കൊണ്ടോട്ടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളിലായി രണ്ട് പേർ മരിച്ചു
മലപ്പുറം: കൊണ്ടോട്ടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയും ബൈക്ക് പിക്കപ്പ് വാനിലിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന 51വയസ്സുകാരനുമാണ് മരിച്ചത്.
ജോണിയെത്തിയത് വൈദികനെ കൊല്ലാന്‍ തന്നെ, തമ്മില്‍ തര്‍ക്കമുണ്ടായി, ഫാദറിന്റെ ആ വാക്കാണ് ജീവനെടുത്തത്
ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയായഎടവണ്ണപ്പാറ ചീടിക്കുഴി മേലെ കുന്നത്തൊടി ബഷീറിന്റെ മകന്‍ മുഹമ്മദ് റിഷാല്‍ (20)ആണ് മരിച്ചത്. ബൈക്കില്‍ കൂടെ സഞ്ചരിച്ചിരുന്ന ആകാശ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.വെളളിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു അപകടം.
മരിച്ച മുഹമ്മദ് റിഷാല്‍ (20)
ക്ലാസ് കഴിഞ്ഞു മടങ്ങുന്നതിനിടെ കിഴിശ്ശേരി മുണ്ടംപറമ്പ് വളവില്‍ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കിഴിശ്ശേരിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റിഷാല്‍. മാതാവ്: ജാസ്മിന്‍. സഹോദരന്‍: മുഹമ്മദ് റിഷാദ്.ഖബറടക്കം ശനിയാഴ്ച എടവണ്ണപ്പാറ കാമശ്ശേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മരിച്ച
അബ്ദുല്‍
ഹമീദ്(ബിച്ചാപ്പു-51)
ബൈക്ക് പിക്കപ്പ് വാനിലിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന മുതുപറമ്പ് എഴുനിലത്ത് എടത്തൊടി മുഹമ്മദ് മൊല്ലയുടെ മകന്‍ അബ്ദുല്‍ ഹമീദ്(ബിച്ചാപ്പു-51)ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒമാനൂര്‍ ചെത്തുപാലത്തില്‍ വെച്ച് ഹമീദ് സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.വ്യാഴാഴ്ച രാത്രിയോടെ മരിച്ചു.മാതാവ്:പാത്തുമ്മ മധുരകുഴി.ഭാര്യ:വലിയ തൊടി ലൈല.മക്കള്‍:ഹമീമ് മാജിദ് (അബുദാബി), മുഹമ്മദ് അര്‍സമില്‍, ഇഷാന മിന്‍ഷിത.മരുമകന്‍:സാദിക്ക് കുന്നുമ്മല്‍ (ജിദ്ദ).
പത്താം ക്ലാസ് വിദ്യാര്‍ഥിനി കാമുകനൊപ്പം ആത്മഹത്യ ചെയ്തു
പാകിസ്ഥാനില്‍ നിന്നുമുള്ള ഈ ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് ഭൂമിയും ജീവിതവും വേണം