Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരനും പത്മജയും നേര്‍ക്കുനേര്‍ വരുമോ? നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച, ചരിത്ര പോരിന് ഈ മണ്ഡലം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ഇത്തവണ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് ധാരണ. മല്‍സരിക്കാനുള്ള താല്‍പ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഏറെനാളായി മുരളീധരന്‍ സജീവമാണ്. സിപിഎം സിറ്റിങ് എംഎല്‍എ പ്രശാന്തിനെ തന്നെ കളത്തിലിറക്കുമോ അതോ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ മല്‍സരിപ്പിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.

ബിജെപി ഈ സീറ്റില്‍ ഇതുവരെ പരിഗണിച്ചിരുന്നത് മൂന്നു പേരുകളായിരുന്നു. ശോഭ സുരേന്ദ്രന്‍, ആര്‍ ശ്രീലേഖ, ജി കൃഷ്ണകുമാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത മറ്റൊന്നാണ്. പത്മജ വേണുഗോപാലിനെയും ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പരിഗണിക്കുന്നു എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട്. തൃശൂരിലും പത്മജയെ ബിജെപി പരിഗണിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്.

padmaja muraleedharan contest-

നേരത്തെ വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്നു കെ മുരളീധരന്‍. രണ്ട് തവണ ഇവിടെ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ് എംഎല്‍എ പദവി അദ്ദേഹം രാജിവച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പ്രശാന്ത് ജയിച്ചുകയറി. 2021ലും പ്രശാന്ത് മികച്ച വിജയം നേടി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.

ഇത്തവണ വട്ടിയൂര്‍ക്കാവില്‍ വീണ്ടും മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് മുരളീധരന്‍. അദ്ദേഹം ഉള്‍പ്പെടെയുള്ള 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ എന്തുവല കൊടുത്തും മുരളീധരനെ തോല്‍പ്പിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന ഏക മണ്ഡലമായിരുന്ന നേമം 2021ല്‍ നഷ്ടമാകാന്‍ കാരണം മുരളിയുടെ സ്ഥാനാര്‍ഥിത്വമാണ് എന്നാണ് ബിജെപിയിലെ വികാരം.

പത്മജ വേണുഗോപാലിന് അര്‍ഹമായ പരിഗണന വേണം

പത്മജ വേണുഗോപാലിനെ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ മല്‍സരിപ്പിക്കണം എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് തനിക്ക് തന്നത് തോല്‍ക്കുന്ന മണ്ഡലങ്ങളാണ് എന്ന നിലപാടാണ് പത്മജക്കുള്ളത്. കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം എന്ന് ബിജെപി കരുതുന്നു. ഇതാണ് പത്മജയുടെ പേരും വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചയാകുന്നത്.

ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തില്‍പ്പെടുത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ രണ്ട് തവണ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി. ഇത്തവണ സീറ്റ് പിടിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. പത്മജ എത്തിയാല്‍ മുരളീധരന് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഭിന്നിച്ചേക്കും. മാത്രമല്ല, സഹോദരങ്ങളുടെ മല്‍സരത്തിനും വട്ടിയൂര്‍ക്കാവ് സാക്ഷിയാകും.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സരസമായിട്ടാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. ഓരോ പാര്‍ട്ടിക്കാര്‍ക്കുമാണ് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള അവകാശം. എന്നാല്‍ എല്ലാ പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥിയെ മാധ്യമങ്ങളാണ് പ്രഖ്യാപിക്കുന്നത് എന്നും മുരളീധരന്‍ പ്രതികരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+