ഗാന്ധിജിക്ക് പകരം വധിക്കപ്പെടേണ്ടത് നെഹ്റുവോ... ആര്‍എസ്എസ് മാസിക പറയുന്നത്
കൊച്ചി: ' ...നാഥുറാം വിനായ് ഗോഡ്സെയുടെ ഉന്നം തെറ്റിപ്പോയോ എന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയുന്നതല്ല. വിഭജനത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു....'
ആര്‍എസ്എസിന്റെ വാരികയായ കേസരിയില്‍ അച്ചടിച്ചുവന്ന ലേഖനത്തിലെ വരികളാണ്. ലേഖനം എഴുതിയതാകട്ടെ ആര്‍എസ്എസ് നേതാവും ബിജെപി സംസ്ഥാന സമിതി അംഗവും ആയ അഡ്വ ബി ഗോപാലകൃഷ്ണനും. ആര്‍എസ്എസിന്റെ മാസികയില്‍ ആര്‍എസ്എസ് നേതാവെഴുതിയ ലേഖനം ആര്‍എസ്എസിന്റെ അഭിപ്രായം തന്നെയല്ലേ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

ആര്‍എസ്എസ് വാരികയായ കേസരിയുടെ ഒക്ടോബര്‍ 17 പുറത്തിറങ്ങിയ പതിപ്പിലെ 'ഗാന്ധിജിയെ പിന്നില്‍ നിന്ന് കുത്തിയവര്‍' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ആരാണ് ഗാന്ധിയുടെ ഘാതകര്‍ എന്ന ലേഖന പരമ്പരയുടെ തുടര്‍ച്ചയാണിത്.

ഇന്ത്യ വിഭജിക്കപ്പെടാനും ഗാന്ധിജി കൊല്ലപ്പെടാനും കാരണം ജവഹര്‍ലാല്‍ നെഹ്റു ആണെന്നാണ് ലേഖകന്‍ വാദിക്കുന്നത്. നെഹ്റുവിന്റെ സ്വര്‍ത്ഥതയായിരുന്നു ഇതിന് പിന്നിലെന്നും പറയുന്നു. ഗോഡ്സേയുടെ വാദങ്ങള്‍ സത്യസന്ധമായി നോക്കി വിഭജനത്തിന് മുമ്പുള്ള ചരിത്രരേഖകള്‍ പരിശോധിച്ചാല്‍, നാഥുറാം വിനായക് ഗോഡ്സേയുടെ ഉന്നം തെറ്റിപ്പോയോ എന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ വിലയിരുത്തിയാല്‍ അത് നിഷേധിക്കാന്‍ കഴിയില്ലെന്നാണ് ലേഖകന്‍ പറയുന്നത്.

നെഹ്റു വിശ്വനേതാവാകാന് വെമ്പല്‍ കൊള്ളുകയായിരുന്നു. ചര്‍ച്ചിലിനോടും റൂസ് വെല്ട്ടിനോടും ചിയാങ് കൈഷേക്കിനോടും കാണിച്ച ആദരവും അടുപ്പവും നെഹ്റു ഗാന്ധിജിയോട് കാണിച്ചിരുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഗാന്ധിജിയുടെ സ്വപ്നമായിരുന്ന ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തേയും നെഹ്റു എതിര്‍ത്തിരുന്നതായും പറയുന്നു.

ജവഹര്‍ലാല്‍ നെഹ്റുവിനെതിരെയുളള രൂക്ഷ വിമര്‍ശനങ്ങളാണ് ലേഖനത്തിന്റെ ഹൈലൈറ്റ്. രാഷ്ട്ര ചിഹ്നങ്ങളില്‍ ഗാന്ധിജി ഒഴികെ ബാക്കിയെല്ലാവരേയും അപ്രസക്തമാക്കുന്നതാണ് നരേന്ദ്ര മോദി പിന്തുടരുന്ന രീതി. അത് ഒരു രാഷ്ട്രീയ തീരുമാനമാണെന്ന് തെളിയിക്കുന്നതാണ് കേസരിയിലെ ലേഖനം എന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഗാന്ധിജിയെ വധിച്ച സംഭവത്തില്‍ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് വാദിക്കുന്നതാണ് ലേഖനം. ഗോഡ്സെ ആര്‍എസ്എസ്സുകാരനല്ലെന്നും ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്.
നെഹ്റുവിനേക്കാള് ഭേദമായിരുന്നു ഗോഡ്സേ എന്നും ലേഖനത്തില്‍ പറയുന്നു. മുന്നില്‍ നിന്ന് വണങ്ങിയാണ് ഗോഡ്സേ നിറയൊഴിച്ചത്. നെഹ്റു പിന്നില്‍ നിന്ന് കുത്തി, മുന്നില്‍ വണങ്ങുകയായിരുന്നുവെന്നും ലേഖകന്‍ ആരോപിക്കുന്നു.
-
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം











Click it and Unblock the Notifications