'കെണിയൊരുക്കി കാത്തിരുന്നത് എന്നെ, ക്രൈംബ്രാഞ്ച് പൊക്കിയത് അവനെ', ഒളിയമ്പുമായി വിനു വി ജോൺ
തിരുവനന്തപുരം: മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ചാനല്‍ യുദ്ധം തുടരുന്നതിനിടെ 24 ന്യൂസ് ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്റണിക്കെതിരെ ഒളിയമ്പുമായി ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന്‍ വിനു വി ജോണ്‍. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സഹിന്‍ ആന്റണിയെ ചോദ്യം ചെയ്തിരുന്നു.
ഇത് സൂചിപ്പിച്ച് കൊണ്ടാണ് വിനു വി ജോണിന്റെ ട്വീറ്റ്. സഹിന്‍ ആന്റണിയുടെ പേര് പറയാതെയാണ് വിനു വി ജോണിന്റെ പ്രതികരണം.
'ചിതയിലെ കനൽ എരിഞ്ഞടങ്ങും മുൻപേ ഇങ്ങനെ ഒരു പരിദേവനം', അച്ചുവേട്ടനെ ഒഴിവാക്കിയെന്ന് ബാലചന്ദ്ര മേനോൻ
' പോലീസ് സ്റ്റേഷനിൽ കെണിയൊരുക്കി വീഴ്ത്താൻ കാത്തിരുന്നത് എന്നെ... ക്രൈംബ്രാഞ്ച് പൊക്കിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ ചോദ്യം ചെയ്തത് അവനെ..... ദൈവമുണ്ട് .....!' എന്നാണ് വിനു വി ജോണിന്റെ ട്വീറ്റ്. പിന്നാലെ വിനു വി ജോണിനെ പരിഹസിച്ച് മാധ്യമപ്രവർത്തകനും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായ പിഎം മനോജ് രംഗത്ത് വന്നു.
'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ
''ആണ്ടി വലിയ അടിക്കാരനാണ്....... ങ്ങ്ഹേ'?? ഒരടിക്ക് പത്തിൻ്റെ ഫലം. ആരാ പറഞ്ഞത്??? ആണ്ടി തന്നെ!!! എന്നാലും എൻ്റെ ആണ്ടീ......'' എന്നാണ് പിഎം മനോജ് ഫേസ്ബുക്കിൽ കുറിച്ചത്. വിനു വി ജോണിന്റെ ട്വീറ്റിന്റെ സ്ക്രീൻഷോട്ടും പിഎം മനോജ് പങ്കുവെച്ചിട്ടുണ്ട്. പിന്നാലെ പിഎം മനോജിന് വിനു വി ജോണിന്റെ മറുപടിയും എത്തി. ''മോൻസൻ മാവുങ്കലിന്റെ ഉറ്റസുഹൃത്തിനെക്കുറിച്ച് ഞാൻ പറഞ്ഞാൽ മുഖ്യമന്ത്രിയുടെ പ്രസ് സെകട്ടറി പി എം മനോജിന് പൊള്ളുന്നത് എന്തു കൊണ്ടാണ്?'' എന്നാണ് വിനു വി ജോണിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസമാണ് സഹിന്‍ ആന്റണിയെ മോന്‍സന്‍ കേസ് അന്വേഷിക്കുന്ന ്‌ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തത്. മോന്‍സണ്‍ മാവുങ്കലും സഹിന്‍ ആന്റണിയും ഒരുമിച്ചുളള ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു. മോന്‍സണ്‍ മാവുങ്കലിനെ പല ഉന്നതര്‍ക്കും പരിചയപ്പെടുത്തിയത് സഹിന്‍ ആന്റണി ആണെന്ന് പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
നേരത്തെയും വിനു വി ജോണ്‍ സഹിന്‍ ആന്റണിക്കെതിരെ രംഗത്ത് വന്നിരുന്നു. '' മോൻസൻ ചെലവഴിച്ചതെല്ലാം പരാതിക്കാരിൽ നിന്ന് തട്ടിയെടുത്ത പണമാണ്. 2016മുതൽ കൊച്ചി പ്രസ് ക്ലബ് എത്ര ലക്ഷം വാങ്ങിയിട്ടുണ്ടെന്ന് ചോദിക്കുന്നില്ല. 2020 ൽ സഹിൻ ആന്റണി വഴിവന്ന രണ്ടരലക്ഷം എങ്കിലുംതിരിച്ചു കൊടുക്കണം. ആത്മാഭിമാനമുള്ള മാധ്യമ പ്രവർത്തകർ പിരിവിട്ട് കൊള്ളമുതൽ മടക്കിക്കൊടുക്കണം'' എന്നാണ് വിനു വി ജോൺ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനലും ഏഷ്യാനെറ്റ് ന്യൂസ് ചാനലും തമ്മില്‍ ഏതാനും നാളുകളായി പരസ്യ ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. മുട്ടില്‍മരം മുറിക്കേസുമായി ബന്ധപ്പെട്ട് 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടം ആരോപണവിധേയനായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് 24 ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ രംഗത്ത് വന്നത്.
പിന്നാലെ മോന്‍സണ്‍ കേസും വന്നതോടെ ഏറ്റുമുട്ടല്‍ ശക്തമായി. മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട ന്യൂസ് അവര്‍ ചര്‍ച്ചയില്‍ അതിഥിയായി പങ്കെടുത്ത മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യു സഹിന്‍ ആന്റണിയുടെ കുഞ്ഞിന്റെ പിതൃത്വ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ റോയ് മാത്യുവും പിന്നാലെ വിനു വി ജോണും മാപ്പ് പറഞ്ഞ് രംഗത്ത് വന്നു. സഹിന്‍ ആന്റണിയുടെ ഭാര്യ വിനുവിനും റോയ് മാത്യുവിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
Recommended Video