കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സ്ഥാനാര്‍ഥിത്വം വെറുതെയാകും; ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ നീക്കില്ല

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന ശ്രീശാന്തിന്റെ മോഹം ബിസിസിഐ അംഗീകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കാന്‍ ഇടയില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് ടി.സി.മാത്യുവാണ് സൂചന നല്‍കിയത്. ശരദ് പവാര്‍ മാത്രമാണ് ശ്രീശാന്തിന് വേണ്ടി അനുകൂല നിലപാടെടുത്തതെന്ന് ടിസി മാത്യു പറഞ്ഞു.

ശ്രീശാന്തിന്റെ തിരിച്ചുവരവ് പരിഗണിക്കേണ്ടെന്ന് ബിസിസിഐ മുന്‍ അധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ നിലപാടെടുത്തിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ബിസിസിഐയില്‍ നിന്നും അനുകൂല നിലപാടില്ല. കോഴ വിവാദത്തില്‍ ശ്രീശാന്തിന് ബിസിസിഐ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

sreesanth

നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായത് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ചാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ബിജെപി നേതാവും എംപിയുമായ അനുരാഗ് താക്കൂര്‍ ബിസിസിഐ അധ്യക്ഷ പദവിയില്‍ ഉള്ളതിനാല്‍ ശ്രീശാന്തിനെ ബിജെപി തുണയ്ക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അത് സഫലമാകില്ലെന്നാണ് ടി സി മാത്യു നല്‍കുന്ന സൂചന.

കേരള ക്രിക്കറ്റ് അസോയിയേഷന്റെ (കെസിഎ) കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡുകളും ടി സി മാത്യു പ്രഖ്യാപിച്ചു. മികച്ച കളിക്കാരനായി രോഹന്‍ പ്രേമിനെ തെരഞ്ഞെടുത്തു. സച്ചിന്‍ ബേബിയാണ് മികച്ച ബാറ്റ്‌സ്മാന്‍. സഞ്ജു സാംസണ് പ്രത്യേക പുരസ്‌കാരം നല്‍കും. കെസിഎ ഏര്‍പ്പെടുത്തിയ 71 പുരസ്‌കാരങ്ങള്‍ ശനിയാഴ്ച കൊച്ചിയില്‍ വാര്‍ഷിക പൊതുയോഗത്തില്‍ സമ്മാനിക്കും.

English summary
BCCI ban on Sreesanth to stay says tc mathew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X