'ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നഷ്ടമായത് പുലിമുരുകനിലെ വേഷം, വിഷമമായി': തുറന്നുപറഞ്ഞ് ഭീമന് രഘു

മലയാള സിനിമയിലെ ഏറ്റവും മികച്ച വില്ലന്മാരുടെ പട്ടികയെടുത്താല്‍ അതില്‍ ഏറ്റവും മുന്‍പന്തിയിലുണ്ടാകുന്ന നടന്മാരില് ഒരാളാണ് ഭീമന് രഘു. വില്ലന്‍ വേഷങ്ങള്‍ ഗംഭീരമായി കൈകാര്യം ചെയ്തിരുന്ന ഭീമന് രഘു മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രധാന വില്ലന്മാരായി തിളങ്ങിയിരുന്നു. ഇതിനിടെ കോമഡി വേഷങ്ങളിലേക്ക് ഭീമന് രഘു ഒന്നു കൈവച്ചിരുന്നു. സിനിമയില്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 400 ഓളം ചിത്രങ്ങളിലാണ് ഭീമന് രഘു അഭിനയിച്ചിട്ടുള്ളത്.

ഭീമന് രഘു രാഷ്ട്രീയത്തില്‍
സിനിമയില്‍ മികച്ച വേഷങ്ങളുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് ഭീമന് രഘു രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 2016ല്‍ ഭീമന് രഘു ബി ജെ പിക്ക് വേണ്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങി. പത്തനാപുരത്ത് കെ ബി ഗണേഷ് കുമാറിനെതിരെയും നടന് ജഗദീഷിനെതിരെയുമാണ് ഭീമന് രഘു മത്സരിച്ചത്. ഇതോടെ കേരളത്തിലെ സെലിബ്രിറ്റി മണ്ഡലമായി പത്തനാപുരം മാറിയിരുന്നു.

ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ
തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ട് നടന്മാരേക്കാളും പിന്നിലായി ഭീമന് രഘു. എന്നാല്‍ ഇപ്പോഴിതാ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ തനിക്ക് സംഭവിച്ച കാര്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ഭീമന് രഘു. രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ തനിക്ക് ഒരുപാട് സിനിമയില്‍ അവസരം നഷ്ടമായെന്ന് ഭീമന് രഘു പറയുന്നു. സി മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഭീമന് രഘു ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഭീമന് രഘുവിന്റെ വാക്കുകളിലേക്ക്....

പുലിമുരുകന് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍
പാര്‍ട്ടിയില്‍ വന്നത് കൊണ്ടല്ല സിനിമയില്‍ അവസരം കുറഞ്ഞത്. പാര്‍ട്ടിയില്‍ വന്നതുകൊണ്ടാണെന്ന് അവര്‍ തെറ്റിദ്ധരിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഒന്ന് രണ്ട് ചിത്രങ്ങള്‍ വന്നത്. പുലിമുരുകന് ഉള്‍പ്പടെയുള്ള ചിത്രങ്ങളായിരുന്നു അത്. ആ സിനിമയില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കാത്തത് എനിക്ക് വളരെ വിഷമമായി.

രണ്ട് മൂന്നും ചിത്രങ്ങള്‍ ഒഴിവായി
എന്റെ മണ്ഡലമായ പത്തനാപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. എനിക്ക് പോകാന്‍ സാധിച്ചില്ല. അതിന് ശേഷം വെറെ ഒരു പടം വന്നു. അതിനും പോകാന്‍ സാധിച്ചില്ല. അങ്ങനെ രണ്ട് മൂന്നും ചിത്രങ്ങളിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യം വന്നതോടെ അവര്‍ തന്നെ തീരുമാനിച്ചു ഇയാള്‍ ഇനി സിനിമയിലേക്കില്ലെന്ന് - ഭീമന് രഘു പറഞ്ഞു.

ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങി
അതേസമയം, രാഷ്ട്രീയത്തിലേക്കിറങ്ങിയത് തെറ്റായ തീരുമാനമായിരുന്നെന്ന് ഭീമന് രഘു നേരത്തെ പല അഭിമുഖങ്ങളിലും സമ്മതിച്ചിട്ടുണ്ട്. മറ്റൊരു അഭിമുഖത്തില്‍, ബി ജെ പിയില്‍ ചേര്‍ന്നതോടെ ആളുകള്‍ തന്നെ പുച്ഛിക്കാന്‍ തുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ മത്സരിപ്പിച്ചതാണെന്നും ഭീമന് രഘു പറഞ്ഞിരുന്നു.

ജൂനിയര്‍ ജയന് എന്ന പേരില്‍
വെറുതെ ഒന്ന് രാഷ്ട്രിയത്തില്‍ നിന്ന് പഠിക്കാമെന്ന് തന്നോട് ബി ജെ പി നേതാക്കള്‍ പറഞ്ഞെന്നും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തന്നോട് നേരിട്ട് വിളിച്ച് സംസാരിച്ചെന്നും ഭീമന് രഘു പറഞ്ഞിരുന്നു. കേരള പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഭീമന് രഘു ജയന്റെ മരണത്തിന് ശേഷം ജൂനിയര്‍ ജയന് എന്ന പേരിലായിരുന്നു സിനിമയിലേക്ക് എത്തിയത്. നായകനായി എത്തിയ ആദ്യ ചിത്രത്തിന്റെ പേര് ഭീമന് എന്ന് സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications