കയ്യടി നേടാൻ വായിൽ തോന്നുന്നത് വിളിച്ചുപറയുന്നയാണ് സജി ചെറിയാൻ: വിമർശനവുമായി ദീപിക
കൊച്ചി: സജി ചെറിയാന്റെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. 'ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയുന്ന മന്ത്രിമാർ അടക്കമുള്ള ഇടതു നേതാക്കളും മുഖ്യമന്ത്രിയടക്കം അവർക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.' എന്ന് മുഖപ്രസംഗം പറയുന്നു. അതിനിടെ മന്ത്രി സജി ചെറിയാന് തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി വ്യക്തമാക്കി.
മന്ത്രി സജി ചെറിയാനും, മുൻ മന്ത്രിയും ഇടത് എംഎൽഎയുമായ കെടി. ജലീലും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാർക്കുമെതിരേ നടത്തിയ പ്രതികരണങ്ങൾ ജീർണതയുടെ സംസ്കാരം പേറുന്നവർക്കു ഭൂഷണമായിരിക്കാം. എന്നാൽ, അവർ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്കു ചേർന്നതല്ലെന്ന് ഓർമിപ്പിക്കട്ടെയെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

'ക്രൈസ്തവർ എന്തു രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങൾ ചെയ്യുമ്പോൾ ശരിയും മറ്റുള്ളവർ ചെയ്യുമ്പോൾ അതു തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവരിൽനിന്ന് ഇതിനപ്പുറംപ്രതീക്ഷിക്കേണ്ടതുമില്ല. സാംസ്കാരിക മന്ത്രിയായ സജി ചെറിയാന്റെ ലജ്ജാകരമായ പ്രതികരണം അതു കൂടുതൽ വ്യക്തമാക്കുന്നു.'
'സജി ചെറിയാൻ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവർ. അതിൽ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോൾ ക്രൈസ്തവർക്കുനേരേ നടത്തുന്ന ആക്ഷേപങ്ങൾ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനോ എന്നും സംശയിക്കണം.' - ദീപിക പറയുന്നു.
പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ പങ്കെടുത്തതാണ് സജി ചെറിയാനെ വല്ലാതെ പ്രകോപിപ്പിച്ചത്. ബിജെപി വിരുന്നിനു ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പുർ വിഷയം അവർ മറന്നെന്നുമാണ് സജി ചെറിയാന്റെ കണ്ടെത്തൽ. പാർട്ടി അണികളുടെ കൈയടി നേടാൻ വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാൻ. എന്നാൽ, ഇത്തരം വിടുവായത്തം തിരുത്താൻ അദ്ദേഹത്തോടു പറയുന്നതിനു പകരം, പിന്തുണ നൽകുന്നതായി ഇന്നലെ മുഖ്യമന്ത്രി എറണാകുളത്തു നടത്തിയ പ്രതികരണം.
ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിക്കാൻ ആവേശം കാട്ടുന്ന ഇടതു നേതാക്കൾ, സമൂഹത്തിൽ മതസ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു നടക്കുന്നവരെ കണ്ടതായിപ്പോലും നടിക്കുന്നില്ല. നിങ്ങളുടെ ഇത്തരം ഇരട്ടത്താപ്പുകളും ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നതു മറക്കരുതെന്നും മുഖപ്രസംഗം കൂട്ടിച്ചേർക്കുന്നു.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications