ആറ്റിങ്ങല്‍;പ്രതിയുടെബാഗില്‍ കാമുകിയുടെ അടിവസ്ത്രം
കഴക്കൂട്ടം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് പ്രതികളെയും വനീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകകേസിലെ മുഖ്യ പ്രതിയും സോഫ്ട് വെയര്‍ എഞ്ചിനീയറുമായ നിനോ മാത്യു(40)നെ ആക്കുളത്തിനിടുത്ത് കണിമണലിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലയ്ക്കുപയോഗിച്ച കത്തിയും രക്തം പുരണ്ട ഇയാളുടെ വസ്ത്രങ്ങളും ഒരു ബാഗില്‍ നിന്ന് കണ്ടെത്തി. മറ്റൊരു ബാഗില്‍ കാമുകിയുടെ അടിവസ്ത്രങ്ങളും ലൈംഗിക ഉത്തേജന ഗുളികളും ഗര്‍ഭ നിരോധന ഉറകളും മദ്യകുപ്പിയും പൊലീസ് കണ്ടെത്തി.അറസ്‌ററിലായ പ്രതികളെ ആറ്റിങ്ങല്‍ ഒന്നാംകഌസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു
നിനോയെ വീട്ടിലെത്തിച്ചതറിഞ്ഞ് നാട്ടുകാര്‍ ഉള്‍പ്പടെ വന്‍ ജനാവലിയാണ് പ്രദേശത്ത് തടിച്ച് കൂടിയത്. പൊലീസ് സ്റ്റേഷനില്‍ യാതോു കൂസലുമില്ലാതെ നിന്ന പ്രതി തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ മാതാപിതാക്കളെ കണ്ട് പൊട്ടിക്കരഞ്ഞു. മാതാവും കരഞ്ഞു.
നാട്ടുകാര്‍ ശാപവാക്കുകള്‍ ചൊരിഞ്ഞു. പ്രതി കൊലയ്ക്കായി മൂന്ന് വെട്ടുകത്തികള്‍ വാങ്ങിയിരുന്നു. ബെയ്‌സ്‌ബോള്‍ ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പ്രതി കൊലപാതകം നടത്തിയത്. ഈ ബെയ്‌സ്‌ബോള്‍ ബാറ്റും പൊലീസ് കണ്ടെടുത്തു. ജനങ്ങള്‍ കൈയ്യേറ്റം ചെയ്യാനിടയുണ്ടെന്ന് കരുതി വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതേ സമയം നിനോയുടെ കാമുകിയും കൊല്ലപ്പെട്ട പിഞ്ച് കുഞ്ഞിന്‍റെ അമ്മയുമായ അനുശാന്തി കുഞ്ഞിന്‍റെ മൃതദേഹം അവസാനമായി കാണാന്‍ വിസമ്മതിച്ചു. പൊലീസ് നിര്‍ബന്ധിച്ചെങ്കിലും തനിയ്ക്ക് കുഞ്ഞിനെ കാണേണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇതോടെ ഇവരെ വീട്ടിലെത്തിയ്ക്കുന്പോഴുണ്ടായേക്കാവുന്ന ജനരോഷത്തെ പൊലീസിന് നേരിടേണ്ടി വന്നില്ല. അനുശാന്തിയുടെ ഭര്‍ത്താവായ ലിജേഷ് അപകട നില തരണം ചെയ്തു.