യുപിയിൽ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് ആർഎസ്എസ് തിരക്കഥയെന്ന് പോപുലർഫ്രണ്ട്
കോഴിക്കോട്: യുപി സ്പെഷ്യല്‍ടാസ്ക് ഫോഴ്സ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ആർഎസ്എസ് തിരക്കഥയുടെ ഭാഗമാണെന്ന് പോപ്പുലര്‍ ഫ്രണ്ട്. ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലർ ഫ്രണ്ട് പ്രവര്‍ത്തകരായ അൻഷാദ്, ഫിറോസ് എന്നിവരെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മലയാളികളായ ഈ രണ്ടു പ്രവര്‍ത്തകരും സംഘടനാ വ്യാപനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളും ബീഹാറും സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 11ന് പുലർച്ചെ 5:40 ന് ബീഹാറിലെ കത്തിഹാറില്‍ നിന്നും മുംബയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകീട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പത്രസമ്മേളനത്തിലൂടെ പറഞ്ഞു.
ഫെബ്രുവരി 15ന് അൻഷാദിന്റെയും 16ന് രാവിലെ ഫിറോസിന്റെയും കുടുംബം കേരള പോലീസിന് പ്രാദേശിക സ്റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തില്‍ ഒരു വാർത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയതതിനു കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണമെന്ന കള്ളക്കഥ അവതരിപ്പിച്ചതും. തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനായി യുപി പോലിസ് സിനിമാ തിരക്കഥക്ക് സമാനമായ കള്ളക്കഥകളാണ് ചമയ്ക്കുന്നത്. അൻഷാദിനെയും ഫിറോസിനെയും ഫെബ്രുവരി 11 ന് അറസ്റ്റ് ചെയ്തതും ഫെബ്രുവരി 16 ന് അവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയതും "രാഷ്ട്ര സുരക്ഷക്ക് ഭീഷണി" എന്ന കള്ളക്കഥ നിര്‍മിക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും പോപ്പുലര്‍ ഫ്രണ്ട് ആരോപിക്കുന്നു.
ഫെബ്രുവരി
11ന്
വൈകിട്ട്
ട്രെയിന്‍
യുപിയിലൂടെ
കടന്നുപോകുമ്പോള്‍
യുപിയിലെ
ഏതോ
ഒരു
റെയില്‍വേ
സ്റ്റേഷനില്‍നിന്നും
യുപി
എസ്ടിഎഫ്
ഇവരെ
റാഞ്ചുകയും
നിയമവിരുദ്ധമായി
കസ്റ്റഡില്‍
വെച്ച്
പീഡിപ്പിക്കുകയുമായിരുന്നു
എന്നാണ്
വ്യക്തമാകുന്നത്.
മുസ്ലീം
യുവാക്കളെ
അന്യായമായി
വേട്ടയാടുന്നതിൻ്റെ
ഹബ്ബായി
യുപി
മാറിയിരിക്കുകയാണ്.
മോദിയേയും
ആർഎസ്എസിനേയും
വിമർശിക്കുന്നവരെയെല്ലാം
വേട്ടയാടി
തുറങ്കിലടയ്ക്കുകയാണ്.
മുസ്ലീം
ഉൻമൂലനമെന്ന
ആർഎസ്എസ്
അജണ്ടയിലേക്കുള്ള
ചവിട്ടുപടിയാണ്
ഇത്തരം
വ്യാജ
അറസ്റ്റുകളെന്നതിൽ
സംശയമില്ല.
വിയോജിക്കുന്നവരെ
ലക്ഷ്യം
വയ്ക്കുന്നതില്‍
കുപ്രസിദ്ധി
നേടിയവരാണ്
ബിജെപിയുടെ
നേതൃത്വത്തിലുള്ള
യുപി
സര്‍ക്കാര്‍.
മാത്രമല്ല,
പോപുലര്‍ഫ്രണ്ടിനെതിരെയുള്ള
നീക്കം
യുപി
മുഖ്യമന്ത്രി
യോഗി
ആദിത്യനാഥ്
പലപ്പോഴും
പ്രകടമാക്കിയിട്ടുള്ളതുമാണ്.
പൗരത്വ
നിയമത്തിനെതിരെയുള്ള
പ്രതിഷേധ
സമരങ്ങളിൽ
ആക്രമണം
ആസൂത്രണം
ചെയ്തു
എന്ന
പേരിൽ
പോപുലര്ഫ്രണ്ടിന്റെ
സംസ്ഥാന
അഡ്ഹോക്ക്
കമ്മറ്റി
അംഗങ്ങളുടെ
പേരില്‍
യോഗി
ആദിത്യനാഥിന്റെ
നേതൃത്വത്തിലുള്ള
ഫാഷിസ്റ്റ്
സര്‍ക്കാര്‍
കേസ്
ചുമത്തിയിരുന്നു.
എന്നാൽ
കോടതിയില്‍
ഈ
ആരോപണം
തെളിയിക്കുന്നതില്‍
പോലിസ്
പരാജയപ്പെട്ടതിനാല്‍
ഇവര്‍ക്ക്
ജാമ്യം
ലഭിക്കുകയുണ്ടായി.
പിന്നീട്
ഹത്രാസിലെ
ബലാല്‍സംഗ
ഇരയുടെ
കുടുംബത്തെ
സന്ദര്‍ശിക്കാന്‍
പോവുകയായിരുന്ന
3
വിദ്യാര്‍ഥി
സംഘടനാ
പ്രവര്‍ത്തകരെയും
ഒരു
പത്രപ്രവര്‍ത്തകനെയും
അറസ്റ്റ്
ചെയത്
ഹത്രാസില്‍
"ജാതീയ
ആക്രമണത്തിന്
പ്രചോദനം"
നല്‍കിയെന്ന
കള്ളക്കഥയുമായി
പോപുലര്‍ഫ്രണ്ടിനെ
കൂട്ടിക്കെട്ടാനും
യുപി
പോലിസ്
ശ്രമിച്ചിരുന്നെന്നും
നേതാക്കള്‍
പറഞ്ഞു.
ഡല്‍ഹി പോലീസ് 74ാമത് റെയ്സിങ് ഡേ പരേഡ്, ചിത്രങ്ങള്‍
കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളുടെ ഇത്തരം നടപടികള്‍ കൊണ്ട് പോപുലര്‍ഫ്രണ്ട് ഭയപ്പെടുകയില്ല. എസ്ടിഎഫ് കുറ്റവാളിയായ ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് പോപുല൪ഫ്രണ്ട് ആവശ്യപ്പെടുന്നു. പ്രവര്‍ത്തകരെ മോചിപ്പിക്കാനും, ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹീന തന്ത്രങ്ങളെ പരാജയപ്പെടുത്താനും സംഘടന നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മനം കുളിര്‍പ്പിച്ച് പായല്‍ രാജ്പുത്ത്; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video