തന്നെ പുകഴ്ത്തുന്നത് വിലക്കി എകെ ആന്‍റണി
കൊല്ലം: പൊതുപാരിപാടിയ്ക്കിടെ തന്നെ അമിതമായി പുകഴ്ത്തുന്നത് എകെ ആന്റണി വിലക്കി. കൊല്ലത്ത് ഡിസിസി ഓഫീസിന്റെ ശിലാസ്ഥാപനത്തിനെത്തിയപ്പോഴാണ് അദ്ദേഹം പുകഴ്ത്തുന്നതിനെ വിലക്കിയത്. ജീവിയ്ക്കുന്ന ഗാന്ധിയെന്ന രാഷ്ട്രപതിയുടെ വാക്കുകള്‍ കടമെടുത്ത് ഡിസിസി പ്രസിസന്റ് പ്രതാപ വര്‍മ്മ തന്പാന്‍ നടത്തിയ പ്രസംഗത്തനിടെയാണ് ആന്റണി ഇടപെട്ടത്.
"എല്ലാവരുടേയും കണ്ണിലുണ്ണിയായ നേതാവ്, ദേശീയ രാഷ്ട്രീയത്തിന് കേരളം നല്‍കിയ സംഭാവന, രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജീവിയ്ക്കുന്ന ഗാന്ധിയെന്ന് വാഴ്ത്തിയ നേതാവ്" എന്നിങ്ങനെയുള്ള തന്പാന്റെ പ്രസംഗത്തിനിടെയാണ് ആന്റണി ഇടപെട്ടത്.
സദസിലുണ്ടായിരുന്ന അദ്ദേഹം തന്പാന്ർറെ കേട്ടപ്പോള്‍ കൈ ഉയര്‍ത്തി. എന്നാല്‍ ആന്റണിയെ പുകഴ്ത്തുന്ന തമ്പാന്റെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. തുടര്‍ന്നാണ് മതി മതിയെന്ന് അദ്ദേഹം പറഞ്ഞത്. തുടര്‍ന്ന് ആന്റണിയെ പുകഴ്ത്തിയ രീതി തമ്പാന്‍ അവസാനിപ്പിച്ചു. എകെ ആന്റണിയോടൊപ്പം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രിയായ കൊടിക്കുന്നില്‍ സുരേഷ് എന്നിവരും എകെ ആന്റണിയോടൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.