Get Updates
Get notified of breaking news, exclusive insights, and must-see stories!

വെട്ടിനിരത്തലുമായി സിപിഎം; മണിയും സ്വരാജും സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്ത്

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത തീരുമാനങ്ങളാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ശക്തരായ പല നേതാക്കളെയും മാറ്റിനിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം. മണിക്കും, യുവനേതാവ് എം. സ്വരാജിനും ഇത്തവണ സീറ്റില്ല.

ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല

ഉടുമ്പൻചോലയിൽ എം.എം. മണിയെ തന്നെ മത്സരിപ്പിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. മണിയുടെ ജനപിന്തുണയും സ്വീകാര്യതയും മണ്ഡലത്തിൽ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലാ ഘടകം. എന്നാൽ, സംസ്ഥാന നേതൃത്വം ഈ ആവശ്യം തള്ളിക്കളയുകയും പകരം കെ.കെ. ജയചന്ദ്രനെ ഉടുമ്പൻചോലയിൽ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. വരും ദിവസങ്ങളിൽ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി അംഗീകരിക്കപ്പെടും.

mm-mani-and-m-swaraj-1772428836 jpg

തൃപ്പൂണിത്തുറയിൽ സ്വരാജിന് തിരിച്ചടി

അതുപോലെ, തൃപ്പൂണിത്തുറ മണ്ഡലത്തിലും നേതൃത്വം വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്വരാജിനെ മത്സരിപ്പിക്കണമെന്ന ജില്ലാ ഘടകത്തിന്റെ ശക്തമായ ആവശ്യം സംസ്ഥാന നേതൃത്വം നിരസിച്ചു. സ്വരാജിന് പകരം വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. മുൻ കൊച്ചി മേയർ അനിൽകുമാറിനെയും പരിഗണനയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനൊപ്പം വൈപ്പിൻ മണ്ഡലത്തിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ സ്ഥാനാർത്ഥിയാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായി വരും ദിവസങ്ങളിൽ ചേരുന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം നിർണ്ണായകമാകും. ശക്തരായ നേതാക്കളെ ഒഴിവാക്കി കൊണ്ടുള്ള സിപിഎമ്മിന്റെ ഈ പുതിയ തന്ത്രം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഈ മാറ്റങ്ങൾ എത്തരത്തിൽ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. എറണാകുളത്തും തൃക്കാക്കരയിലും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രരെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട്, മണ്ഡലങ്ങളിൽ പുത്തൻ ഉണർവ് കൊണ്ടുവരാനുള്ള നേതൃത്വത്തിന്റെ കരുനീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+