'സ്വവർഗ ലൈംഗിക പീഡനത്തിന് പിടിക്കപ്പെട്ട തെരുവുഗുണ്ടയായ ബിജെപി നേതാവ്', തുറന്നടിച്ച് സന്ദീപ് വാര്യർ
പാലക്കാട് ജില്ലയിലെ ബിജെപി നേതൃത്വത്തിന് എതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് മുൻ ബിജെപി നേതാവും ഇപ്പോഴത്തെ കോൺഗ്രസ് നേതാവുമായ സന്ദീപ് വാര്യർ. പാലക്കാട് ജില്ലയിലെ ആളുകളുടെ അവസ്ഥ വിയറ്റ്നാം കോളനിയിലേതിന് തുല്യമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിക്കുന്നു.
തങ്ങൾ നാളുകളായി ജയിക്കുന്ന വാർഡുകളിൽ ഒരു വികസനവും എത്തിക്കാൻ ബിജെപി ശ്രമിച്ചിട്ടില്ലെന്നും സ്വവർഗ ലൈംഗിക പീഡനത്തിന് പിടിക്കപ്പെട്ട കൊലയാളിയായ ആളെ നേതാവാക്കിയ ബിജെപിയെക്കുറിച്ച് ഓർത്ത് ലജ്ജിക്കുന്നുവെന്നും സന്ദീപ് വാര്യർ തുറന്നടിച്ചു.
സന്ദീപ് വാര്യരുടെ കുറിപ്പ് വായിക്കാം: '' പാലക്കാട് നഗരത്തിലെ വിവിധ മേഖലകളിലെ ജനങ്ങളുടെ ജീവിതം "വിയറ്റ്നാം കോളനി"യിലേതിന് തുല്യമാണ്. വടക്കന്തറ കാര്യാലയത്തിൽ ഇരുന്ന് കണ്ണൻ സ്രാങ്കും വട്ടപ്പള്ളിയും റാവുത്തരും ഒക്കെ പറയുന്നത് അനുസരിക്കാൻ വിധിക്കപ്പെട്ട , ജനാധിപത്യ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുമ്പോഴും ഭയം മൂലം മൗനം പാലിക്കാൻ മാത്രം കഴിയുന്ന കുറെ കഥയില്ലാതായി പോയ പാവങ്ങളുടെ പാലക്കാട് . പാലക്കാടിന് ഈ ഗുണ്ടകളിൽ നിന്ന് മോചനം വേണം.

കൊലക്കേസ് പ്രതിയെ ജില്ലാ പ്രസിഡണ്ടാക്കാനും ചെയർമാൻ സ്ഥാനാർത്ഥിയാക്കാനും ലജ്ജയില്ലാത്ത ബിജെപിയുടെ ധൈര്യം തിരുവായ്ക്ക് എതിർവായില്ലാതെ കഴിയുന്ന മൂത്താന്തറയിലേയും വടക്കന്തറയിലേയുമൊക്കെ പാവപ്പെട്ട ജനങ്ങളാണ് . തങ്ങളെ ഒരു കാലത്തും ആ പാവങ്ങൾ എതിർക്കില്ല , എതിർക്കാൻ ധൈര്യം കാണിക്കില്ല എന്ന അഹങ്കാരമാണ് പാലക്കാട്ടെ ബിജെപിയെ നയിക്കുന്നത് പത്ത് വർഷം അധികാരത്തിൽ ഇരുന്നിട്ടും , ദശാബ്ദങ്ങളായി തുടർച്ചയായി ഏകപക്ഷീയമായി ജയിക്കുന്ന വാർഡുകളിൽ വികസനമെത്തിക്കാൻ ബിജെപി ശ്രമിച്ചിട്ടേ ഇല്ല .
നല്ല റോഡുകളോ മറ്റ് സൗകര്യങ്ങളോ ഒന്നും മറ്റ് മേഖലകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ മൂത്താന്തറയിലും വടക്കന്തറയിലും ഇല്ല . അവിടങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ക്രിയാത്മകമായ ഒരു നടപടിയും ബിജെപി നാളിതു വരെ ചെയ്തിട്ടില്ല . ബാല്യം തൊട്ട് കാണുന്ന ആർഎസ്എസ് ശാഖ, അവിടെ നിന്ന് പഠിക്കുന്ന അടിമത്ത മനോഭാവം നിറഞ്ഞ അനുസരണ , പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹം രൂപപ്പെട്ടത് അങ്ങനെയാണ് .
എന്നാൽ കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പോടെ പ്രതീക്ഷയുടെ ചില നാമ്പുകൾ അവിടങ്ങളിൽ പൊട്ടി മുളക്കുന്നുണ്ട്. പ്രത്യേകിച്ച് പുതിയ തലമുറയിലെ യുവതീ യുവാക്കളും സ്ത്രീകളും തങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും നിഷേധിക്കുകയും കോടികൾ സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്ന ബിജെപി മാഫിയാ നേതൃത്വത്തെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും തുടങ്ങിയിട്ടുണ്ട് .
ഒരു ജനതയേയും ഏറെക്കാലം അടിമകളാക്കി വക്കാൻ ആർക്കും സാധിക്കില്ല. സ്വയം പ്രഖ്യാപിത നേതാക്കളായ ബിജെപി ഗുണ്ടകളെ പാലക്കാട്ടെ ജനത വൈകാതെ തള്ളിക്കളയുക തന്നെ ചെയ്യും. 'എല്ലാ അസന്മാർഗിക പ്രവർത്തികളുടെയും ഭാഗമായ, സ്വവർഗ ലൈംഗിക പീഡനത്തിന്റെ പേരിൽ നിരവധി തവണ പിടിക്കപ്പെട്ട, കൊലയാളിയായ തെരുവ് ഗുണ്ടയെ നേതാവാക്കിയ പാലക്കാട്ടെ ബിജെപിയെ ഓർത്ത് ലജ്ജിക്കുന്നു''.
-
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്










Click it and Unblock the Notifications