കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ റേപ്പ് ചെയ്യപ്പെട്ടെന്ന് സരിത

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് സരിത എസ് നായര്‍. എന്നാല്‍ ആരാണ് ഇങ്ങനെ ചെയ്തതെന്ന കാര്യം സരിത വ്യക്തമാക്കിയില്ല. കാര്യം നേടാന്‍ പലരുമായും ശാരീരിക ബന്ധം പുലര്‍ത്താന്‍ പോലും ബിജു രാധാകൃഷ്ണന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. സൂര്യ ടിവി സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് സരിത ഇക്കാര്യം പറഞ്ഞത്.

ബിജു തന്നെ ഇല്ലാതാക്കാന്‍ വേണ്ടി ക്വട്ടേഷന്‍ സംഘത്തിന് പണം കൊടുത്ത് ഏല്‍പിച്ചു. പക്ഷേ എന്തുകൊണ്ടോ ക്വട്ടേഷന്‍ സംഘം പണം തിരികെ കൊടുത്ത് പിന്‍മാറിയെന്നും സരിത പറഞ്ഞു.

Saritha S Nair

മുമ്പ് ഉന്നയിച്ച ആക്ഷേപങ്ങളില്‍ സരിത ഉറച്ച് നിന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും, കേന്ദ്രമന്ത്രി കെസി വേണുഗോപാലിനും മുന്‍മന്ത്രി ഗണേഷ് കുമാറിനും ക്ലീന്‍ ചിറ്റ് നല്‍കി.

തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ഉപയോഗിക്കുകയും ചെയ്ത നിരവധി പേര്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നു. രാഷ്ട്രീയം ഒരു പൊയ്മുഖമാണെന്നും സരിത പറഞ്ഞു.

മന്ത്രിമാര്‍ക്കൊപ്പം വിദേശത്ത് പോയി എന്ന ആരോപണം സരിത നിഷേധിച്ചു. മുന്‍ മന്ത്രി ഗണേഷ് കുമാറുമായി നല്ല സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചത് ഒഫീഷ്യലായ ചില കാര്യങ്ങള്‍ പറയാന്‍ മാത്രമായിരുന്നുവെന്നും സരിത വെളിപ്പെടുത്തുന്നു.

മുഖ്യമന്ത്രിയുടെ കാതില്‍ സ്വകാര്യം പറയുന്ന ഫോട്ടോയുടെ രഹസ്യവും സരിത എസ് നായര്‍ വ്യക്തമാക്കി. ബിജുവുമായുള്ള പ്രശ്നം ഒരു പരാതിയായി നല്‍കാനാണത്രെ വേദിയില്‍ കയറി മുഖ്യമന്ത്രിയെ കണ്ടത്. പരാതി മുഖ്യമന്ത്രിക്ക് എഴുതി കൊടുക്കുകയും കാര്യം ചെവിയില്‍ പറയുകയും ചെയ്തത്രെ. തന്‍റെ ജീവിതത്തെ സംബന്ധിക്കുന്ന വളരെ അടിയന്തരമായകാര്യം ആയിരുന്നതിനാലാണ് അങ്ങനെ കണ്ട് പരാതി പറഞ്ഞതെന്നും സരിത അഭിമുഖത്തില്‍ പറയുന്നു.

English summary
Biju Radhakrishnan compelled for physical relationships: Saritha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X