കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പൊളിച്ചടുക്കി വീണ്ടും പോലീസ്... ആ പറഞ്ഞതൊന്നും അല്ല. കാര്യം ഇതാണ്; മാര്‍ച്ചില്‍ സംഭവിച്ചത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ പോലീസിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും എഡിജിപി ബി സന്ധ്യയേയും പ്രതിരോധത്തിലാക്കിയ ആരോപണങ്ങള്‍ ആയിരുന്നു അത്.

എന്നാല്‍ അതൊന്നും ഒരു വിഷയമേ അല്ലെന്നാണ് അന്വേഷണ സംഘം ഇപ്പോള്‍ പറയുന്നത്. ദിലീപിന്റെ ഓരോ ആരോപണങ്ങളേയും പൊളിച്ചടുക്കിക്കൊണ്ടാണ് പോലീസ് രംഗത്ത് വരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.

പള്‍സര്‍ സുനി വിളിച്ച വിവരവും കത്ത് കിട്ടിയ വിവരവും അപ്പോള്‍ തന്നെ ഡിജിപിയെ അറിയിച്ചിരുന്നു എന്നാണ് ദിലീപിന്റെ വാദം. ലോക്‌നാഥ് ബെഹ്‌റയ്ക്ക് വാട്‌സ് ആപ്പില്‍ കത്ത് അയച്ചുകൊടുത്തിരുന്നു എന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.

മാര്‍ച്ചില്‍ തന്നെ സംശയം

മാര്‍ച്ചില്‍ തന്നെ സംശയം

നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍ ആയിരുന്നു എന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതിന്റെ സൂചനകള്‍ ഒന്നും തന്നെ അന്ന് പുറത്ത് വന്നിരുന്നില്ല.

പള്‍സര്‍ സുനി വിളിച്ചത്

പള്‍സര്‍ സുനി വിളിച്ചത്

മാര്‍ച്ച് 22 നായിരുന്നു പള്‍സര്‍ സുനി ഫോണില്‍ വിളിച്ചത് എന്നും പോലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അതിലും ഏറെ കഴി#്ഞാണ് ദിലീപ് പരാതി നല്‍കിയത്.

ദിലീപിന്റെ പരാതി

ദിലീപിന്റെ പരാതി

മാര്‍ച്ച് 28 ന് പള്‍സര്‍ സുനി വിളിച്ചെങ്കിലും ദിലീപ് പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത് ഏപ്രില്‍ 22 ന് ആയിരുന്നു. ഇക്കാര്യത്തില്‍ പോലീസിന്റെ പക്കല്‍ രേഖകളും ഉണ്ട്.

വാട്‌സ് ആപ്പില്‍ അയച്ചത് പരാതിയല്ല?

വാട്‌സ് ആപ്പില്‍ അയച്ചത് പരാതിയല്ല?

പള്‍സര്‍ സുനിയുടെ കത്ത് കിട്ടിയ ദിവസം തന്നെ അത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സ്വകാര്യ നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴി അയച്ചിരുന്നു എന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ ഇതിനെ ഒരു പരാതിയായി കാണാന്‍ സാധിക്കില്ല എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

സത്യവാങ്മൂലം

സത്യവാങ്മൂലം

ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ ദിലീപിന്റെ ജാമ്യം അത്ര എളുപ്പമാവില്ല എന്നും സൂചനകളുണ്ട്.

തള്ളാതെ ബെഹ്‌റ

തള്ളാതെ ബെഹ്‌റ

ദിലീപ് കത്ത് വാട്‌സ് ആപ്പില്‍ അയച്ചു എന്ന കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല. ദിലീപ് പറയുന്നതിലും പോലീസ് പറയുന്നതിലും ശരിയുണ്ട് എന്നാണ് ബെഹ്‌റ ഇതിനോട് പ്രതികരിച്ചത്.

ഏപ്രില്‍ 10

ഏപ്രില്‍ 10

ഏപ്രില്‍ 10 ന് നാദിര്‍ഷയ്ക്ക് വന്ന ഫോണ്‍ കോളിനെ കുറിച്ചും ഡിജിപിയെ അറിയിച്ചു എന്നാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ്അതിന് മുമ്പ് തന്നെ പള്‍സര്‍ സുനി ദിലീപിനെ വിളിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.

ബി സന്ധ്യക്കെതിരെ

ബി സന്ധ്യക്കെതിരെ

എഡിജിപി ബി സന്ധ്യക്കെതിരേയും ഗുരുതരമായ ആരോപണം ആണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ബി സന്ധ്യയും മഞ്ജു വാര്യരും തമ്മില്‍ അടുത്ത ബന്ധമാണെന്ന് ദിലീപ് ആരോപിക്കുന്നു. ചോദ്യം ചെയ്യലിനിടെ ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞപ്പോള്‍ ബി സന്ധ്യ ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞുവെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചന

ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചന

സിനിമയുമായി ബന്ധപ്പെട്ട ചെറിയൊരു വിഭാഗത്തിന്റെ വന്‍ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നത് എന്നാണ് ദിലീപ് ആരോപിക്കുന്ന മറ്റൊരു കാര്യം. പോലീസിനേയും രാഷ്ട്രീയക്കാരേയും മാധ്യമങ്ങളേയും സ്വാധീനിക്കാന്‍ കഴിയുന്നവരാണ് ഇവര്‍ എന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

രണ്ട് തവണ ദിലീപിന്റെ ജാമ്യ ഹര്‍ജി പോലീസ് തള്ളിയതാണ്. മൂന്നാം തവണ നല്‍കി അപേക്ഷ ഓഗസ്റ്റ് 18ന് ഹൈക്കോടതി പരിഗണിക്കും.

English summary
Attack against actress: Police counter Dileep's allegations raised in bail petition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X