കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലാമിപ്പള്ളിയിലെ കൊല ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്; ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍

Google Oneindia Malayalam News

കാഞ്ഞങ്ങാട്: ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്നലെ വൈകിട്ടുണ്ടായ കൊലപാതകത്തിന്റെ കാരണം അപരിചിതരായ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കമാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി ആശിഷ് വില്യംസ് സത്യവര്‍ധന്‍ (42)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവര്‍ ചാളക്കടവ് സ്വദേശി ദിനേശിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ വെച്ച് ആശിഷും ദിനേശനും തമ്മില്‍ നിസാര കാര്യത്തിന് വാക്കുതര്‍ക്കമുണ്ടായിരുന്നുവത്രെ. ഇത് രൂക്ഷമായതോടെ ബാര്‍ ജീവനക്കാര്‍ ഇരുവരോടും പുറത്തേക്ക് പോകാന്‍ പറയുകയായിരുന്നു.

ഇതനുസിച്ച് ആശിഷ് ബാറില്‍ നിന്ന് പുറത്തിറങ്ങി പുതിയ ബസ് സ്റ്റാന്റിന് പരിസരത്തെ കടവരാന്തയില്‍ പോയിരുന്നു. പിന്നാലെ ദിനേശനും ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന മരകഷണം കൊണ്ട് ദിനേശന്‍ ആശിഷിനെ തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ആശിഷ് അമിത മദ്യലഹരിയിലായിരുന്നു പൊലീസ് പറഞ്ഞു.

murder

കോടോം-ബേളൂര്‍ കോളിയാറില്‍ തോട്ടം തൊഴിലാളിയായിരുന്നു ആശിഷ്. ആശിഷിന് ഭാര്യയുമായി ബന്ധപ്പെട്ട് ഒരു കേസുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുംവഴിയാണ് കാഞ്ഞങ്ങാട്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാകുകയുള്ളുവെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരന്‍ പറഞ്ഞു.

English summary
Auto driver arrested; Murder in Alami mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X