കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലോക കേരള സഭയുടെ നിറഞ്ഞ കൈയടി നേടി ആടുജീവിതത്തിലെ നജീബും ടെയ്ക്കോഫിലെ മറീനയും
തിരുവനന്തപുരം: ടെയ്ക്കോഫ് എന്ന സിനിമയിലെയും ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെയും തീക്ഷ്ണമായ കഥാപാത്രങ്ങള്‍ക്ക് കാരണക്കാരായ മറീനയും നജീബും പച്ചമനുഷ്യരായി ലോക കേരള സഭയുടെ മുന്നിലെത്തിയപ്പോള്‍ സഭാംഗങ്ങള്‍ നിറഞ്ഞ കൈയടിയോടെയാണ് അവരെ സ്വീകരിച്ചത്.
ഇതാണ്
പിണറായി
പോലീസ്;
ആദ്യം
കട
അടിച്ച്
തകർത്തു,
അരിശം
തീരാതെ
പച്ചക്കറിക്ക്
മുകളിലൂടെ
ജീപ്പ്
പായിച്ചു
ലോക
കേരള
സഭയിലെ
ഒരംഗത്തെ
പ്രസംഗിക്കാന്‍
സ്പീക്കര്‍
പി.ശ്രീരാമകൃഷ്ണന്
ക്ഷണിച്ചപ്പോള്‍
പറഞ്ഞത്
ഈ
സഭയിലെ
ഏറ്റവും
സവിശേഷമായ
ഒരു
സാന്നിദ്ധ്യമാണ്
ഇനി
സംസാരിക്കുന്നത്
എന്നാണ്.
സദസ്
ഒന്നടങ്കം
പോഡിയത്തിലേക്ക്
കണ്ണുനട്ടു.
കൂപ്പുകൈകളുമായി മൈക്കിനു മുന്നിലേക്ക് ആടുജീവിതത്തിലെ നജീബ് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി സഭ കാതുകൂര്‍പ്പിച്ചു. ഏതാനും മിനിറ്റുകള്‍ നീണ്ട സഭയിലെ ഏറ്റും ഹ്രസ്വമായ പ്രസംഗം. പക്ഷേ ഈ സഭയില്‍ ഏറ്റവും കൂടുതല്‍ കയ്യടി ലഭിച്ചതും ആ പ്രസംഗത്തിനുതന്നെ. ലോക കേരളസഭയില്‍ തന്നെപ്പോലെ ഒരാള്‍ക്ക് അംഗമാകാന്‍ കഴിഞ്ഞത് അവശത അനുഭവിക്കുന്ന പതിനായിരങ്ങള്‍ക്ക് നല്കുന്ന ആശ്വാസവും പ്രതീക്ഷയും വളരെ വലുതാണ് എന്ന് നജീബ് പറഞ്ഞപ്പോള്‍ ഉയര്‍ന്ന നിലയ്ക്കാത്ത കയ്യടി ഈ സഭയുടെ പൊതുവികാരം പ്രതിഫലിപ്പിക്കുന്നതായി.
ഇറാഖിലെ ഭീകരരുടെ പിടിയില്‍ നിന്ന് രക്ഷപെട്ട് നാട്ടിലെത്തിയ നേഴ്സ് മറീന സഭയില്‍ സംസാരിച്ചപ്പോഴും അംഗങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്നു. നേഴ്സുമാര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച അവര്‍ ഇതിനു പരിഹാരം തേടാന്‍ സഭയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു. വിദേശ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ അറുമാസം കൂടുമ്പോഴെങ്കിലും നഴ്സുമാരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ സമയം കണ്ടെത്തണം എന്നും മെറീന പറഞ്ഞു. കേരളത്തെ വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ ആക്കി ടൂറിസത്തിന്റെ ഭാഗമാക്കണം, സഭയിലെ സ്ത്രീ പ്രാതിനിധ്യം കൂട്ടണം, മുംബൈ യൂണിവേഴ്സിറ്റിയില്‍ മലയാളം ചെയര്‍ തുടങ്ങണം, പ്രവാസികളുടെ പുനരധിവാസ പദ്ധതികളോട് മുഖം തിരിക്കുന്ന ബാങ്കുകളുടെ പ്രവണത തടയണം തുടങ്ങിയ വിവിധ വിഷയങ്ങളും സഭയില്‍ ഉന്നയിക്കപ്പെട്ടു.
loka kerala sabha chief minister pinarayi vijayan development writers kerala state government ലോക കേരള സഭ തോമസ് ഐസക് പെന്ഷന് ആടുജീവിതം
English summary
Aadu Jeevitgham fame Najeeb and Take off fame Marina became stars in Loka Kerala Sabha held in Thiruvananthapuram