ചെങ്ങന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; സംഭവം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ...
ചെങ്ങന്നൂർ: മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഉപതരിഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നിൽ ബിജെപിയാണ് സിപിഎം ആരോപിച്ചു. മുറിയായിക്കര ഞെട്ടൂർ ബിജീഷ് (29), തുലാമ്പറമ്പിൽ രാജേഷ് (30), ഊട്ടുമ്മത്തറ സുജിത്ത് (25) എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകിട്ടു മൂന്നുമണിയോടെ ബിജീഷിന്‍റെ വീടിനു സമീപമാണു സംഭവം. സുജിത്ത്, രാജേഷ് എന്നിവർ മുമ്പ് ബിഡിജെഎസിൽ പ്രവർത്തിച്ചിരുന്നവരും ഇപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകരുമാണ്. ബൈക്കിലെത്തിയ രണ്ടു ബിഡിജെഎസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നു പരിക്കേറ്റവർ പറഞ്ഞു.
എന്നാൽ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലേക്ക് കടന്ന മണ്ഡലത്തില്‍ ബിഡിജെഎസ് പ്രവര്‍ത്തകന്‍ സിപിഎമ്മിനുവേണ്ടി പ്രചാരണത്തിനു ഇറങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു. ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുണ്ട്.