ബേപ്പൂര്‍ തുറമുഖത്തിന് ഇനി പുതിയ മുഖം.. പിപിപി മാതൃകയില്‍ വികസിപ്പിക്കും, ഇനി പോര്‍ട്ടി സിറ്റി!
കോഴിക്കോട് : മലബാറിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കുന്നു. പൊതു - സ്വകാര്യ പങ്കാളിത്ത (പി പി പി) മാതൃകയില്‍ ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്കി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആണ് ഇക്കാര്യം അറിയിച്ചത്. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എം എല്‍ എയാണ് റിയാസ്.
ബേപ്പൂരിനെ ഒരു സമ്പൂര്‍ണ പോര്‍ട്ട് സിറ്റിയായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് എന്നും ഈ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്താകെ വലിയ ഗുണമുണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി. ബേപ്പൂര്‍ പോര്‍ട്ട് സിറ്റിയായി വികസിക്കുന്നതോടെ വലിയ തോതിലുള്ള സാമ്പത്തിക-സാമൂഹിക അഭിവൃദ്ധി കൈവരിക്കാന്‍ പ്രദേശത്തിന് സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ പദ്ധതി നിരവധി പുതിയ തൊഴിലവസരങ്ങള്‍ തുറക്കാന്‍ കാരണമാകും. നിലവില്‍ തുറമുഖ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വരുമാനത്തില്‍ വര്‍ധനവിനും വഴി തുറക്കും. ബേപ്പൂര്‍ തുറമുഖത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ആളുകളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അവരുടെ നിര്‍ദേശങ്ങള്‍ കൂടി കേട്ട ശേഷമായയിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു.
തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവനുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം തീരുമാനമായതായി മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഒരു പുരാതന തുറമുഖ പട്ടണമാണ് ബേപ്പൂര്‍. ഇന്ത്യയുടെ തെക്ക് - പടിഞ്ഞാറന്‍ തീരത്ത്, കൊച്ചി, മംഗലാപുരം എന്നീ രണ്ട് പ്രധാന തുറമുഖങ്ങള്‍ക്കിടയിലാണ് ബേപ്പൂര്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്. ബേപ്പൂരിലെ ഉരു നിര്‍മാണം ലോകപ്രശസ്തമാണ്.
വാര്‍ഷിക ചരക്കും യാത്രക്കാരും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ തുറമുഖമാണ് ബേപ്പൂര്‍ ലക്ഷദ്വീപ് ദ്വീപുകളിലേക്കും തിരിച്ചുമുള്ള ശരാശരി 1.25 ലക്ഷം ടണ്‍ ചരക്കും പ്രതിവര്‍ഷം 10000 യാത്രക്കാരും ബേപ്പൂര്‍ തുറമുഖം കൈകാര്യം ചെയ്യുന്നു.
മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബേപ്പൂര്‍ തുറമുഖം പിപിപി മാതൃകയില്‍ വികസിപ്പിക്കുവാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്കി. ഭാവിയില്‍ ബേപ്പൂര്‍ ഒരു പോര്‍ട്ട് സിറ്റിയായി മാറുവാനും നാടിനാകെ സാമ്പത്തികവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും മന്ത്രിസഭയുടെ ഈ തീരുമാനത്തിലൂടെ സാധിക്കും. നിരവധി പേര്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും നിലവില്‍ തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിക്കുന്നതിനും മന്ത്രിസഭയുടെ ഈ തീരുമാനം സഹായിക്കും.
പോര്‍ട്ട് വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് അവരുടെയെല്ലാം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മറ്റ് കാര്യങ്ങള്‍ നടപ്പിലാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. പോര്‍ട്ട് വികസനമെന്ന ദീര്‍ഘകാലത്തെ നാടിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി എന്‍ വാസവനും മന്ത്രിസഭാ അംഗങ്ങള്‍ക്കും നാടിന് വേണ്ടി നന്ദി അറിയിക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications