മദ്യപാനികൾക്ക് ആശ്വാസം; വിൽപ്പന ശനിയാഴ്ച ആരംഭിച്ചേക്കും, ക്യൂ ആപ്പിന് പേര് റെഡി, പ്ലേസ്റ്റോറിൽ ഉടൻ
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ മദ്യശാലകള്‍ ശനിയാഴ്ച തുറന്നു പ്രവര്‍ത്തിക്കും. തിരക്ക് ഒഴിവാക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് കമ്പനി നിര്‍മ്മിച്ച ആപ്പ് വഴിയാണ് മദ്യ വില്‍പ്പന ആരംഭിക്കുക. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വികസിപ്പിച്ചത് കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ്. ആപ്ലിക്കേഷന്‍ തയ്യാറായി ഗൂഗിളിന്റെ പ്ലേ സ്റ്റോറില്‍ അപ്ഡേറ്റ് ചെയ്യാനായി നല്‍കിയിരിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകും. ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാനും സാധിക്കും. എല്ലാ പ്ലാറ്റ് ഫോമിലും ആപ്പ് ലഭ്യമാകുമെന്ന് ബീവറേജ് അധികൃതര്‍ അറിയിച്ചു. ബെവ് ക്യൂ എന്നാണ് ആപ്പിന് പേര് നല്‍കിയിരിക്കുന്നത്. ഇതോടെ മദ്യവില്പ്പയ്ക്കുള്ള തിരക്ക് കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
ബെവ് ക്യൂ
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ആപ്പിന്റെ നിര്‍മ്മാതാക്കള്‍. ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ്. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം വാങ്ങാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതത് കേന്ദ്രങ്ങളില്‍ നിന്നും മദ്യം ലഭ്യമാകും.
മൂന്ന് ലിറ്റര്‍
ആപ്പ് വഴി മൂന്ന് ലിറ്റര്‍ മദ്യം മ്ത്രമാണ് ലഭ്യമാകുക. അടുത്തുള്ള ബാറുകളില്‍ നിന്ന് സര്‍ക്കാര്‍ വിലയ്ക്ക് മദ്യം ലഭിക്കും. മദ്യം വങ്ങാനായി എത്തുന്നവര്‍ മാസ്ക് അടക്കമുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സാമൂഹിക പാലിച്ചിരിക്കണം. എന്നാല്‍ ബാറില്‍ നിന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. ആവശ്യമെങ്കില്‍ ഭക്ഷണം പാര്‍സലായി വാങ്ങാവുന്നതാണ്.
ശനിയാഴ്ച തുറക്കും
ആപ്പിന്റെ പ്രവര്‍ത്തനം സജ്ജമായാല്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് മദ്യ വില്‍പ്പന ആരംഭിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വില്‍പ്പന ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ആപ്പിന്റെ പരീക്ഷണം നട്ത്തുന്ന വൈകിയ സാഹചര്യത്തിലാണ് ശനിയാഴ്ചവരെ നീട്ടിയത്. സംസ്ഥാനത്തെ 301 ബെവറേജസ് ഔട്ട്ലെറ്റുകളുടെയും 500ല്‍ ഏറെ ബാറുകളുടെയും 225 ബീയര്‍ പാര്‍ലറുകളുടെയും വിശദാംശങ്ങള്‍ ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ മദ്യത്തിന്റെ ബ്രാന്‍ഡ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. ബുക്ക് ചെയ്യുന്ന സമയത്ത് പറയുന്ന കേന്ദ്രത്തില്‍ ഹജരാകണം. അവിടെ ബ്രാന്‍ഡ് തിരഞ്ഞെടുത്ത് പണം അടച്ചാല്‍ മതിയാകും.
35 ലക്ഷം ആളുകള്‍
35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ആപ്പില്‍ വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല. പേരും ഫോണ്‍ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും നല്കി ക്യൂവില്‍ ബുക്ക് ചെയ്യാം. അതേസമയം, ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതുകൂടാതെ സാധാരണ ഫോണുകളില്‍ എസ്എംഎസ് വഴിയില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാമെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗണ്‍ കാരണം ഇത്രയും ദിവസം മദ്യശാലകല്‍ അടഞ്ഞുകിടന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ആപ്പ് വഴി മദ്യം വാങ്ങാനെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്.
Recommended Video
തട്ടിപ്പില്‍ വീഴരുത്
അതേസമയം, ബെവ്കോയുടെ സമാനമായ വ്യാജ ആപ്പുകളുടെ തട്ടപ്പില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ബെവ്കോയുടെ പേരില്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടില്ല. പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ വ്യാജമാണെന്നും ഇതില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കി. കൊച്ചി ആസ്ഥാനമായ ഫെയര്‍ കോഡ് കമ്പനിയാണ് ആപ്പ് തയ്യാറാക്കിയത്. 20 പേരടങ്ങുന്ന ടീമാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് കരുതുന്നത്.