സ്വത്ത് തട്ടിപ്പിനു പിന്നാലെ ബാലകൃഷ്ണന്റെ ദുരൂഹ മരണത്തിലും അന്വേഷണം!! എല്ലാം ചെയ്തത് അവൾ?
ബാലകൃഷ്ണൻ ശൈലജയുടെ സഹോദരി ജാനകിയെ വിവാഹം ചെയ്തെന്ന വ്യാജ രേഖ ഉണ്ടാക്കി ശൈലജ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച തളിപ്പറമ്പ് റിട്ടയേർഡ് രജിസ്ട്രാർ പി ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുത്ത കേസിൽ പ്രതികളായ അഭിഭാഷകയ്ക്കും ഭർത്താവിനും വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കി. ബാലകൃഷ്ണന്റെ മരണത്തിൽ ഇവർക്കും പങ്കുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കും. അഭിഭാഷക ശൈലജ ഭർത്താവ് കൃഷ്ണകുമാർ എന്നിവർക്കായി അന്വേഷണം തുടരുകയാണ്.
പിണറായിയുടെ സമാധാന ചർച്ചകൾ വിഫലം!!തലസ്ഥാനത്ത് വീണ്ടും അക്രമം!!സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്!
ബാലകൃഷ്ണൻ ശൈലജയുടെ സഹോദരി ജാനകിയെ വിവാഹം ചെയ്തെന്ന വ്യാജ രേഖ ഉണ്ടാക്കി ശൈലജ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു. എന്നാൽ വിവാഹം നടന്നിട്ടില്ലെന്ന് ജാനകി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സഹോദരി ശൈലജയുടെ നിർദേശ പ്രകാരമായിരുന്നു എല്ലാം ചെയ്തതെന്നും ഇവർ വ്യക്തമാക്കി.
വ്യാജ രേഖയിലൂടെ ജാനകിക്ക് ലഭിച്ച സ്വത്തുക്കൾ ശൈലജ സ്വന്തമാക്കി. ജാനകിക്ക് സാമ്പത്തിക നേട്ടം ഒന്നും ലഭിച്ചിട്ടില്ലെന്ന് പോലീസിന് വ്യക്തമായി. ഇതോടെ ഇവരുടെ പ്രായം കൂടി കണക്കിലെടുത്ത് കേസിലെ മാപ്പ് സാക്ഷിയാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ശൈലജയും ഭർത്താവ് കൃഷ്ണകുമാറും.
2011ലാണ് ദുരൂഹ സാഹചര്യത്തിൽ ബാലകൃഷ്ണൻ മരിച്ചത്. എന്നിട്ടും പോലീസ് കാര്യമായി അന്വേഷിച്ചിരുന്നില്ല. ഇത് ഇപ്പോൾ തിരിച്ചിയായിരിക്കുകയാണ്. തട്ടിപ്പിന്റെ കഥകൾ പുറത്തായതോടെയാണ് മരണത്തെ സംബന്ധിച്ച ദുരൂഹത അന്വേഷിക്കാൻ പോലീസ് തീരുമാനിച്ചിരിക്കുന്നത്. ബാലകൃഷ്ണന്റെ മരണത്തിലും ഇവർക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.