Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ടുനിരോധന കാലത്ത് തുടങ്ങിയ എതിര്‍പ്പ്, സുരേന്ദ്രനില്‍ നിന്ന് മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല: ബെഫി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെക്കാള്‍ അപകടകാരികളാണ് ബെഫി എന്ന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ബെഫി. കെ സുരേന്ദ്രന്റെ ദുഷ്പ്രചരണങ്ങളെ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുകയാണെന്ന് ബെഫി പ്രസ്താവനയിലൂടെ പ്രതികരിച്ചു. ബെഫിയോട് ബി.ജെ.പി നേതൃത്വത്തിനുള്ള എതിര്‍പ്പ് നോട്ടു നിരോധന കാലഘട്ടത്തില്‍ തുടങ്ങിയതാണെന്നും ബെഫി പറഞ്ഞു.

മാര്‍ച്ച് മാസത്തില്‍ നടന്ന ദ്വിദിന ദേശീയ പണിമുടക്ക് മൂലധന ശക്തികള്‍ക്ക് വലിയ അലോസരമുണ്ടാക്കിയിട്ടുണ്ട് എന്നത് അടുത്തയിടെ ട്രേഡ് യൂണിയന്‍ സംഘടനകളെ കരിവാരി തേക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളില്‍ നിന്ന് വ്യക്തമാണെന്നും ബെഫി കൂട്ടിച്ചേര്‍ത്തു. അഗ്രസീവ് ട്രേഡ് യൂണിയനിസ'ത്തിനെതിരെ സി ഐ ഐയും ഐ എ എസ് അസോസിയേഷന്‍ മുതല്‍ കെ എസ് ഇ ബി ചെയര്‍മാന്‍ വരെ നടത്തിക്കൊണ്ടിരിക്കുന്ന ജല്പനങ്ങള്‍ ഈ ഗണത്തില്‍ പെടുന്നവയാണെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

ks

മൂലധനശക്തികളില്‍ നിന്നും ഇലക്ടറല്‍ ബോണ്ടു വഴി ലഭിക്കുന്ന പണ ശക്തിയില്‍ അധികാരം നിലനിര്‍ത്തുന്ന രാഷ്ടീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സുരേന്ദ്രനില്‍ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും ബെഫി പ്രതികരിച്ചു. മോദിയും ഇ ഡിയും പോക്കറ്റിലുള്ളത് കൊണ്ടു മാത്രം കൊടകര കുഴല്‍പ്പണക്കേസില്‍ ജയിലില്‍ പോകേണ്ടതിനു പകരം ബി ജെ പി അധ്യക്ഷ സ്ഥാനത്ത് തുടരുന്നയാളാണ് സുരേന്ദ്രന്‍ എന്നും ബെഫി പരിഹസിച്ചു.

ആ സുരേന്ദ്രന്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്, നോട്ടു നിരോധനക്കാലത്ത് താങ്കളും താങ്കളുടെ പാര്‍ട്ടിയും പ്രധാനമന്ത്രിയും പുറമേക്ക് അവകാശപ്പെട്ട ഒന്നും രാജ്യത്ത് നടപ്പായില്ല എന്നു മാത്രമല്ല ബെഫിയടക്കമുള്ള ട്രേഡ് യൂണിയന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടിയ പോലെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയുകയാണ് ഉണ്ടായത് എന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നും ബെഫി പറഞ്ഞു.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിച്ച് ചങ്ങാത്ത മുതലാളിമാര്‍ക്ക് കൈമാറുന്നതിനെതിരെയുള്ള പ്രചരണം ശക്തിയായി തുടരാന്‍ താങ്കളുടെ പ്രസ്താവന പ്രചോദനമായതില്‍ തങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ബെഫി പറഞ്ഞു. കൂട്ടത്തില്‍ ബി എം എസിനെ കൂടി പോപ്പുലര്‍ ഫ്രണ്ടിനോട് ഉപമിക്കരുത് എന്ന ഒരഭ്യര്‍ത്ഥനയുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. കാരണം ദ്വിദിന ദേശീയ പണിമുടക്കില്‍ പങ്കെടുത്തില്ലെങ്കിലും ബി എം എസ് പണിമുടക്കില്‍ ഉന്നയിച്ച വിഷയങ്ങളോട് യോജിപ്പുള്ളവരായിരുന്നു.

പണിമുടക്കിനെ എതിര്‍ത്തില്ല എന്നു മാത്രമല്ല പണിമുടക്കു വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാനും ബി എം എസ് തയ്യാറായി എന്നും ബെഫി ചൂണ്ടിക്കാട്ടി. 2015 വരെ ബി എം എസ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ ഭാഗമായിരുന്നതും താങ്കളെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോയെന്നും പ്രസ്താവനയില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+