'സിഡി' യാത്ര ചരിത്രത്തില്‍ രേഖപ്പെടുത്താം: സോളാറില്‍ വെളിപ്പെടുത്തലുമായി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ
തിരുവനന്തപുരം: സോളാർ വിവാദം അടക്കമുള്ള വിഷയങ്ങളില്‍ നിർണ്ണായകമായ വെളിപ്പെടുത്തലുമായി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ കാലം സാക്ഷി പുറത്തിറങ്ങി. തട്ടിപ്പും വഞ്ചനയും വ്യാജ രേഖ ചമയ്ക്കലുമെല്ലാം അശ്ലീലം കൂടി കലർത്തി തന്നെ വേട്ടയാടുകയായിരുന്നുവെന്നാണ് ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ പറയുന്നത്.
സോളാർ കേസ് മഹാപർവ്വതമാക്കി മാറ്റിയ മണ്‍പുറ്റായിരുന്നുവെന്ന് പറയുന്ന അദ്ദേഹം തന്റെ മരണ ശേഷം മാത്രമേ ചിലപ്പോള്‍ സത്യം പുറത്ത് വരുള്ളു എന്നും ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്. സോളാർ കേസുമായി ബന്ധപ്പെട്ട തന്നെ നിരന്തരം വേട്ടയാടിയെന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

ബിജു രാധാകൃഷ്ണന്‍ മറ്റൊരാള്‍ക്കൊപ്പമായിരുന്നു തന്നെ വന്ന് കണ്ടത്. പരമാവധി എട്ട് മിനുട്ട് മാത്രമായിരുന്നു ഞങ്ങള്‍ തമ്മില്‍ സംസാരിച്ചത്. എന്നാല്‍ ഈ സംഭവം ഓരോരുത്തരുടേയും ഭാവനയ്ക്ക് അനുസരിച്ച് ഒരു മണിക്കൂറും രണ്ട് മണിക്കൂറുമൊക്കെയാക്കി മാറ്റി. കെബി ഗണേഷ് കുമാറിന് അഭിമാനക്ഷതം വരുത്തരുതെന്ന നിർബന്ധം ഉണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെ പറയുന്നു.
തന്റെ ഒരു സഹപ്രവർത്തകനെ പറ്റി ഗുരുതരമായ ആരോപണങ്ങളാണ് ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചത്. ആ സമയത്ത് തന്റെ സഹപ്രവർത്തകനും കുടുംബത്തിനും അഭിമാനക്ഷതം ഉണ്ടാകാതിരിക്കണം എന്ന് താന്‍ ആഗ്രഹിച്ചു. ഒരുപാട് ആരോപണങ്ങള്‍ തന്നെ വിഴുങ്ങാനായി പിന്നീട് വാ പിളർത്തി എത്തിയപ്പോഴും ചില കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും ആത്മകഥയില്‍ മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
ഒരു കുറ്റാരോപിതയുടെ, അതായത് പലവട്ടം മൊഴികള്‍ മാറ്റിപ്പറയുന്നയാളെന്ന് കോടതി തന്നെ നിരീക്ഷിച്ചയാളുടെ വാക്കുകള്‍ അടിസ്ഥാനമാക്കിയെടുത്ത് തന്നെ വേട്ടയാടി. സമാനമായ പശ്ചാത്തലമുള്ള മറ്റൊരാളുടെ വാക്ക് വിശ്വസിച്ച് സിഡി തേടി കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണ്. സിപിഎം തനിക്കെതിരെ നിരന്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ കുറിക്കുന്നു.
അതേസമയം, നിയമസഭയില്‍ സോളാർ വിഷയത്തില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ ചർച്ച പുരോഗമിക്കുകയാണ്. നട്ടാൽക്കുരുക്കാത്ത പച്ചക്കള്ളങ്ങൾ കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വേട്ടയാടിയെന്നാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോൺഗ്രസ് എംഎൽഎ ഷാഫി പറമ്പിൽ വ്യക്തമാക്കിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ആ വേട്ടയാടലില്‍ പങ്കുളള മുഴുവന്‍ ആളുകളും ഉമ്മന്‍ചാണ്ടിയോട് മാപ്പ് പറയാതെ സഭയില്‍ ഈ ചര്‍ച്ച അവസാനിപ്പിക്കരുത്. ഒരു കത്തിന്റെ പുറത്താണ് ആരോപണങ്ങള്‍ അദ്ദേഹത്തിന് എതിരെ തിരിച്ച് വിട്ടതെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേർത്തു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications