റിമി ടോമി ആ സത്യം വെളിപ്പെടുത്തുമോ? നിര്‍ണായകമായി റിമിയുടെ രഹസ്യമൊഴി വനിത മജിസ്ട്രേറ്റിന് മുന്നിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നാല് പേരുടെ ഹസ്യ മൊഴികള്‍ കൂടി രേഖപ്പെടുത്താനുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ കോടതിയുടെ അനുമതിയും ലഭിച്ചുകഴിഞ്ഞു.
നടിയും ഗായികയും ആയ റിമി ടോയമിയുടെ രഹ്യ മൊഴി ഒക്ടോബര്‍ 6 ന് രേഖപ്പെടുത്തും എന്നാണ് വിവരം. റിമിക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
എന്നാല്‍ എന്തുകൊണ്ട് പോലീസ് റിമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ലക്ഷ്യമിട്ടു എന്നത് നിര്‍ണായകമാണ്. എന്ത് രഹസ്യമാണ് റിമിയ്ക്ക് പറയാനുള്ളത്?
റിമി ടോമി
ദിലിപുമായി റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക ഇടപാടുകള്‍ ഉള്ള ആളാണ് റിമി ടോമി എന്നാണ് ആരോപണം. എന്നാല്‍ ഇത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും തന്നെ ഇല്ലെന്നും പറയപ്പെടുന്നു.
ഒരിക്കല്‍ ചോദ്യം ചെയ്തു
റിമിയെ ഒരിക്കല്‍ പോലീസ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞതാണ്. ഇത് സംബന്ധിച്ച് റിമി ടോമി തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
രഹസ്യമൊഴി എന്തിന്
അന്ന് പോലീസ് ആരാഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നും റിമി ടോമി വെളിപ്പെടുത്തിയിരുന്നു. ചോദ്യങ്ങള്‍ അതാണെങ്കില്‍ എന്തിനാണ് രഹസ്യ മൊഴി എന്നതാണ് സംശം ജനിപ്പിക്കുന്നത്.
വനിത മജിസ്‌ട്രേറ്റിന് മുന്നില്‍
കോതമംഗലം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആയിരിക്കും റിമി ടോമി രഹസ്യ മൊഴി നല്‍കുക. വനിത മജിസ്‌ട്രേറ്റിനോടായിരിക്കും റിമി കാര്യങ്ങള്‍ വിശദീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മാഡം ആണെന്ന് വരെ
നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം റിമി ടോമി ആണെന്ന് വരെ ഒരിടയ്ക്ക് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ വന്നതോടെ ആ സംശയം മാറിക്കിട്ടി.
അടുത്ത ബന്ധം
ആക്രമിക്കപ്പെട്ട നടിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന ആളാണ് റിമി ടോമി. എന്നാല്‍ അടുത്ത കാലത്തായി രണ്ട് പേരും തമ്മിലുള്ള സൗഹൃദം അത്ര ശക്തമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാവ്യ മാധവനുമായും ദിലീപുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് റിമി ടോമി.
ആ ഫോണ്‍ വിളികള്‍
നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി ദിലീപിനേയും കാവ്യ മാധവനേയും പലതവണ ഫോണില്‍ വിളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പല സംശയങ്ങള്‍ക്കും വഴിവച്ചിരുന്നു.
സ്വാഭാവികം മാത്രം
ആ ഫോണ്‍ വിളികളില്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് റിമി ടോമി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അക്രമിക്കപ്പെട്ട നടിയ്ക്ക് മെസേജ് അയച്ചിരുന്നതായും റിമി പറയുന്നുണ്ട്.
സ്റ്റേജ് ഷോകള്‍
ദിലീപിനൊപ്പം ഒരുപാട് വിദേശ സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുള്ള ആളാണ് റിമി ടോമി. ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പവും സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ചെല്ലാം പോലീസ് ഫോണില്‍ തന്നോട് ആരാഞ്ഞതായി റിമി ടോമി പറഞ്ഞിരുന്നു.
അത്തരം ബന്ധമില്ല
ദിലീപുമായോ കാവ്യ മാധവനുമായോ ഒരു തരത്തിലും ഉള്ള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും റിമി ടോമി അന്ന് വ്യക്തമാക്കിയിരുന്നു. ഇന്‍കം ടാക്‌സ് റെയ്ഡിന് ഇതുമായി ബന്ധമില്ലെന്നും റിമി വ്യക്തമാക്കിയിരുന്നു.