Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൻ അകറ്റിനിർത്തിയ 92 കാരനെ ഭാര്യയുമായി വീണ്ടും ഒന്നിപ്പിച്ച് കേരള ഹൈക്കോടതി; ഹൃദയസ്പർശിയായ വിധി

കൊച്ചി: ഭാര്യയിൽ നിന്ന് മകൻ അകറ്റിനിർത്തിയ രോഗിയായ 92 കാരനായ മുതിർന്ന പൗരനെ തുണയായി കേരള ഹൈക്കോടതി. 92 വയസ്സുകാരനെ 80 വയസ്സുകാരിയായി ഭാര്യയുമായി കോടതി വീണ്ടും ഒന്നിപ്പിച്ചു. ഭർത്താവിനൊപ്പം ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിധി.

ഒരു മുതിർന്ന പൗരന്റെ ഭാര്യ കമീലയ്ക്ക് അവരുടെ ജീവിതത്തിന്റെ അവസാഘട്ടത്തിൽ തന്റെ ഭർത്താവിന്റെ സംരക്ഷണവും സഹവാസവും ഉണ്ടായിരിക്കാൻ സമ്പൂർണ്ണവും അലംഘനീയവുമായ അവകാശമുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. മാതാപിതാക്കളെ പരസ്പരം അകറ്റി നിർത്താൻ മകന് അവകാശമില്ലെന്ന് കോടതി വിധിച്ചു.

Court

"ഡിമെൻഷ്യ ബാധിച്ചാലും ഓർമ്മകൾ മങ്ങിയാലും മുതിർന്ന പൗരൻ തന്റെ ഭാര്യയിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നു - സാമൂഹിക നീതി ഓഫീസർ തന്റെ റിപ്പോർട്ടിൽ പറയുന്നതുപോലെ, അവർ നല്ല നിമിഷങ്ങൾ പങ്കിട്ടു. എന്ത് ന്യായീകരണം പറഞ്ഞാലും അദ്ദേഹത്തിന് ഇത് നിഷേധിക്കാൻ പാടില്ല. മുതിർന്ന പൗരന്റെ ഭാര്യയായ കമീലയുടെ കസ്റ്റഡിക്കും കൺസോർഷ്യത്തിനും ഉള്ള അവകാശം അലംഘനീയമാണ്. അവരുടെ മകൻ സിജു കെ.ഭാനുവിന് ഇത് ഒരിക്കലും നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും മെയിന്റനൻസ് ആൻഡ് വെൽഫെയർ ആക്ട് 2007 പ്രകാരം രൂപീകരിച്ച മെയിന്റനൻസ് അപ്പലേറ്റ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് മകൻ ആദ്യ റിട്ട് ഹർജി സമർപ്പിച്ചു. ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം, പിതാവിനെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു.

അങ്ങനെ ചെയ്താൽ അദ്ദേഹത്തിന് ഭാര്യയ്‌ക്കൊപ്പം അവിടെ താമസിക്കാം. പക്ഷേ അമ്മയ്ക്കും പ്രായമായതിനാലും പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നതിനാലും അച്ഛനെ പരിപാലിക്കാൻ അമ്മയ്ക്ക് കഴിയില്ലെന്ന് പറഞ്ഞ് മകൻ ഈ വിധിയെ ചോദ്യം ചെയ്തു. അമ്മ തന്റെ വീട്ടിൽ താമസിക്കാൻ സമ്മതിച്ചാൽ അമ്മയെയും പരിപാലിക്കാൻ തയ്യാറാണെന്ന് മകൻ പറഞ്ഞു.

എന്നാൽ തന്റെ ഭർത്താവുമായി വീണ്ടും ഒന്നിക്കുന്നതിനും മെയിന്റനൻസ് അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുമായി 80കാരിയായ ഭാര്യ രണ്ടാമത്തെ റിട്ട് ഹർജി സമർപ്പിച്ചു. കുടുംബവീട്ടിൽ തന്നോടൊപ്പം ഉണ്ടായിരുന്നപ്പോൾ ഏറ്റവും സന്തോഷിച്ചത് ഭർത്താവാണെന്നും തന്റെ മകൻ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും തന്നിൽ നിന്ന് അകറ്റി നിർത്തുകയായിരുന്നുവെന്നും ഭാര്യ വാദിച്ചു. ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം മകനോടൊപ്പം ജീവിക്കാൻ അമ്മ തയ്യാറായില്ല.

മുതിർന്ന പൗരന്മാരുടെ ആഗ്രഹങ്ങൾക്ക് മുൻഗണന നൽകണമെന്ന് അമിക്കസ് ക്യൂറി അഭിഭാഷകൻ രാംകുമാർ നമ്പ്യാർ കോടതിയിൽ സമർപ്പിച്ചു. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷത്തിൽ ദീർഘനാളത്തെ രോഗങ്ങളുള്ള രോഗികൾ പോലും സുഖം പ്രാപിക്കുന്നുവെന്നും അമിക്കസ് ക്യൂറി അഭിഭാഷകൻ വാദിച്ചു.

മുതിർന്ന പൗരൻ ഭാര്യയുടെ സഹവാസത്തിൽ സന്തുഷ്ടനാണെന്നും അവർക്കൊപ്പമുള്ള സഹവാസം അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെടുമെന്നും സാമൂഹിക നീതി ഓഫീസറുടെ റിപ്പോർട്ടുകൾ കോടതി നിരീക്ഷിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+