മുരളീധരനും പത്മജയും നേര്‍ക്കുനേര്‍ വരുമോ? നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച, ചരിത്ര പോരിന് ഈ മണ്ഡലം
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് ഇത്തവണ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് ധാരണ. മല്‍സരിക്കാനുള്ള താല്‍പ്പര്യം അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ ഏറെനാളായി മുരളീധരന് സജീവമാണ്. സിപിഎം സിറ്റിങ് എംഎല്‍എ പ്രശാന്തിനെ തന്നെ കളത്തിലിറക്കുമോ അതോ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ മല്‍സരിപ്പിക്കുമോ എന്ന ചോദ്യം ബാക്കിയാണ്.
ബിജെപി ഈ സീറ്റില്‍ ഇതുവരെ പരിഗണിച്ചിരുന്നത് മൂന്നു പേരുകളായിരുന്നു. ശോഭ സുരേന്ദ്രന്, ആര് ശ്രീലേഖ, ജി കൃഷ്ണകുമാര്‍. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത മറ്റൊന്നാണ്. പത്മജ വേണുഗോപാലിനെയും ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ പരിഗണിക്കുന്നു എന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട്. തൃശൂരിലും പത്മജയെ ബിജെപി പരിഗണിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്.

നേരത്തെ വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്നു കെ മുരളീധരന്. രണ്ട് തവണ ഇവിടെ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെ വട്ടിയൂര്‍ക്കാവ് എംഎല്‍എ പദവി അദ്ദേഹം രാജിവച്ചു. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പ്രശാന്ത് ജയിച്ചുകയറി. 2021ലും പ്രശാന്ത് മികച്ച വിജയം നേടി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു.
ഇത്തവണ വട്ടിയൂര്‍ക്കാവില്‍ വീണ്ടും മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് മുരളീധരന്. അദ്ദേഹം ഉള്‍പ്പെടെയുള്ള 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം ഉടന്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ എന്തുവല കൊടുത്തും മുരളീധരനെ തോല്‍പ്പിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപിയുടെ കൈവശമുണ്ടായിരുന്ന ഏക മണ്ഡലമായിരുന്ന നേമം 2021ല്‍ നഷ്ടമാകാന്‍ കാരണം മുരളിയുടെ സ്ഥാനാര്‍ഥിത്വമാണ് എന്നാണ് ബിജെപിയിലെ വികാരം.
പത്മജ വേണുഗോപാലിന് അര്‍ഹമായ പരിഗണന വേണം
പത്മജ വേണുഗോപാലിനെ ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലത്തില്‍ മല്‍സരിപ്പിക്കണം എന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസ് തനിക്ക് തന്നത് തോല്‍ക്കുന്ന മണ്ഡലങ്ങളാണ് എന്ന നിലപാടാണ് പത്മജക്കുള്ളത്. കോണ്‍ഗ്രസ് വിട്ടെത്തിയ നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം എന്ന് ബിജെപി കരുതുന്നു. ഇതാണ് പത്മജയുടെ പേരും വട്ടിയൂര്‍ക്കാവില്‍ ചര്‍ച്ചയാകുന്നത്.
ബിജെപി എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തില്‍പ്പെടുത്തിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ രണ്ട് തവണ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താണ് ബിജെപി. ഇത്തവണ സീറ്റ് പിടിക്കുമെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. പത്മജ എത്തിയാല്‍ മുരളീധരന് ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ ഭിന്നിച്ചേക്കും. മാത്രമല്ല, സഹോദരങ്ങളുടെ മല്‍സരത്തിനും വട്ടിയൂര്‍ക്കാവ് സാക്ഷിയാകും.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സരസമായിട്ടാണ് കെ മുരളീധരന് പ്രതികരിച്ചത്. ഓരോ പാര്ട്ടിക്കാര്ക്കുമാണ് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള അവകാശം. എന്നാല്‍ എല്ലാ പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥിയെ മാധ്യമങ്ങളാണ് പ്രഖ്യാപിക്കുന്നത് എന്നും മുരളീധരന് പ്രതികരിച്ചു.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications