'ആമേന് വേണ്ടി സെറ്റിട്ട പള്ളി ഇപ്പോൾ തീർത്ഥാടന കേന്ദ്രമായി'; പ്രചരണം പൊളിച്ചടുക്കി കുറിപ്പ്, വൈറൽ
ആലപ്പുഴ; ടൊവീനോ ചിത്രം മിന്നൽ മുരളിയുടെ സെറ്റ് ബജ്റംഗ്ദൾ പ്രവർത്തകർ തകർത്ത സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ പള്ളി രൂപം പണിയാൻ പാടില്ലെന്ന് പറഞ്ഞാണ് വർഗീയവാദികൾ സെറ്റ് പൊളിച്ച് നീക്കിയത്. എന്നാൽ ഇതിനെ ന്യായീകരിക്കുന്ന ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്.
ചില വ്യാജ വാർത്തകളുടെ കൂട്ട് പിടിച്ചാണ് കുപ്രചരണം ശക്തമായിരിക്കുന്നത്. ആമേൻ സിനിമയ്ക്ക് വേണ്ടി ഇത്തരത്തിൽ തയ്യാറാക്കിയ പള്ളിയുടെ സെറ്റ് ഇപ്പോൾ തീർത്ഥാടന കേന്ദ്രമായിട്ടുണ്ടെന്നാണ് പ്രചരണം. എന്നാൽ ഇതിനെ പൊളിച്ചടുക്കുകയാണ് സിനിമയുടെ ചിത്രീകരണം നടന്ന ആലപ്പുഴ ജില്ലയിലെ ഉളവയ്പ്പിൽ നിന്നുള്ള അനന്തു അജി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സംഘികൾ പരത്തുന്നുണ്ട്
ആമേൻ സിനിമയ്ക്കായി 2013ൽ ഇട്ട കൃസ്ത്യൻ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിംഗിന് ശേഷവും പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു " തീർത്ഥാടനകേന്ദ്രമായി " മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നൽ മുരളീ എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികൾ പറഞ്ഞു പരത്തുന്നുണ്ട്.
സെറ്റിട്ട പള്ളി
ആമേൻ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്റെ നാട്ടിലാണ്. ഉളവയ്പ്പിൽ.. ( ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക്. ) എന്റെ അറിവിൽ ആമേൻ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഈ ചിത്രത്തിൽ കാണുന്ന ഒരേയൊരു പള്ളിയാണ്. അതും എന്റെ വീട്ടിൽ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്ടി നടന്നാൽ എത്താവുന്ന ദൂരത്ത്.
ആദ്യമായി കാണുന്നത് അന്നാണ്
ചോറും കറിയുമൊക്കെ നേരത്തെ വെച്ച് സ്‌ത്രീകളടക്കമുള്ള ആളുകൾ, കുട്ടികൾ, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാർ ഒരു നാട് മൊത്തം ഷൂട്ടിംഗ് കാണാൻ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്. അതിന് മുന്പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകൾ ഉളവയ്പ്പിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.
പള്ളി പൊളിച്ച് വിറ്റു
ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേൻന്റെ ഷൂട്ടിംഗിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വിൽക്കുകയായിരുന്നു ഉണ്ടായത്.പക്ഷെ സംഘികള് പറയുന്ന ഇപ്പോഴും "തീർത്ഥാടനകേന്ദ്രമായി" നില്ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.
ഇല്യൂമിനാണ്ടിയുടെ കാലമാണേ
ഇനിയിപ്പോ
ഞാനറിയാതെ
എന്റെ
തൊട്ടടുത്തെങ്ങാനും
വേറൊരു
"തീർത്ഥാടനകേന്ദ്രം
"
ഉണ്ടോ
ആവോ..?
അല്ല
ഇല്യൂമിനാണ്ടിയുടെയൊക്കെ
കാലമാണേ..ഒന്നും
പറയാൻ
പറ്റില്ല..!!
പ്രധാന
വിറ്റ്
ഇതൊന്നുമല്ല.,വാരിക്കുഴിയിലെ
കൊലപാതകം
എന്ന
സിനിമയ്ക്ക്
വേണ്ടി
സെറ്റ്
ഇട്ട
കൂട്ടത്തിൽ
ഒരു
പാർട്ടി
ഓഫീസും
ഉണ്ടായിരുന്നു.
അതിപ്പോ
ഉളവയ്പ്പിലെ
പാർട്ടിക്കാര്
ഓഫീസ്
ആയിട്ട്
ഉപയോഗിക്കുവാണെന്നെങ്ങാനും
ഇവറ്റകള്
പറയുവോന്നാ
എന്റെ
പേടി
അര്‍ണബിന് ഉദ്ധവ് സര്‍ക്കാരിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്, പഴയ കേസ് കുത്തിപ്പൊക്കുന്നു; പുനരന്വേഷണം ഉടൻ
ബെവ് ക്യു ആപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? ടോക്കൺ ബുക്ക് ചെയ്യുന്നത് എങ്ങനെ? മാർഗനിർദ്ദേശങ്ങൾ പുറത്ത്..
പ്രവാസികളുടെ പ്രതിഷേധത്തിൻ്റെ ചൂട് പിണറായി സർക്കാർ അറിയും! ഇത് കേരള മോഡലിനോടുളള വഞ്ചന!