അള്ളാഹുവിനേയും ശാസ്താവിനേയും അധിക്ഷേപിച്ച് ലേഖനം
കോഴിക്കോട്: ഹിന്ദു ദൈവങ്ങളേയും ഇസ്ലാമിനേയും അധിക്ഷേപിച്ച് ക്രിസ്ത്യൻ ഓൺലൈൻ പോർട്ടൽ. മിനോവ ഓൺലൈൻ എന്ന പോർട്ടലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉള്ളത്.
ഇസ്രായേൽ ജോസഫ് എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മിനോവ ഓൺലൈനിന്റെ സ്പെഷ്യൽ കറസ്പോണ്ടന്റ് ആണ് ഇയാൾ എന്നാണ് വെബ്സൈറ്റിൽ പറയുന്നത്. വിജാതിയതുടെ ദുരന്തം എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.
ചാത്തൻ-ശാസ്താവ്-സാത്താൻ... ശാസ്താവ് ശരിക്കും സാത്താനാണ്, പിശാചാണ് എന്നാണ് പേരിന്റെ അർത്ഥം പറഞ്ഞ് ഈ ലേഖനത്തിൽ സമർത്ഥിക്കുന്നത്. ശാസ്താവ് പിശാചാണെങ്കിൽ ജന്മം നൽകിയ വിഷ്ണുവും ശിവനും പിശാചുക്കാകാതെ തരമില്ലെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
ശാസ്ത എന്ന പദത്തിന്റെ അർത്ഥം പരിശോധിച്ചുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ചാത്തനെന്നും അർത്ഥമുണ്ട്. ചാത്തൻ എന്നാൽ സാത്താൻ ആണ്. അതുകൊണ്ട് ശാസ്താവും സാത്താനാണ് എന്നാണ് ലേഖനത്തിൽ പറഞ്ഞുവയ്ക്കുന്നത്.
പിശാചെന്നും സാത്താനെന്നും വിളിക്കപ്പെടുന്നത് പുരാതന സർപ്പത്തെ തന്നെ ആണെന്ന് ലേഖനത്തിൽ പറയുന്നു. ഈ സാത്താനെയാണ് ചാത്തനെന്നും ശാസ്താവ് എന്നും വിളിക്കുന്നത് എന്നാണ് ലേഖന കർത്താവിന്റെ വാദം. ശബരിമലയിലും മറ്റ് പലയിടങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ശാസ്താവിന്റെ യഥാർത്ഥ രൂപനാണ് ഇവിടെ നാം കണ്ടതെന്നും ഒരു ബൈബിൾ വചനം ഉദ്ധരിച്ച് ലേഖനത്തിൽ പറയുന്നുണ്ട്.
ഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ട പിശാചുക്കൾ പല പേരുകളിൽ വിജാതീയർക്ക് ദേവീ-ദേവൻമാരായി പരിണമിച്ചു എന്നാണ് ലേഖനത്തിൽ പറയുന്നത്. ദൈവ തള്ളിക്കളഞ്ഞ പിശാചുക്കളെ മനുഷ്യർ ആദരവോടെ സ്വീകരിച്ചപ്പോൾ അവറ്റകളെ സ്വീകരിച്ച മനുഷ്യർക്ക് അവർ ദൈവങ്ങളായി മാറിയെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
സാത്താൻ എന്ന പ്രഖ്യാപനത്തോടെ തന്നെയാണ് ഹിന്ദുക്കൾ ശാസ്താവിനെ പൂജിക്കുന്നത് എന്ന് പോലും പറയുന്നുണ്ട് ലേഖനത്തിൽ. ഇതൊന്നും മനോവ പറയുന്നതല്ല, നിഘണ്ടുക്കളിൽ പറയുന്നതാണെന്നാണ് വാദം.
ശാസ്താവിനെ കുറിച്ച് ഹിന്ദുക്കൾ പറയുന്നത് മാത്രം പരിഗണിച്ചാൽ തന്നെ അവരുടെ ദൈവങ്ങളെല്ലാം പിശാചിന്റെ അവതാരങ്ങലാണെന്ന് മനസ്സിലാക്കാൻ സാധിക്കും എന്നാണ് ലേഖനത്തിൽ പറയുന്ന മറ്റൊരു കാര്യം.
ഹിന്ദുക്കളുടെ ആഘോഷങ്ങളെല്ലാം പിശാചുക്കളുടെ ആഘോഷങ്ങളാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്. മതേതര രാജ്യമാണെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ ദേശീയ ഉത്സവങ്ങളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള സകലതും പിശാചുക്കളുടെ ഉത്സവമാണെന്ന് തിരിച്ചറിയണം എന്നും ലേഖനത്തിൽ പറയുന്നു.
മോഹിനീവേഷം പൂണ്ട മഹാവിഷ്ണുവിൽ പരമശിവന് ഉണ്ടായ പുത്രനാണ് ശാസ്താവ്. ശിവനും വിഷ്ണുവും ചേർത്താണ് സാത്താന് ജന്മം നൽകിയതെങ്കിൽ മാതാപിതാക്കളും പിശാചുക്കളാണെന്ന് സംശയിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉന്നയിക്കുന്നു,
പന്തളം കൊട്ടാരവും അയ്യപ്പനും ശാസ്താവും തമ്മിലുള്ള ബന്ധമൊക്കെ വിശദീകരിക്കുന്നുണ്ട്. മോക്ഷപ്രാപ്തിയ്ക്കുള്ള വഴി താനാണെന്ന പ്രഖ്യാപിനത്തിലൂടെ അയ്യപ്പൻ തന്നിലെ പൈശാചികത കൂടുതൽ വ്യക്തമാക്കുന്നു എന്നാണ് ലേഖനത്തിലെ മറ്റൊരു കണ്ടെത്തൽ.
ബ്രഹ്മാവ് , വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളിൽ ആരംഭിക്കുന്ന ദൈവ സങ്കൽപമാണ് ഹിന്ദുക്കളുടേതാണ് എന്നാണ് മറ്റൊരു വാദം. ഇവരുടെ 24 അവതാരങ്ങളെ വെട്ടിച്ചുരുക്കി പത്താക്കിയപ്പോൾ അത് ദശാവതാരമായി എന്നാണ് കണ്ടെത്തൽ.
ദശാവതരാങ്ങളിൽ ഒന്ന് ബുദ്ധനാണെന്ന തരത്തിലുള്ള വാദവും ഉണ്ട്. ബുദ്ധൻ ദൈവത്തേയും പുനരുദ്ധാനത്തേയും നിഷേധിച്ച വ്യക്തിയായിരുന്നു ബുദ്ധൻ എന്നും ലേഖനത്തിൽ പറയുന്നുണ്ട്. എല്ലാ വിജാതീയതകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വാദത്തെ ഉറപ്പിക്കുന്നതാണ് അയ്യപ്പന്റേയും ബുദ്ധന്റേയും ബന്ധമെന്നും പറയുന്നുണ്ട്.
ഹിന്ദുക്കളുടെ ദേവീ-ദേവൻമാരെ പോലെ തന്നെ ഇസ്ലാമിന്റെ അള്ളാഹുവും പിശാച് ആണെന്ന സത്യം ബൈബിൾ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് ലേഖനത്തിലെ മറ്റൊരു ഭാഗത്ത് പറയുന്നത്. ബൈബിളിലെ ബാൽദേവൻ എന്ന പൈശാചിക മൂർത്തി തന്നെ ആണത്രെ ഇസ്ലാമിന്റെ അള്ളാഹു