കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഒരുത്തനും അങ്ങനെ ചെയ്യാന്‍ തോന്നരുത്... നടിയുടെ കേസില്‍ വീണ്ടും ആഞ്ഞടിച്ച് രമ്യ നമ്പീശന്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: കേരളത്തെ ഞെട്ടിപ്പിച്ചതായിരുന്നു ആ വാര്‍ത്ത. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പ്രമുഖ യുവ നടിയെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി. കേസില്‍ മലയാളത്തിന്റെ ജനപ്രിയ നായകന്‍ എന്നറിയപ്പെടുന്ന ദിലീപ് അറസ്റ്റിലാവുകയും ചെയ്തു.

ദിലീപിന്റെ പ്രശ്ന പരിഹാരത്തിന് ജ്യോത്സ്യൽ നല്‍കിയ നി‍ർദ്ദേശം? സിനിമ മംഗളം വാ‍‍ർത്ത അത്ഭുതപ്പെടുത്തുംദിലീപിന്റെ പ്രശ്ന പരിഹാരത്തിന് ജ്യോത്സ്യൽ നല്‍കിയ നി‍ർദ്ദേശം? സിനിമ മംഗളം വാ‍‍ർത്ത അത്ഭുതപ്പെടുത്തും

അന്ന് കൊച്ചിയിലെ രമ്യ നമ്പീശന്റെ വീട്ടിലേക്കായിരുന്നു നടി യാത്ര തിരിച്ചത്. പിന്നീട് നടിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ രമ്യ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾഏഷ്യാനെറ്റ് വിനുവിനേയും മാതൃഭൂമി വേണുവിനേയും വലിച്ചൊട്ടിച്ച് ദിലീപേട്ടൻ ഫാൻസ്... അടപടലം ട്രോളുകൾ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. എന്നാല്‍ പ്രതികള്‍ക്ക് ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏതറ്റം വരേയും പോകും എന്നാണ് രമ്യ നമ്പീശന്‍ ഇപ്പോള്‍ പറയുന്നത്.

പുരുഷ വിരോധമില്ല

പുരുഷ വിരോധമില്ല

സിനിമയിലെ സ്ത്രീകളുടെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയ്ക്ക് പുരുഷ വിരോധം ഇല്ലെന്നാണ് രമ്യ നമ്പീശന്‍ പറയുന്നത്. സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് രമ്യ.

ലക്ഷ്യം മറ്റൊന്ന് കൂടി

ലക്ഷ്യം മറ്റൊന്ന് കൂടി

നടിയുടെ കേസില്‍ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരിക എന്നത് മാത്രമല്ല സംഘടനയുടെ ലക്ഷ്യം. സിനിമ സെറ്റുകളില്‍ കുറച്ച് കൂടി ആരോഗ്യകരമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.

പെരുമാറ്റച്ചട്ടം

പെരുമാറ്റച്ചട്ടം

സിനിമ സെറ്റുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം എന്നതാണ് ലക്ഷ്യം. എന്നാല്‍ അത് വളരെ ശ്രമകരമാണ്. ഇപ്പോള്‍ തുടങ്ങിയാലേ ഒഅഞ്ചോ പത്തോ വര്‍ഷം കഴിയുമ്പോഴെങ്കിലും അത് യാഥാര്‍ത്ഥ്യമാകൂ എന്നും രമ്യ പറയുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം

നടി ആക്രമിക്കപ്പെട്ട സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവം ആണ്. അതി ക്രൂരമാണ് എന്നും രമ്യ പറഞ്ഞു.

ഇനി ആര്‍ക്കും തോന്നരുത്

ഇനി ആര്‍ക്കും തോന്നരുത്

ഇനി ആര്‍ക്കും ഇങ്ങനെ ഒരു കാര്യം ചെയ്യാന്‍ തോന്നാത്ത രീതിയില്‍ ആയിരിക്കണം പ്രതികള്‍ക്ക് ശിക്ഷ ലഭിക്കേണ്ടത് എന്നും രമ്യ നമ്പീശന്‍ പറഞ്ഞു. കേസിന്റെ പുതിയ കുറ്റപത്രത്തില്‍ ദിലീപ് ആയിരക്കും രണ്ടാം പ്രതി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരേയും ലക്ഷ്യം വക്കുന്നില്ല

ആരേയും ലക്ഷ്യം വക്കുന്നില്ല

ഈ സംഭവത്തില്‍ ആരേയെങ്കിലും പ്രത്യേകം ലക്ഷ്യം വച്ച് നീങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് രമ്യ പറയുന്നത്. ദിലീപ് അറസ്റ്റിലായതിന് ശേഷം പോലും വനിത കൂട്ടായ്മ ദിലീപിന്റെ പേരെടുത്ത് പറഞ്ഞ് ഇതുവരെ വിമര്‍ശനങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം.

അവസാനം വരെ പോരാടും

അവസാനം വരെ പോരാടും

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ തങ്ങള്‍ അവസാനം വരെ പോരാടും എന്നും രമ്യ നമ്പീശന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അവഗണിച്ച് കളയുന്നു

അവഗണിച്ച് കളയുന്നു

ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരങ്ങള്‍ നടക്കുന്നുണ്ട്. ഇവയെ എല്ലാം അവഗണിച്ച് തള്ളുകയാണ് എന്നും രമ്യ വിശദീകരിക്കുന്നുണ്ട്.

സംഘടന ഉടന്‍ തന്നെ

സംഘടന ഉടന്‍ തന്നെ

വനിത കൂട്ടായ്മ രൂപീകരിച്ചെങ്കിലും അതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാട്ടില്ല. ഒരുമാസം കൊണ്ട് അത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാകുമെന്നും അതിന് ശേഷം അംഗത്വ വിതരണ കാമ്പയിന്‍ നടത്തും എന്നും രമ്യ വ്യക്തമാക്കിയിട്ടുണ്ട്.

അവര്‍ കൂടെയുണ്ട്

അവര്‍ കൂടെയുണ്ട്

ദിലീപിന് കേസില്‍ ജാമ്യം അനുവദിച്ചതിന് ശേഷവും വനിത സംഘടന സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം കൂടുതല്‍ ശക്തരായി നിലകൊള്ളും എന്നായിരുന്നു അന്ന് അവര്‍ പറഞ്ഞത്.

English summary
Attack Against Actress: Remya Nambeesan wants maximum Punishment for culprits.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X