Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ബൈജുവിനെതിരെ ഭാഗ്യലക്ഷ്മി; 'ഇയാളുടെ വീട്ടിലും അമ്മയും പെങ്ങളുമൊന്നുമില്ലേ'

അതിജീവിതയെ പിന്തുണയ്ക്കുന്ന തങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഗുരുതര സൈബർ ആക്രമണമാണെന്ന് ഭാഗ്യലക്ഷ്മി. ഇതുകൊണ്ടൊന്നും തങ്ങളെ തളർത്താമെന്ന് കരുതേണ്ടെന്നും അവസാനം വരേയും അവൾക്കൊപ്പം തന്നെയായിരിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ന്യൂസ് 18 കേരള ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് പ്രതികരണം. തന്നെ അധിക്ഷേപിച്ച നടൻ ബൈജുവിനെതിരേയും അവർ ആഞ്ഞടിച്ചു.

'അതിജീവിതക്ക് നേരെ സൈബർ ആക്രമണം കഴിഞ്ഞിട്ട് ഇപ്പോൾ ഇതാ അവൾക്ക് വേണ്ടി സംസാരിക്കുന്ന ഞങ്ങൾക്കെല്ലാം നേരെയായിരിക്കുന്നു സൈബർ ആക്രമണം .ഇന്ന് എനിക്കെതിരെ വളരെ മോശമായിട്ട് ഏതോ ഒരുത്തൻ കമന്റ് ഇട്ടിരിക്കുന്നു. മറ്റൊന്ന് നടൻ ബൈജു ഈ ബൈജുവിനൊക്കെ ഒരു പെൺകുട്ടിയില്ലേ, അദ്ദേഹത്തിന് മകളില്ലേ, ഭാര്യയില്ലേ, അമ്മയില്ലേ ഈ കുടുംബത്തിൽ സ്ത്രീകളില്ലേ, എന്റെ അടുത്ത് സിനിമാ ലോകത്തുള്ള പ്രശസ്തരായ ആളുകൾ തന്നെ എന്നോട് വിളിച്ചു പറയുന്നു ഈ ബൈജു ഒക്കെ ഇങ്ങനെ ഇങ്ങനെ സംസാരിക്കുന്നത് എന്തുകൊണ്ടാണ് എന്ന്.

bhagyalakshm

ഇയാളൊക്കെ സത്യത്തിൽ എന്താണ് ഇയാളുടെയൊക്കെ ഉദ്ദേശം, എന്തിനു വേണ്ടിയാണ് അവസരങ്ങൾക്ക് വേണ്ടിയാണോ ,സ്വന്തം അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണോ ഇവരെല്ലാവരും ഇങ്ങനെ സ്ത്രീകൾക്കെതിരെ പിന്നെ പൊതുരംഗത്ത് വന്ന് വായിൽ തോന്നിയത് വിളിച്ചു പറയുന്നത്. ഇതുകൊണ്ട് എന്താണ് ഇവർ ഉദ്ദേശിക്കുന്നത് ഞങ്ങളെയൊക്കെ അങ്ങ് തളർത്തി കളയാം എന്നോ. അങ്ങനെയൊന്നും ഞങ്ങൾ ആരും മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.

ഞങ്ങൾക്ക് പിന്നെ മനോവൈകല്യമാണ് ഞങ്ങളുടെ കുടുംബ പശ്ചാത്തലം ശരിയല്ല. അത് ശരി സമൂഹത്തിനോടോ അല്ലെങ്കിൽ നീതിന്യായ വ്യവസ്ഥയോടോ ചോദ്യം ചോദിക്കുമ്പോൾ അതെങ്ങനെയാണ് കുടുംബം പറയാൻ സാധിക്കുന്നത്. അങ്ങനെയാണെങ്കിൽ ഇങ്ങനെ സ്ത്രീകൾക്കെതിരെ സംസാരിക്കുന്ന ഇവരുടെയെല്ലാം കുടുംബ പശ്ചാത്തലം അന്വേഷിക്കണ്ടേ. എന്താണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സത്യത്തിൽ ഒരുതരം എന്ന മഹാഭാരത യുദ്ധം മാതിരിയാണ് പോയിക്കൊണ്ടിരിക്കുന്നത് .

ഒരു പെൺകുട്ടിക്ക് ഇത്രയും വലിയ ഒരു അനീതി നടന്നിട്ട് അതിനെതിരെ ചോദ്യം ചെയ്യുമ്പോൾ ഞങ്ങളെയെല്ലാം പാണ്ടവൻമാരെ ആക്രമിക്കാൻ വരുന്നത് പോലെ ആക്രമിക്കുകയാണ്. അങ്ങനെയൊന്നും ഞങ്ങൾ ആരും തോറ്റ് പിന്മാറില്ല. സിനിമാ രംഗത്തുള്ളവർ ഇരട്ട നിലപാടാണ് എടുത്തുകൊണ്ടി രിക്കുന്നത്. അവൾക്കൊപ്പം എന്ന് പറയുകയും ചെയ്യും പക്ഷേ പുറത്തേക്ക് വന്ന് പ്രത്യക്ഷത്തിൽ അവൾക്ക് വേണ്ടി ആരും രംഗത്തിറങ്ങില്ല, സംസാരിക്കില്ല, കാരണം എല്ലാവർക്കും ഭയമാണ്. അവരവരുടെ അവസരങ്ങൾ ഇല്ലാതെ ആകുമോ എന്ന ഭയം', ഭാഗ്യലക്ഷ്മി പറഞ്ഞു.

അതേസമയം ഭാഗ്യലക്ഷ്മിയുടെ പ്രതികരണത്തിൽ ചർച്ചയിഷ പങ്കെടുത്ത വിനു കിരിയത്ത് ഇടപെട്ടു. ഇതോടെ ഇരുവരും ചർച്ചയ്ക്ക് ഇടയിൽ പരസ്പരം തർക്കിച്ചു.സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്ക് ചെവി കൊടുക്കേണ്ട എന്ന വിനുവിൻ്റെ പ്രതികരണമാണ് തർക്കത്തിന് കാരണമായത്. വിനുവിൻ്റെ വാക്കുകൾ ഇങ്ങനെ-'വിധി പറയാൻ നമ്മളാരും ആരുമല്ല അത് ആദ്യം മനസ്സിലാക്കുക .കോടതിയെ സംബന്ധിച്ചിടത്തോളം തെളിവുകൾ അത് മസ്റ്റ് ആണ് .പ്രോസിക്യൂഷൻ അവിടെ പരാജയപ്പെട്ടെങ്കിൽ മേൽകോടതിയിൽ പോകുക. അവിടെ ജഡ്ജിയെ പറയാൻ നമുക്ക് അവകാശമില്ല. സോഷ്യൽ മീഡിയയിൽ വരുന്ന അവഹേളനങ്ങൾ നമ്മൾ ഈ ചെവിയിൽ കൂടെ കേട്ടിട്ട് മറുചെവിയിൽ ചെവിയിൽ കൂടെ കളയുക എന്നും വിനു കരിയത്ത് പറഞ്ഞു.

നിങ്ങളുടെ വീട്ടിലുള്ള സ്ത്രീകളാണെങ്കിൽ ഇതുപോലെ നിങ്ങൾ മിണ്ടാതിരിക്കുമോയെന്നായി ഭാഗ്യലക്ഷ്മി.അങ്ങനെയാണെങ്കിൽ നിങ്ങൾ പുരുഷന്മാരെ ചീത്ത വിളിക്കാമോ, നിങ്ങൾ ലോഡ്ജിൽ കേറി ഒരു പുരുഷനെ പച്ചയ്ക്ക് ചീത്ത വിളിച്ചില്ലേ എന്ന് വിനു കിരിയത്ത് പറഞ്ഞു. ഇതോടെ ഒരിക്കലും ചിത്ത വിളച്ചിട്ടില്ലെന്നും അവസരങ്ങൾ കിട്ടുമെന്നാണ് വിനുവിൻ്റെ പ്രതീക്ഷയെങ്കിൽ കാത്തിരുന്നോ കിട്ടുമെന്നും പറഞ്ഞ് ഭാഗ്യലക്ഷ്മി ഫോണ്‍ കട്ട്ചെയ്ത് പോയി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+