ഓവ് ചാലില്‍ നിന്ന് കരച്ചില്‍.. വീട്ടമ്മ കൈയ്യിട്ട് നോക്കിയപ്പോള്‍ പൊക്കിള്‍ കൊടി മുറിക്കാത്ത കുഞ്ഞ്
ചെന്നൈ: സ്വാതന്ത്യ ദിനത്തിൻറെ അന്നു പുലർച്ചെ പാൽക്കാരൻ പറഞ്ഞിട്ടാണ് വീട്ടമ്മയായ ഗീത വീടുനു പുറത്തേക്ക് വരുന്നത്. സമീപത്തെ ഓവു ചാലിൽ നിന്നും ഒരു കരച്ചിൽ കേൾക്കുന്നുണ്ടെന്ന് പറഞ്ഞ അയാളുടെയൊപ്പം ഗീതയും ഓവുചാലിനടുത്തേക്കെത്തി. ഒരു കോഴിക്കുഞ്ഞിന്റെ കരച്ചിൽ പോലെയാണ് ഗീതയ്ക്ക് ആ കരച്ചിൽ തോന്നിയത്. എന്തുതന്നെയായാലും അതിനെ രക്ഷിക്കണമെന്നോര്‍ത്ത് അവര്‍ ഓവുചാലിനുള്ളിലേക്ക് കൈയ്യ് ഇറക്കി നോക്കി.

എന്നാല്‍ വലിച്ചെടുത്തപ്പോള്‍ ഗീത അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പൊക്കിള്‍ കൊടി പോലും മുറിച്ച് മാറ്റാത്ത ഒരു പൊടി കുഞ്ഞ്. ഉടന്‍ അവര്‍ കുഞ്ഞിന്‍റെ കാല് പിടിച്ച് അഴുക്ക് ചാലില്‍ നിന്ന് പുറത്തേക്കെടുത്തു.ഒട്ടും വൈകിയില്ല വെള്ളമുപയോഗിച്ച് തുടച്ച് വൃത്തിയാക്കി. ഉടന്‍ തന്നെ കുഞ്ഞിനെ ചെന്നൈയിലെ എഗ്മോർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ ലഭിച്ച കുഞ്ഞായതിനാല്‍ താന്‍ ആ കുഞ്ഞിന് 'സ്വാതന്ത്ര്യം' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഗീത പറഞ്ഞു. എന്തായാലും കുഞ്ഞ് ഇപ്പോള്‍ ആരോഗ്യവാനായിരിക്കുകയാണ്.
കുഞ്ഞിനെ കുറച്ച് ദിവസങ്ങൾക്കു ശേഷം ശിശുഭവനത്തിലേയ്ക്ക് അയക്കുവാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഗീത കുഞ്ഞിനെ ഓവുചാലിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വീഡിയോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗീത ചെയ്ത പ്രവൃത്തിയെ അഭിനന്ദിച്ചും ഒട്ടേറെ ആളുകൾ രംഗത്തെത്തിയിട്ടുണ്ട്
'Freedom' inside storm water drain: As India celebrated I-Day, newborn baby boy with umbilical cord around neck rescued from inside drain in Chennai by homemaker Geeta who pulled out baby, untwined cord, shifted him to Egmore Hospital; baby nw fine, Geeta named him Freedom @ndtv pic.twitter.com/hr7IGIyMkS
— Uma Sudhir (@umasudhir) August 16, 2018












Click it and Unblock the Notifications