമ്പതികളുടെ മകളാണ് ആൽഫിയ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+