അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിൽ നിന്ന് പുറത്താക്കാൻ ശ്രമം? പിന്നിൽ കെ സുധാകരനും പാച്ചേനിയുമെന്ന്
കണ്ണൂര്‍: മോദി സ്തുതിയെ തുടര്‍ന്ന് വിദാത്തിലായ കോണ്‍ഗ്രസ് നേതാവ് എപി അബ്ദുള്ളക്കുട്ടി പുതിയ ആരോപണവുമായി രംഗത്ത്. അബ്ദുള്ളക്കുട്ടിയ്ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിറകെ ആണ് ആരോപണം.
മോദി സ്തുതിയില്‍ കുരുങ്ങി അബ്ദുള്ളക്കുട്ടി; നടപടി വരുന്നു, കാരണം കാണിക്കല്‍ നോട്ടീസ്
തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണം. ഇതിന് പിന്നില്‍ എംപിയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റും ആയ കെ സുധാകരനും സതീശന് പാച്ചേനിയും ആണ് എന്നാണ് അബ്ദുള്ളക്കുട്ടി ആരോപിക്കുന്നത്. ട്വിന്റിഫോര്‍ ന്യൂസിനോടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.
നരേന്ദ്ര മോദിയെ കുറിച്ച് തനിക്കുള്ള നിലപാടില്‍ മാറ്റമില്ലെന്നും അബ്ദുളളക്കുട്ടി പറയുന്നു. മോദിയെ എല്ലാവരും അവഗണിച്ചപ്പോഴാണ് താന്‍ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നതെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്. മുസ്ലീം ആയതുകൊണ്ടായിരിക്കാം തന്റെ പ്രതികരണം ഇത്രയും വിവാദമായത് എന്നാണ് അബ്ദുള്ളക്കുട്ടിയുടെ വിലയിരുത്തല്‍.
മോദി വിരോധം കൊണ്ട് ഒരു കാര്യവും ഇല്ലെന്നും അതുപറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത് എന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ബിജെപിയെ പേടിയാണ് എന്ന ആരോപണവും അബ്ദുള്ളക്കുട്ടി ഉയര്‍ത്തുന്നുണ്ട്.