മേക്കപ്പിനിടെ സാരി ഉടുപ്പിക്കുമ്പോൾ അനാവശ്യമായി സ്പർശിച്ചു, മേക്കപ്പ് ആർട്ടിസ്റ്റ് അനീസിനെതിരെ പുതിയ പരാതി
എറണാകുളം: ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ ഉണ്ടെന്ന് പൊലീസ്. പ്രതി ദുബായിലേക്ക് കടന്നെങ്കിലും മൂന്ന് ദിവസം മുമ്പ് കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതിയുടെ പാസ്‌പോർട്ട് ഇതിനകം തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനീസ് അൻസാരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഒളിവിൽ കഴിയുന്ന പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇനിയും വനിതകൾ പരാതിയുമായി രംഗത്തെത്തുമെന്നാണ് പൊലീസിന്‍റെ അനുമാനം.
കഴിഞ്ഞ ദിവസം പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന യുവതിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിറ്റി പൊലീസ് കമ്മിഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. 2015ൽ വിവാഹ മേക്കപ്പ് ചെയ്യുന്നതിനിടെ മോശമായി സംസാരിച്ചെന്നും ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്നുമാണ് പരാതി.

വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ്പ് സ്ഥാപനത്തിൽ വച്ചാണ് സംഭവം ഉണ്ടായതെന്ന് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനി നൽകിയ പരാതിയിൽ പറയുന്നു. വിവാഹത്തിനു മേക്കപ്പ് ചെയ്യാൻ ചെന്നപ്പോൾ സാരി ഉടുപ്പിച്ചു നൽകുന്നതിനിടെ അനാവശ്യമായി സ്‌പർശിച്ചെന്നാണു യുവതിയുടെ പരാതി. കൂടുതൽ തെളിവുകൾ അനീസിനെതിരെ നൽകാൻ തയ്യാറാണെന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിവാഹ സമയം ആയതുകൊണ്ടാണ് അന്ന് അനീസ് അൻസാരിക്കെതിരെ പരാതി നൽകാതിരുന്നതെന്നും യുവതി വ്യക്തമാക്കി.

2019ൽ നേരിട്ട ദുരനുഭവത്തെക്കുറിച്ചുള്ള യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അനീസ് അൻസാരിക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി വനിതകൾ രംഗത്തെത്തിയത്. വിവാഹ മേക്കപ്പിന്റെ ട്രയലിനായി എത്തിയ യുവതിയോട് വസ്‌ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് അൻസാരിക്കെതിരെ ഉയർന്ന ആദ്യ പരാതി. ഇതോടെ മേക്കപ്പ് നിർത്തിപ്പിച്ച് രജിസ്‌ട്രേഷൻ റദ്ദാക്കി യുവതി ഇറങ്ങിപ്പോരുകയായിരുന്നു.

ഇയാൾക്കെതിരെ ഇതിനകം മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. മേക്കപ്പ് ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ് മൂന്ന് യുവതികളും പരാതിപ്പെട്ടിരിക്കുന്നത്. പുതിയ പരാതി ലഭിച്ചതോടെ ഇയാൾക്കെതിരെയുള്ള കേസുകൾ നാലായി. ഇയാൾക്കെതിരെ കൂടുതൽ പരാതികൾ വരാനുള്ള സാധ്യത ഉണ്ടെന്ന് പൊലീസ് പറയുന്നു. നിലവിൽ പരാതി നൽകിയ യുവതികൾ മറ്റു പലരും സമാനരീതിയിൽ ഇയാളെക്കുറിച്ച് പരാതി പറഞ്ഞതായും വെളിപ്പെടുത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പരാതി പറഞ്ഞ യുവതികൾ ആദ്യം പൊലീസിൽ പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ പരാതിയുടെ സ്വഭാവം മനസിലാക്കി പോലീസ് നടപടികളിലേക്ക് കടക്കുകയായിരുന്നു. പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് അനീസ് അൻസാരി ഒളിവിൽ പോയത്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേ സമയം വിവാഹ മേക്കപ്പിനായി അനീസ് അൻസാരിയെ ബുക്ക് ചെയ്‌തിരുന്നവർ പണം തിരികെ വാങ്ങാൻ സ്റ്റുഡിയോയിൽ എത്തുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം 78,000 ഫോളോവേഴ്‌സുള്ള അനീസ്, കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും തന്റെ ബ്രാൻഡുമായി ഫാഷൻ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരാളാണ്. ബ്രൈഡൽ ആർട്ടിസ്റ്റ് എന്നതിലുപരി അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് അനീസ്.
Recommended Video
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications