ദിലീപുമായി സാമ്പത്തിക ഇടപാട് തെളിയിച്ചാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ജോര്‍ജ്ജിന്റെ മകൻ
കൊച്ചി: പിസി ജോര്‍ജ്ജിന്റെ മകനും ദിലീപും തമ്മില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ ഉണ്ട് എന്ന് പോലീസ് റിപ്പോര്‍ട്ട് എന്ന് പറഞ്ഞായിരുന്നു മംഗളം വാര്‍ത്ത. ഷോണ്‍ ജോര്‍ജ്ജ് വന്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയെ നിയന്ത്രിക്കുന്ന ആളാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
ദിലീപ് അറസ്റ്റിലായ ഘട്ടത്തില്‍ പോലും അതി ശക്തമായ പിന്തുണ നല്കിയ ആളുകള്‍ ആയിരുന്നു പിസി ജോര്‍ജ്ജും മകനും. ഈ സാഹചര്യത്തിലാണ് ഇത്തരം ഒരു ആരോപണം ഉയരുന്നതും.
എന്നാല്‍ താനും ദിലീപും തമ്മില്‍ അത്തരത്തിലുള്ള ഒരു ഇടപാടും ഇല്ല എന്നാണ് ഷോണ്‍ ജോര്‍ജ്ജ് പറയുന്നത്. ഇനി അങ്ങനെയെന്തെങ്കിലും ഇടപാടുണ്ടെന്ന് തെളിഞ്ഞാലോ... അതിനും ഉണ്ട് ഷോണ്‍ ജോര്‍ജ്ജിന്റെ കൈയ്യില്‍ മറുപടി!!!

ജഗതിയുടെ മരുമകന്
മലയാള സിനിമയിലെ അനുഗ്രഹീത നടന് ജഗതി ശ്രീകുമാറിന്റെ മകളുടെ ഭര്‍ത്താവ് കൂടിയാണ് ഷോണ്‍ ജോര്‍ജ്ജ്. പൊതുപ്രവര്‍ത്തന രംഗത്തും സജീവമാണ്.

ഗുരുതരമായ ആരോപണം
ദിലീപിനേയും ചേര്‍ത്ത് അതീവ ഗുരുതരമായ ആരോപണം ആണ് ഇപ്പോള്‍ ഷോണ്‍ ജോര്‍ജ്ജിനെതിരെ ഉയര്‍ന്നിരിക്കുന്നത്. നേരത്തെ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ ആള് കൂടിയാണ് ഷോണ്‍ ജോര്‍ജ്ജ്.

ഒരു രൂപയുടെ ഇടപാടെങ്കിലും
മംഗളം ടിവി പുറത്ത് വിട്ട വാര്‍ത്തയോട് ഷോണ്‍ ജോര്‍ജ്ജ് പ്രതികരിച്ചു. ദിലീപുമായി ഒരുരൂപയുടെയെങ്കിലും സാമ്പത്തിക ഇടപാട് തനിക്കുണ്ടെന്ന് തെളിയ്ക്കാന് സാധിക്കില്ല എന്നാണ് ഷോണ്‍ പറയുന്നത്.

ജയിലില്‍ പോകാനും തയ്യാര്‍
ദിലീപുമായി അത്തരം എന്തെങ്കിലും ബന്ധം തെളിയിക്കുകയാണെങ്കില്‍ താന്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ ജയിലില്‍ പോകാനും താന്‍ തയ്യാറാണെന്നും ഷോണ്‍ ജോര്‍ജ്ജ് വ്യക്തമാക്കി.

പിന്നില്‍ കേരള കോണ്‍ഗ്രസ്?
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ കേരള കോണ്‍ഗ്രസ് നേതാക്കളാണ് എന്ന ആക്ഷേപവും ഷോണ്‍ ജോര്‍ജ്ജ് ഉന്നയിക്കുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഷോണ്‍ വ്യക്തമാക്കി.

ജോര്‍ജ്ജിന്റെ വായ് അടപ്പിക്കാന്‍
പിസി ജോര്‍ജ്ജിന്റെ വായ അടപ്പിക്കാനുളള ശ്രമമാണ് പോലീസ് നടത്തുന്നത് എന്നാണ് ഷോണിന്റെ ആരോപണം. ഒരു ഭയവും ഇല്ലാതെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ആളാണ് പിസി ജോര്‍ജ്ജ്. അങ്ങനെയുള്ള വ്യക്തിക്കെതിരെ എന്ത് ആരോപണവും ഉന്നയിക്കാം എന്ന് കരുതരുത് എന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

മുഖ്യമന്ത്രിയും പോലീസും കുടുങ്ങും
കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി മുഖ്യമന്ത്രിയും പോലീസും കുടുക്കിലേക്കാണ് പോകുന്നത് എന്നും ഷോണ്‍ ജോര്‍ജ്ജ് പറയുന്നുണ്ട്. ഇത് കേരളം ആണെന്ന ഓര്‍മപ്പെടുത്തലും ഉണ്ട്.

വേറേയും ഉന്നതര്‍ എന്ന്
നടി ആക്രമിക്കപ്പെട്ട കേസില്‍ വേറേയും ഉന്നതരുണ്ട് എന്നായിരുന്നു പിസി ജോര്‍ജ്ജ് നേരെത്തേ ആരോപണം ഉന്നയിച്ചിരുന്നത്. ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

ജോര്‍ജ്ജ് തന്നെ ഹാജരാക്കണം
പിസി ജോര്‍ജ്ജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അദ്ദേഹം തന്നെ തെളിവ് ഹാജരാക്കണം എന്നാണ് പോലീസിന്റെ പക്ഷം. എന്നാല്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിസി ജോര്‍ജ്ജ് പിന്നീട് തിരുത്തിയിരുന്നു.

രണ്ട് പേരേയും ചോദ്യം ചെയ്യും?
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ്ജിനേയും മകനേയും പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷോണ്‍ ജോര്‍ജ്ജിന് ഉടന്‍ നോട്ടീസ് അയക്കും എന്നാണ് മംഗളം ടിവിയുടെ വാര്‍ത്ത. പിസി ജോര്‍ജ്ജ് ഇപ്പോള്‍ രാജസ്ഥാനിലാണ്. അദ്ദേഹത്തിന് നോട്ടീസ് ഉടന്‍ നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications