അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു;കള്ള സാക്ഷി പറഞ്ഞിട്ടില്ല പ്രതികരണവുമായി ബിജു രമേശ്
തിരുവനന്തപുരം: കോടതിയില്‍ എഡിറ്റ് ചെയ്ത ശബ്ദരേഖയുടെ സിഡി തെളിവായി ഹാജരാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ബിജു രമേശ്. തനിക്കെതിരെ നടപടി സ്വീകരിക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്കിയതിനോടാണ് ബിജു രമേശിന്റെ പ്രതികരണം. സിഡി ആണ് പരിശോധിക്കേണ്ടത്. ഇത് രണ്ട് തവണ ആവശ്യപ്പെട്ടു. അത് വിജിലന്‍സിന് നല്കാന് അവിശ്വാസം ഉണ്ടായിരുന്നു.അത് നാളിതുവരെ പരിശോധിച്ചിട്ടില്ല. ചെന്നിത്തലയെക്കുറിച്ച് അറിയാവുന്നത് കൊണ്ടാണ് ഇപ്പോള്‍ അടുത്ത തിരഞ്ഞെടുപ്പ് നോതൃത്വം ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു.
ഡിവൈസ് പുറത്തുവിടുകയാണെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പുറത്തുവരും. കള്ള സാക്ഷി പറഞ്ഞിട്ടില്ല. പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു. ഭയം കൊണ്ടാണ് പുതിയ കേസുകള്‍. മാണി സാറിനെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ മാത്രമേ കൊടുത്തിരുന്നുള്ളു. രമേശ് ചെന്നിത്തലയ്ക്ക് എതിരായ തന്റെ വാദം സാധൂകരിക്കുന്ന തെളിവുകള്‍ സിഡിയില്‍ ഉണ്ട്.
ജയിലില്‍ പോകാനും തയാറാണ്. യുഡിഎഫ് കാലത്ത് എന്തിനും പിരിവായിരുന്നു. പല രീതിയിലാണ് ടോര്‍ച്ചര്‍ ചെയ്യുന്നത്. സാധാരരണക്കാരന് ആയിരുന്നെങ്കില്‍ ഹൃദയം പൊട്ടി മരിച്ചു പോയേനെ. കാല് പിടിച്ച് പറഞ്ഞത് കൊണ്ടാണ് രമേശ് ചെന്നിത്തലയെ രഹസ്യമൊഴിയില്‍ ഒഴിവാക്കിയത്. യാചിക്കും പോലെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മജിസ്ട്രേറ്റ് കോടതിയില്‍ എന്ത് എത്തും എന്നത് കാത്തിരുന്നു കാണാം. വഴിത്തിരിവ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. 164 മൊഴി കൊടുത്ത സമയത്ത് നല്കിയ സിഡി,ഡിവൈസ് എന്നിവ ഇതുവരെ ഒരു ഏജന്‍സിയും പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് തവണ വിജിലന്‍സ് കോടതിയില്‍ പരാതി പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ അടക്കം പലരും ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു.. കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം എവിടെയും എത്തില്ല. വെള്ളാപ്പള്ളിയെ ഉപദ്രവിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ശാശ്വതീകാനന്ദയുടെ മരണത്തിലെ അന്വേഷണം പോലും എങ്ങും എത്തിയിട്ടില്ല. പിന്നയല്ലേ മഹേശന്റെ കേസെന്നും അദ്ദേഹം ചോദിച്ചു.
ബാര്‍കോഴക്കേസില്‍ എഡിറ്റ് ചെയ്ത സിഡി നല്കി കോടതിയെ കബളിപ്പിച്ചുവെന്ന പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്കി. ഈ ആവശ്യമുന്നയിച്ച് അഭിഭാഷകനായ ശ്രീജിത്ത് ശ്രീധരന് നല്കിയ ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.
ബാര്‍കോഴക്കേസില്‍ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്കിയപ്പോള് ശബിദരേഖകള് അടങ്ങിയ ഒരു സിഡിയും ബിജു രമേശ് കൈമാറിയിരുന്നു. ഈ സിഡിയില്‍ എഡിറ്റിങ് നടന്നിട്ടുള്ളതായി പിന്നീട് ഫോറന്ഡസിക് വിഭാഗം പരിശോധനയില്‍ വ്യക്തമായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications