കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയോട് സുനിക്ക് മോഹമുണ്ടെന്ന് കരുതാന്‍, 16 വയസ്സിലെ കുറ്റവാളി... സുനിയെ അടപടലം പൂട്ടാന്‍ ദിലീപ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിന് വേണ്ടിയുള്ള ശ്രമത്തിലാണ് ദിലീപ്. ഹൈക്കോടതിയില്‍ വീണ്ടും സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം വാദവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി കോടതിയുടെ വിധിപ്രസ്താവം മാത്രമാണ് പുറത്ത് വരാനുള്ളത്.

എന്നാല്‍ ഏത് വിധേനയും ജാമ്യം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. അതിന് പള്‍സര്‍ സുനിയെ പൊളിച്ചടുക്കുക മാത്രമാണ് വഴി. ആ വഴിതന്നെയാണ് കോടതിയില്‍ അഡ്വ ബി രാമന്‍പിള്ള നോക്കുന്നതും.

പള്‍സര്‍ സുനിയും നടിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് പണ്ട് ദിലീപ് പറഞ്ഞ വാദം തന്നെ ഇപ്പോഴും ആവര്‍ത്തിക്കുകയാണ്. സുനിക്ക് നടിയോട് മോഹം ഉണ്ടായിരുന്നു എന്ന് കരുതാനുള്ള സാഹചര്യം ഉണ്ടെന്ന് വരെ പറഞ്ഞുകളഞ്ഞു.

നടിയും സുനിയും തമ്മില്‍

നടിയും സുനിയും തമ്മില്‍

ആക്രമിക്കപ്പെട്ട നടിയും സുനില്‍ കുമാറും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്നാണ് ദിലീപ് മുമ്പൊരിക്കല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ പറഞ്ഞത്. സംവിധായകന്‍ ലാല്‍ ആണ് തന്നോട് ഇക്കാര്യം പറഞ്ഞത് എന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

ലാല്‍ പൊളിച്ചടുക്കി

ലാല്‍ പൊളിച്ചടുക്കി

എന്നാല്‍ ദിലീപിന്റെ വാദം ലാല്‍ തന്നെ പിന്നീട് നിഷേധിച്ചു. ഗോവയില്‍ സിനിമ ചിത്രീകരണത്തിന്റെ സമയത്ത് സുനില്‍ കുമാറും അവിടെ ഉണ്ടായിരുന്നു എന്നാണ് ലാല്‍ പറഞ്ഞത്. അടുത്ത ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലാല്‍ പറഞ്ഞിരുന്നു.

കോടതിയിലും അത് തന്നെ

കോടതിയിലും അത് തന്നെ

എന്നാല്‍ ഈ വാദം തന്നെയാണ് ദിലീപ് ഹൈക്കോടതിയിലും ഉന്നയിച്ചിരിക്കുന്നത്. തനിക്ക് കേസില്‍ പങ്കൊന്നും ഇല്ലെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഇതെല്ലാം.

ഗോവയില്‍ ഡ്രൈവര്‍

ഗോവയില്‍ ഡ്രൈവര്‍

ഗോവയിലും മറ്റും ഷൂട്ടിങ് നടക്കുമ്പോള്‍ സുനി തന്നെ ആയിരുന്നു ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവര്‍ എന്നാണ് വാദം. ഇത് തെറ്റാണെന്ന് തെളിയിക്കാനും പറ്റില്ല.

സുനിക്ക് മോഹം തോന്നിയതോ?

സുനിക്ക് മോഹം തോന്നിയതോ?

നടിയോട് പള്‍സര്‍ സുനിക്ക് മോഹമുണ്ടായിരുന്നു എന്ന് കരുതാന്‍ സാഹചര്യം ഉണ്ട് എന്നാണ് മേല്‍പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ച് ദിലീപ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് എത്രത്തോളം ഫലപ്രദമാകും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

അടുത്തിടപഴകാന്‍

അടുത്തിടപഴകാന്‍

താന്‍ നടിയുമായി അടുത്തിടപഴകാന്‍ കഴിയുന്ന ആളാണ് എന്ന് പള്‍സര്‍ സുനി ഒരു സുഹൃത്തിനോട് പറഞ്ഞതായി വിവരം ഉണ്ട് എന്നതാണ് ഇതിനോട് ചേര്‍ത്ത് പറയുന്ന മറ്റൊരു കാര്യം. എന്നാല്‍ ഇതിന് എന്ത് തെളിവാണ് ഉള്ളത് എന്നതില്‍ വ്യക്തതയില്ല.

സുനി കുട്ടിക്കുറ്റവാളി

സുനി കുട്ടിക്കുറ്റവാളി

സുനില്‍ കുമാറിന്റെ ക്രിമിനല്‍ പശ്ചാത്തലവും ദിലീപ് ഉന്നയിക്കുന്നുണ്ട്. 16-ാം വയസ്സില്‍ ശിക്ഷിക്കപ്പെട്ട ജുവനൈല്‍ ഹോമില്‍ അടയ്ക്കപ്പെട്ട ആളാണ് സുനില്‍ കുമാര്‍ എന്നാണ് വാദം. ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെ സുനില്‍ കുമാറിനെതിരെ പത്തില്‍പരം കേസുകള്‍ ഉണ്ട് എന്നും വാദിച്ചു.

ക്വട്ടേഷന്‍ പോലെയല്ല

ക്വട്ടേഷന്‍ പോലെയല്ല

നടിയോട് സുനില്‍ കുമാര്‍ പെരുമാറിയത് ഒരു ക്വട്ടേഷന്‍ നടപ്പിലാക്കുന്ന രീതിയില്‍ അല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. നടിയുടെ മൊഴിയും ഇത് വ്യക്തമാക്കുന്നുണ്ട് എന്നാണ് പ്രതിഭാഗത്തിന്റെ വാദം.

ഫോണ്‍ നമ്പര്‍ പോലും അറിയില്ല

ഫോണ്‍ നമ്പര്‍ പോലും അറിയില്ല

ക്വട്ടേഷന്‍ നല്‍കിയവര്‍ എന്ന് പറയുന്നവരുടെ ഫോണ്‍ നമ്പറുകള്‍ പോലും പള്‍സര്‍ സുനിക്ക് അറിയില്ല എന്നാണ് വാദം. എന്നാല്‍ സുനി ഇക്കാര്യം സമ്മതിച്ചിട്ടുണ്ടോ എന്ന് പ്രോസിക്യൂഷന്‍ തന്നെ പറയേണ്ടി വരും.

ക്വട്ടേഷനാണെങ്കില്‍ ഇങ്ങനെ

ക്വട്ടേഷനാണെങ്കില്‍ ഇങ്ങനെ

ഒരു ക്വട്ടേഷന്‍ ഏറ്റെടുക്കുകയായിരുന്നുവെങ്കില്‍ പള്‍സര്‍ സുനി ചെയ്യുമായിരുന്ന കാര്യങ്ങളും പ്രതിഭാഗം ഉന്നയിക്കുന്നുണ്ട്. പകര്‍ത്തിയ ദൃശ്യവും പകര്‍ത്താന്‍ ഉപയോഗിച്ച ഫോണും എവിടെ വച്ച് കൈമാറണം, എവിടെവച്ചാണ് ക്വട്ടേഷന്‍ നല്‍കിയ ആളെ ബന്ധപ്പെടേണ്ടത്, പണം എങ്ങനെ കൈപ്പറ്റണം... തുടങ്ങിയ കാര്യങ്ങളില്‍ എല്ലാം ആദ്യമേ ധാരണയില്‍ എത്തണമെന്നാണ് പ്രതിഭാഗം പറയുന്നത്. എന്നാല്‍ ഇതൊന്നും ഈ കേസില്‍ ഉണ്ടായിട്ടില്ലത്രെ.

ഒരു മുന്നൊരുക്കവും ഇല്ലാതെ

ഒരു മുന്നൊരുക്കവും ഇല്ലാതെ

ഒരു ക്വട്ടേഷന്‍ ഏറ്റെടുത്ത് ചെയ്യുന്നതിന്റെ ഒരു മുന്നൊരുക്കവും ഇല്ലാതെയാണ് സുനില്‍കുമാര്‍ നടിയെ ആക്രമിച്ചത് എന്നും ദിലീപ് വാദിക്കുന്നുണ്ട്. സംഭവത്തിന് ശേഷം പള്‍സര്‍ സുനി അഭിഭാഷകനെ സമീപിച്ച കാര്യവും ഉന്നയിക്കുന്നുണ്ട്.

ഒന്നര കോടി വിലയുള്ള സാധനം

ഒന്നര കോടി വിലയുള്ള സാധനം

ക്വട്ടേഷന്‍ ഏറ്റെടുത്തത് ദൃശ്യങ്ങള്‍ക്കാണ് എന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കില്‍ ഒന്നര കോടി രൂപ മൂല്യമുള്ള ആ മെമ്മറി കാര്‍ഡ് തനിക്ക് പരിചയം ഉള്ള ഒരു അഭിഭാഷകന് പള്‍സര്‍ സുനി എങ്ങനെ കൈമാറി എന്നാണ് അടുത്ത ചോദ്യം.

അറിയുകയേ ഇല്ല

അറിയുകയേ ഇല്ല

അങ്കമാലിയിലെ അഭിഭാഷകനെ തനിക്ക് പരിചയം ഇല്ലെന്നും ദിലീപ് വാദിക്കുന്നുണ്ട്. എന്നാല്‍ ഈ അഭിഭാഷകനുമായി ദിലീപിന് ബന്ധമുണ്ട് എന്ന രീതിയിലും ചില വാര്‍ത്തകള്‍ നേരത്തേ പുറത്ത് വന്നിരുന്നു.

കഥാപാത്രം താന്‍ ആണെന്ന്

കഥാപാത്രം താന്‍ ആണെന്ന്

നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ചില സുഹൃത്തുക്കളെ കാണിച്ചിട്ടുണ്ട് എന്നാണ് അടുത്ത വാദം. ആ ദൃശ്യങ്ങളിലെ ഒരു കഥാപാത്രം താന്‍ ആണെന്നും സുനില്‍ കുമാര്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടത്രെ.

എല്ലാം പണം തട്ടാന്‍ വേണ്ടി

എല്ലാം പണം തട്ടാന്‍ വേണ്ടി

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക മാത്രം ആയിരുന്നു പള്‍സര്‍ സുനിയുടെ ലക്ഷ്യം എന്നും ദിലീപ് വാദിക്കുന്നുണ്ട്. നടി പരാതിപ്പെട്ടതോടെയാണ് സുനില്‍ കുമാര്‍ കുടുങ്ങിയത് എന്നും പലകഥകളുടെ കൂട്ടത്തില്‍ തന്റെ പേരും പറയുകയാണ് എന്നും ആണ് ദിലീപിന്റെ വാദം.

തെളിവുകള്‍ എതിരോ?

തെളിവുകള്‍ എതിരോ?

ദിലീപിനെതിരെ പോലീസിന്റെ കൈയ്യില്‍ 223 തെളിവുകള്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്റെ വാദം. 15 രഹസ്യ മൊഴികളും 169 രേഖകളും ഉണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

സുനിയെ അറിയില്ലെന്ന് പറഞ്ഞത്

സുനിയെ അറിയില്ലെന്ന് പറഞ്ഞത്

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന് ദിലീപ് പറഞ്ഞ കാര്യം പൊളിക്കാനുള്ള തെളിവുകളും തങ്ങളുടെ പക്കല്‍ ഉണ്ട് എന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

English summary
Attack against actress: How Dileep presenting his arguments in High Court?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X