വിദ്യാർത്ഥി രാഷ്ട്രീയം ഇല്ലാത്ത ക്യാമ്പസുകളിൽ അരാജകത്വം വേരുറപ്പിക്കുന്നു: സിഎസ് സുജാത
കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ ഉണ്ടായ സംഭവത്തിൽ ശക്തമായി അപലപിക്കുകയും ഉത്ക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്ത് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി . പുരുഷകേന്ദ്രീകൃതമായ ഈ സമൂഹത്തിൽ ഏറ്റവും അപകടകരമായ ഒരു പ്രവണതയാണ് ഇത്തരം കൊലപാതകങ്ങൾ. സമീപ കാലങ്ങളിൽ സമാന സ്വഭാവമുള്ള നിരവധി കുറ്റകൃത്യങ്ങളാണ് കേരളത്തിൽ അരങ്ങേറിയിട്ടുള്ളത്. ബിഹാറിൽ നിന്നും തോക്ക് കൊണ്ടുവന്നു വെടിവെച്ചു കൊല്ലുന്നതും പെട്രോൾ ഒഴിച്ച് കത്തിക്കുന്നതും വീട്ടിൽ കയറി വെട്ടി കൊല്ലുന്നതും അടക്കം ഭീതിജനകമായ നിരവധി സംഭവങ്ങൾ ഉണ്ടായെന്നും സംഭവം ചൂണ്ടിക്കാട്ടുന്നു.
പ്രണയം എന്ന വാക്കുപോലും ഒരു തരത്തിലും ഈ ക്രിമിനൽ പ്രവർത്തികളോടൊപ്പം ചേർത്തു വായിക്കാൻ സാധിക്കില്ല. പ്രണയവും പകയും ഒരിക്കലും ചേരാത്ത,രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന പദങ്ങളാണ്. എന്നാൽ സാമൂഹ്യമാധ്യമങ്ങളിലടക്കം ഈ ക്രിമിനൽ കൃത്യങ്ങളെ ന്യായീകരിക്കാൻ ആളുകൾ ഉണ്ടാകുന്നു എന്നുള്ളത് ഞെട്ടലുളവാക്കുന്ന വസ്തുതയാണ്. പെൺകുട്ടികളെ ഒരുത്തരത്തിലും ജീവിക്കാൻ അനുവദിക്കാത്ത ഈ അവസ്ഥ നീതീകരിക്കാനാകുന്നതല്ല. സ്ത്രീകളെ രണ്ടാം തരക്കാരായി ഇന്നും കണ്ടു പോരുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ആദ്യ പ്രതി . അതുകൊണ്ട് തന്നെ കാൻസർ പോലെ പടർന്ന് പിടിക്കുന്ന ഈ മനസ്ഥിതിയെ വേരിൽ നിന്ന് തന്നെ അറുത്തു കളയേണ്ടത് അനിവാര്യതയാണ്.

ആദ്യ മാറ്റങ്ങൾ ആരംഭിക്കേണ്ടത് കുടുംബങ്ങളിൽ നിന്നുമാണ്. കുടുംബങ്ങളിൽ നിലനിൽക്കുന്ന ജനാധിപത്യ രഹിതമായ സ്ഥിതിവിശേഷം നമ്മുടെ യുവ തലമുറയെ പ്രതികൂലമായ രീതിയിൽ ബാധിക്കുന്നുണ്ട് . വീടിന്റെ അകത്തളങ്ങളിൽ പുരുഷന്മാർ അനുഭവിക്കുന്ന പരിഗണന കണ്ടു വളരുന്ന നമ്മുടെ ആൺകുഞ്ഞുങ്ങൾ ഭാവിയിൽ തൻ്റെ നേരെ വരുന്ന റിജെക്ഷൻ ഉൾക്കൊള്ളാൻ പറ്റാത്തവരായി മാറുന്നു. ലിംഗനീതി സംബന്ധിച്ചുള്ള പ്രാഥമിക വിദ്യാഭ്യാസം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കണം. ആൺകുട്ടികളും പെൺകുട്ടികളും ഒരേ തരത്തിലുള്ള അവകാശങ്ങളും പരിഗണനയും ലഭിച്ചുക്കൊണ്ട് തന്നെ വളരേണ്ടതുണ്ട്. വളർന്നു വരുന്ന തലമുറക്ക് ഏതൊരു ബന്ധത്തിലും ജനാധിപത്യബോധത്തോട് കൂടി പെരുമാറാനും, വേണം എന്ന് പറയുന്ന പോലെ തന്നെ വേണ്ട എന്ന് പറയുന്നത് ഉൾക്കൊള്ളാനും അവരെ പ്രാപ്തരാക്കേണ്ടതുണ്ട്.
വീടുകളിൽ എന്ന പോലെ ഈ വിപത്തിനെ ചികിൽസിക്കേണ്ട മറ്റൊരിടം വിദ്യാലയങ്ങളും കലാലയങ്ങളുമാണ് . ചെറിയ ക്ലാസ്സുകളിൽ നിന്ന് തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . നമ്മുടെ ക്യാമ്പസുകളിൽ ആരോഗ്യപരമായ സ്ത്രീ പുരുഷ സൗഹൃദങ്ങളെ വളർത്തിയെടുക്കാൻ ഇത് ഏറെ സഹായിക്കും . ഇതിന്റെ തുടക്കമെന്നോണം പാഠപുസ്തകങ്ങൾ ജൻഡർന്യൂട്രൽ ആക്കാനായി വിദ്യാഭ്യാസ വകുപ്പ് എടുത്ത തീരുമാനത്തെ പ്രതീക്ഷയോടെയാണ് മഹിളാ അസോസിയേഷൻ നോക്കികാണുന്നത്. എന്നാലതോടൊപ്പം തന്നെ ചൂണ്ടികാണിക്കേണ്ട മറ്റൊരു ദുഖകരമായ കാര്യം നമ്മുടെ ക്യാമ്പസുകൾ അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിന്റെ അപകടമാണെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു.
വിദ്യാർത്ഥി രാഷ്ട്രീയം പടിയിറങ്ങുന്ന ക്യാമ്പസുകളിൽ അരാജകത്വം വേരുറപ്പിക്കുന്നു. അവിടങ്ങളിൽ ഇത്തരം അപകടകരമായ അക്രമങ്ങളും ലഹരി ഉപയോഗവും വർദ്ധിക്കുന്നു. നമ്മുടെ കുട്ടികൾ നല്ല സാമൂഹ്യ ജീവികളായി വളരേണ്ടതുണ്ട് . ഇതിനായി വിദ്യാലയങ്ങളിൽ സംഘടനാ പ്രവർത്തനം , NSS , NCC , ക്ലബ് പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു കുട്ടികളുടെ ഇടപെടൽ ഉറപ്പുവരുത്തണം.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
പ്രത്യേകിച്ചും ഈ കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതി കുട്ടികളെ കൂടുതൽ അന്തർമുഖരായിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ ഈ സാമൂഹ്യ വിപത്തിനെതിരെ കഴിയുന്ന രീതിയിലെല്ലാം പ്രതിരോധം തീർക്കാനും സാധ്യമായ തരത്തിലെല്ലാം ബോധവൽക്കരണം നടത്താനും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. ഈ പരിശ്രമം വിജയത്തിലെത്താൻ പൊതുസമൂഹത്തിന്റെ സഹകരണം അനിവാര്യമാണ്. നമുക്കൊരുമിച്ചു നിന്നുകൊണ്ട് ഒരു സ്ത്രീപക്ഷ കേരളം കെട്ടിപ്പടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
‘മത്സരാർത്തി’കളായി നേതാക്കൾ, പാർട്ടി വിട്ട് പ്രവർത്തകർ; ആയിരത്തോളം എൻസിപി പ്രവർത്തകർ മാണി ഗ്രൂപ്പിലേക്ക് -
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
വയനാട് തുരങ്കപാത നിർമ്മാണം തടയണം: സുപ്രീം കോടതിയിൽ ഹർജി -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'











Click it and Unblock the Notifications