തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം മേയറെ വെട്ടാന്‍ കോണ്‍ഗ്രസും ബിജെപിയും?
തിരുവനന്തപുരം: വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് എംഎല്‍എയായി വിജയിച്ചതോടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുകയാണ്. വളരെ നേരിയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന കോര്‍പ്പറേഷനില്‍ വികെ പ്രശാന്തിനോളം പോന്ന ജനകീയനായൊരു സ്ഥാനാര്‍ത്ഥിയെ മേയറാക്കാനുള്ള നീക്കത്തിലാണ് സിപിഎം. എന്നാല്‍ പുതിയ മേയറെന്ന സിപിഎം മോഹത്തെ വെട്ടാനുളള തന്ത്രങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കോര്‍പ്പറേഷില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം മൂന്ന് പാര്‍ട്ടികള്‍ക്കും ലഭിക്കാതിരുന്നതോടെയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎമ്മിന് മേയര്‍ സ്ഥാനവും കോര്‍പ്പറേഷന്‍ ഭരണവും ലഭിച്ചത്. ആകെയുള്ള 100 വാര്‍ഡില്‍ 43 കൗണ്‍സിലര്‍മാരാണ് എല്‍ഡിഎഫിനുള്ളത്. ബിജെപിക്ക് 35 ഉം യുഡിഎഫിന് 21 ഉം കൗണ്‍സിലര്‍മാരുണ്ട്. ഒരു സ്വതന്ത്രയും.
വികെ പ്രശാന്ത് എംഎല്‍എയായതോടെ വീണ്ടും മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും. പൊതുസ്വതന്ത്രനായ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് സിപിഎമ്മിനെ പ്രതിരോധിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്നാണ് സൂചന. നിലവില്‍ ശ്രീകാര്യത്ത് നിന്നുള്ള എന്‍എസ് ലത കുമാരിയാണ് സ്വതന്ത്ര കൗണ്‍സിലര്‍. ഇവരെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയും ബിജെപി പിന്തുണയ്ക്കുകയും ചെയ്താല്‍ ഇടതുപക്ഷത്തിന് മേയര്‍ സ്ഥാനം നഷ്ടമായേക്കും.
അതേസമയം പുതിയ മേയര്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് സിപിഎം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ബന്ധുകൂടിയായ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പാര്‍ലമെന്‍ററി സെക്രട്ടറി ശ്രീകുമാര്‍,കുന്നുകുഴി കൗണ്‍സിലര്‍ ഐപി ബിനു,വഞ്ചിയൂർ ബാബു, പുഷ്പലത എന്നിവരുടെ പേരുകളും സിപിഎം സജീവമായി പരിഗണിക്കുന്നുണ്ട്.
പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ സുഹൃത്തുക്കളുടെ കളിയാക്കല്‍? പോലീസ് പറയുന്നത്
'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്
ഉദ്ഘാടനത്തിന്
എത്തിയപ്പോള്‍
കൈയ്യേറ്റ
ശ്രമം;
നടി
നൂറിന്‍
ഷെരീഫിന്
മൂക്കിന്
പരിക്ക്!
വീഡിയോ