കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജാറാം പോയി മണി വന്നു...!!! ഇനി കോണ്‍ഗ്രസ് ഓഫീസ് തുറക്കാം

  • By Desk
Google Oneindia Malayalam News

ഇടുക്കി: മൂന്നാറിലെ കുലുക്കിക്കുത്തില്‍ ഒടുവില്‍ എകെ മണിക്ക് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം. എകെ മണിയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഓഫീസ് അടച്ച സ്ഥലമാണ് മൂന്നാര്‍. എന്തായാലും നേതൃത്വം നിലപാട് മാറ്റിയപ്പോള്‍ ഹൈക്കമാന്റ് പട്ടികയില്‍ ദേവികുളത്ത് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ആര്‍ രാജാറാം കഴിഞ്ഞ ദിവസം രാവിലെ പ്രചാരണം അവസാനിപ്പിച്ച് ചൊക്കനാട് എസ്റ്റേറ്റ് ലയത്തിലെ വീട്ടിലേക്ക് മടങ്ങി. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ മണിയുടെ അനുയായികള്‍ പടക്കം പൊട്ടിച്ച് മണിയണ്ണന്റെ തിരിച്ചു വരവ് ആഘോഷിച്ചു.

AK Mani

നാടകീയ നീക്കങ്ങളാണ് ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം മുതല്‍ നടന്നത്. എകെ മണി, ഡി കുമാര്‍, ആര്‍ രാജറാം എന്നിങ്ങനെയായിരുന്നു സംവരണ മണ്ഡലമായ ദേവികുളത്തിനായി ഡിസിസി നേതൃത്വം സമര്‍പ്പിച്ചിരുന്ന പട്ടിക. എന്നാല്‍ അന്തിമ പട്ടിക പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനക്കാരനായ രാജാറാം ഒന്നാമതെത്തി. ഇതോടെ ഈ കൊടും വേനലിലും ചെറിയ തണുപ്പുളള മൂന്നാറിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രോഷാകുലരായി. മണിക്ക് സീറ്റില്ലെങ്കില്‍ തുറക്കേണ്ട എന്നു പറഞ്ഞ് ഐഎന്‍ടിയുസി ഓഫീസ് പൂട്ടി. സ്വന്തം പാര്‍ട്ടി ഓഫീസിലെത്തിയ രാജാറാമിനെ അവിടെ നിന്നും നിര്‍ദാക്ഷിണ്യം ഇറക്കിവിട്ടു.

S Rajendran

ഇതോടെ രാജാറാമിന്റെ കാര്യം ഏതാണ്ട് തീരുമാനമായി. പിന്നീട് ഡി കുമാറിന്റെ പേര് കേട്ടു. കേരളത്തെ അമ്പരപ്പിച്ച മൂന്നാറിലെ പെന്പിളൈ ഒരുമൈ പ്രക്ഷോഭത്തിന് പിന്നിലെ ബുദ്ധികേന്ദ്രം കുമാറാണെന്ന് സൂചനയുണ്ട്. എകെ മണിക്കിട്ട് ഒരു പണി കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. കുമാറിന്റെ സമുദായമായ പറയര്‍ വിഭാഗക്കാരായ സ്ത്രീകളായിരുന്നു പെമ്പിളൈ ഒരുമൈ പോരാട്ടത്തില്‍ സജീവമായി ഉണ്ടായിരുന്നത്. കെപിസിസി സെക്രട്ടറി ലതികാ സുഭാഷ് പൊമ്പിളൈ ഒരുമൈക്ക് വേണ്ടി രംഗത്തെത്തിയതും കുമാറിന്റെ താല്‍പര്യപ്രകാരമായിരുന്നത്രെ.

തോട്ടം മേഖലയിലെ മറ്റൊരു പ്രബല തമിഴ് സമുദായമായ പളളന്‍ വിഭാഗക്കാരനാണ് എകെ മണി. മൂന്നാം വിജയം തേടി സിപിഎം രംഗത്തിറക്കിയിരിക്കുന്ന സിറ്റിംഗ് എംഎല്‍എ എസ് രാജേന്ദ്രനും ഇതേ വിഭാഗക്കാരനാണ്. പളളന്‍ സമുദായ സഭ എന്ന സംഘടനയും ഇവര്‍ക്കുണ്ട്. കോണ്‍ഗ്രസില്‍ മണിക്ക് വേണ്ടി കലാപമുയര്‍ത്തിയതും ഇതേ വിഭാഗക്കാരാണ്. ഈ സമുദായ ശക്തിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖറിന്‍റെ പിന്‍ബലവുമാണ് ഒടുവില്‍ മണിയെ കളത്തിലിറക്കിയതും, രാജാറാമിനെ പുറത്താക്കിയതും. തോട്ടം തൊഴിലാളി മേഖലയില്‍ സീറ്റ് നല്‍കി ഐഎന്‍ടിയുസിയുടെ വായടപ്പിക്കുകയാണ് വിഎം സുധീരന്റെ ലക്ഷ്യം.

അഞ്ചു തവണ ദേവികുളത്ത് മല്‍സരിച്ച എകെ മണി ആദ്യ മൂന്നു തവണ വിജയിച്ചു. 1991,96, 2001 വര്‍ഷങ്ങളില്‍. പക്ഷെ 2006ല്‍ 5887 വോട്ടിനും 2011ല്‍ 4078 വോട്ടിനും എസ് രാജേന്ദ്രനോട് പരാജയപ്പെട്ടു. പെമ്പിളൈ ഒരുമൈ, എഐഎഡിഎംകെ സ്വാധീനമുളള ഇക്കുറി രാജേന്ദ്രനെ തളക്കാന്‍ മണിക്ക് കഴിയുമോ? കോണ്‍ഗ്രസിലെ എതിര്‍ ഗ്രൂപ്പുകാര്‍ അതിന് സമ്മതിക്കുമോ?

English summary
Kerala Assembly Election 2016: AK Mani will be the Congress Candidate at Devikulam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X