മഹായാഗശാലയായി അനന്തപുരി; ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കം, പുണ്യം തേടി ഭക്തലക്ഷങ്ങൾ
Kerala: Women employees who have been terminated from Karnataka State Road Transport Corporation (KSRTC) prepare the ritualistic offering for Attukal Devi on the occasion of Pongala in front of the Secretariat in Trivandrum as a mark of protest against their termination. pic.twitter.com/tB0QEBS6a7
— ANI (@ANI) February 20, 2019
Kerala: Women devotees offer desserts to Attukal Devi on the occasion of Attukal Pongala in Trivandrum. pic.twitter.com/l8Lq5KyW7C
— ANI (@ANI) February 20, 2019
തിരുവനന്തപുരം: ഇന്ന് ആറ്റുകാൽ പൊങ്കാല. വൃതശുദ്ധിയോടെ നോമ്പ് നോറ്റ് ദേവിക്ക് പൊങ്കാല സമർപ്പിക്കാൻ ലക്ഷക്കണക്കിന് സ്ത്രീകളാണ് തലസ്ഥാന നഗരിയിൽ എത്തിയത്. കുംഭമാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന ദിവസമാണ് ആറ്റുകാൽ പൊങ്കാല.
രാവിലെ 10.15ന് ശ്രീകോവിലിലെ നിലവിളക്കിൽ നിന്നും പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. പണ്ടാര അടുപ്പിൽ നിന്നുള്ള തീ ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേക്ക് ഒരേ സമയം പകർന്നെത്തി. ആറ്റുകാൽ ക്ഷേത്രത്തിന്റെ കിലോമീറ്ററുകളോളം ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു. പൊങ്കാലയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ അടുപ്പ് കൂട്ടി ക്ഷേത്ര പരിസരത്ത് തന്നെ പലരും ഇടം പിടിച്ചിരുന്നു.
ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. ആയിരങ്ങളാണ് ദർശന പുണ്യം തേടി ആറ്റുകാൽ ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാരിക്കേഡുകൾ വെച്ചു കയറുകൊണ്ട് പ്രവേശന കവാടം കെട്ടിത്തിരിച്ചും തിരക്ക് നിയന്ത്രിക്കുകയാണ്. പൊങ്കാല പ്രമാണിച്ച് തലസ്ഥാന നഗരം പൂർണമായും സുരക്ഷാ വലയത്തിലാണ്.
വനിതാ പോലീസുകാരുൾപ്പെടെ 3700ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് പ്രദേശീക അവധിയാണ്. ഗിന്നസ് ബുക്ക്ഓഫ് റെക്കോഡ് പ്രകാരം മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സ്ത്രീകള് പങ്കെടുക്കുന്ന ചടങ്ങാണ് ആറ്റുകാൽ പൊങ്കാല.
ഗ്രീൻ പ്രോട്ടോകോൾ പാലിക്കാണ് ഇത്തവണയും പൊങ്കാല ചടങ്ങ്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. കോർപ്പറേഷൻ നിയോഗിച്ച 500 അംഗ സ്ക്വാഡ് നിരീക്ഷണം നടത്തുന്നുണ്ട്. പൊങ്കാലയിൽ പങ്കെടുക്കുന്നവർക്കായി ജല അതോരിറ്റിയുടെ നേതൃത്വത്തിൽ ശുദ്ധജലം എത്തിക്കും.
രാത്രി ഏഴിന് കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളക്കും. നാളെയാണ് ഉത്സവം സമാപിക്കുന്നത്.
എന്താണ് ആറ്റുകാൽ ക്ഷേത്രത്തിന്റെ പ്രത്യേകത? ആറ്റുകാൽ ക്ഷേത്ര ഉല്പ്പത്തിയെപ്പറ്റിയുളള ഐതീഹ്യം ഇതാ.