പാപ്പരായ സംസ്ഥാന സർക്കാറിന് പെൻഷനോ, ആശാ വർക്കർമാരുടെ വേതനമോ കൊടുക്കാനാകുന്നില്ല: രാജീവ് ചന്ദ്രശേഖർ
സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ, നഷ്ടപ്പെട്ടൊരു ദശകമാണ് നമുക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. പാപ്പരായി, കടം വാങ്ങി മാത്രം മുന്നോട്ട് പോകുന്ന സർക്കാരിന് പെൻഷനോ, ആശാ വർക്കർമാരുടെ വേതനമോ പോലും കൊടുക്കാനാകുന്നില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അവകാശപ്പെടുന്നു.
പുതിയ നിക്ഷേപമോ, അടിസ്ഥാന സൗകര്യവികസനത്തിന് പണമോ ഇല്ല. ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ വികസന പദ്ധതികളും നടപ്പാക്കുന്നത് മോദി സർക്കാരാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് പകരം, സംഘപരിവാറിനെക്കുറിച്ചും വർഗീയതയെക്കുറിച്ചുമുള്ള കള്ളപ്രചരണങ്ങൾ അഴിച്ചു വിടുകയാണ് അദ്ദേഹം. പക്ഷെ അതിന് ശക്തമായ മറുപടി നല്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു.

കഴിഞ്ഞ 35 വർഷമായി, മുനമ്പത്തെ 610 കുടുംബങ്ങളെ മനഃപൂർവ്വം അവഗണിക്കുകയായിരുന്നു കോൺഗ്രസ് - ഇടത് പാർട്ടികൾ. മുസ്ലീം വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനായി മുനമ്പത്തുകാരുടെ ന്യായമായ അവകാശങ്ങൾക്ക് പോലും അവർ വിലകല്പിച്ചില്ല.
വഖഫ് നിയമത്തിലെ സെക്ഷൻ 40 ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാവുകയും, പുതിയ വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പം നിവാസികൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തെന്ന് എല്ലാ മലയാളികൾക്കും മനസ്സിലായിട്ടും അത് തടയാൻ ഇൻഡി സഖ്യകക്ഷികൾ എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചത്? തങ്ങളുടെ സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചതിന് കോൺഗ്രസും ഇടതുപക്ഷവും ഉത്തരം നല്കിയെ തീരുവെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരാണ് മുനമ്പത്തെ കുടുംബങ്ങൾക്കൊപ്പം നില കൊണ്ടത്. വഖഫ് ഭേദഗതി നിയമം യാഥാർഥ്യമാക്കുകയും, സ്വത്തിന്മേലുള്ള അവരുടെ അവകാശം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു . നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തെ ജനങ്ങൾക്ക് നേരിട്ട് ഉറപ്പ് നൽകിയിട്ടുണ്ട്.
പഠിച്ച് പരീക്ഷെഴുതി ജോലിക്ക് യോഗ്യത നേടിയിട്ടും സർക്കാരിന്റെ ഔദാര്യത്തിനായി സമരം ചെയ്യേണ്ട ദുരവസ്ഥ കേരളത്തിലെ യുവാക്കൾക്ക് മാത്രമേ ഉണ്ടാകൂ.സമരം ചെയ്യുന്നവരെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കമ്മ്യൂണിസ്റ്റ് ധാർഷ്ട്യം.
സി പി ഒ ഉദ്യോഗാർത്ഥികളുടെയും ആശാവർക്കർമാരുടെയും മുനമ്പം ജനതയും അടക്കം എണ്ണിയാൽ ഒടുങ്ങാത്ത ആയിരക്കണക്കിന് പേരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിട്ട എൽ ഡി എഫ് സർക്കാരിന്റെ ദുർഭരണം അവസാനിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications