'ഞാന്‍ രാഷ്ട്രപതിയെങ്കില്‍ അഭിഭാഷകന് ഭാരതരത്‌ന നല്‍കിയേനെ'; മധുക്കേസിലെ വിധിയിൽ ടി പത്മനാഭന്‍
കണ്ണൂർ: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിൽ തങ്കലിപിയിൽ എഴുതിവെക്കേണ്ട ദിവസമാണ് ഇന്നത്തേതെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. അട്ടപ്പാടി മധുവധക്കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയിക്ക് പിന്നാലെയാണ് അദ്ദേഹക്കിന്റെ പ്രതികരണം. താൻ രാഷ്ട്രപതിയായിരുന്നെങ്കിൽ കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് എം. മേനോന് ഭാരതരത്‌ന സമ്മാനിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
മനുഷ്യ മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്ന അതിക്രൂരമായ സംഭവമാണ് അഞ്ച് കൊല്ലം മുമ്പ് അട്ടപ്പാടിയിൽ നടന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരം ഭാരതരത്‌നയാണ്. താനായിരുന്നു ഇന്ത്യൻ രാഷ്ട്രപതിയെങ്കിൽ, അത് ഈ കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായ രാജേഷ് മേനോനായിരുന്നു കൊടുക്കുക. എല്ലാ അർഹതയും അദ്ദേഹത്തിനുണ്ടെന്നും ടി. പത്മനാഭൻ പറഞ്ഞു.

ആദിവാസിയുവാവ് മധുവിനെ മോഷണം ആരോപിച്ച് മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് മണ്ണാർക്കാട്- പട്ടികവർഗ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കേസിൽ 4, 11 പ്രതികളെ വെറുതെവിട്ടു. ഒന്നാം പ്രതി ഹുസൈൻ തന്നെയാണെന്ന് കോടതി കണ്ടെത്തി. മരക്കാർ, ശംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ എന്നിവർക്കെല്ലാം കൃത്യത്തിൽ പങ്കുണ്ടെന്നും കോടതി കണ്ടെത്തി. 13ാം സാക്ഷി സുരേഷിന്റെ മൊഴിയാണ് ഇവരെ എല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്താൻ സഹായിച്ചത്
കേസിൽ 16 പ്രതികളാണ് ഉണ്ടായിരുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിക്കുന്നത്. മാർച്ച് പത്തിനാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. നേരത്തെ കേസ് വിധി പറയാൻ രണ്ട് തവണ മാറ്റിവെച്ചിരുന്നു. കേസിൽ 127 സാക്ഷികളെ വിസ്തരിച്ചെങ്കിലും ഇതിൽ 24 പേർ കൂറുമാറിയിരുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തുന്നത്.
താവളം പാക്കുളം മേച്ചേരിയിൽ ഹുസൈൻ, കള്ളമല മുക്കാലി കിളയിൽ മരക്കാർ, കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീൻ, മുക്കാലി രാധാകൃഷ്ണൻ, കൽക്കണ്ടി കക്കുപ്പടി കുന്നത്തുവീട് അനീഷ്, ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കർ, മുക്കാലി പടിഞ്ഞാറെപള്ള കുരിക്കൾ വീട്ടിൽ സിദ്ദീഖ്, കള്ളമല മുക്കാലി തൊട്ടിയിൽ ഉബൈദ് എന്നിവരാണ് കേസിലെ ആദ്യ എട്ട് പ്രതികൾ.
മുക്കാലി വരുത്തിയിൽ നജീബ്, കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടിൽ ജൈജുമോൻ, കള്ളമല മുക്കാലി ചോലയിൽ അബ്ദുൽ കരീം, കള്ളമല കൊട്ടിയൂർക്കുന്ന് പുത്തൻപുരയ്ക്കൽ സജീവ്, കള്ളമല മുക്കാലി മുരിക്കട സതീഷ്, മുക്കാലി ചെരുവിൽ ഹരീഷ്, മുക്കാലി ചെരുവിൽ ബിജു, മുക്കാലി വിരുത്തിയിൽ മുനീർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ശിക്ഷ നാളെ.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications