ലീഗ് അദ്ധ്വാനിച്ചതിന്റെ കൂലി കൊടുത്തു കഴിഞ്ഞു: രാഹുൽ ഏറ്റവും വലിയ ഭീരുവെന്നും കെ സുരേന്ദ്രന്‍
കോഴിക്കോട്: റായിബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാൻ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നുവെന്നും കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബി ജെ പി ആരോപണം ശരിയായിയിരിക്കുകയാണെന്നും കോഴിക്കോട് അദ്ദേഹം പറഞ്ഞു.

വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്. എന്നാൽ രാഹുൽ ഗാന്ധി സ്ഥിരം ചെയ്യുന്നത് പോലെ വയനാട്ടുകാരെ കബളിപ്പിച്ചു. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിയും വരെ ഉത്തരേന്ത്യയിൽ മത്സരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവെച്ചു.
കഴിഞ്ഞ അഞ്ചുവർഷമായി രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോൾ സമ്പൂർണത കൈവരിച്ചിരിക്കുകയാണ്. വയനാട്ടിൽ രാഹുലിനെ പിന്തുണച്ച യു ഡി എഫുകാരെയും കോൺഗ്രസുകാരെയും അദ്ദേഹം പറ്റിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് അദ്ധ്വാനിച്ചതിന്റെ കൂലി അവർക്ക് രാഹുൽ കൊടുത്തു കഴിഞ്ഞുവെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.
റായിബറേലിയിലും രാഹുൽ തോൽക്കുമെന്ന് ഉറപ്പാണ്. ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ അവാർഡ് കൊടുക്കുകയാണെങ്കിൽ ഓസ്ക്കാർ അവാർഡ് കിട്ടേണ്ടയാളാണ് രാഹുൽ ഗാന്ധി. വയനാട്ടിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നും പോളിംഗ് ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. രാഹുലിനെതിരെ ശക്തമായ ഒരു വികാരം വയനാട്ടിലുണ്ടായിരുന്നുവെന്ന് കോൺഗ്രസുകാർ വരെ സമ്മതിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പോടെ വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയല്ലാതെയായിരിക്കുകയാണ്. എംപിയെന്ന നിലയിൽ അമേഠിയിൽ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അദ്ദേഹം അവിടെ തോറ്റത്. ഇത് തന്നെയാണ് വയനാട്ടിലും സംഭവിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നെഹ്റു കുടുംബത്തിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയിൽ അമ്മ സോണിയ ഗാന്ധിയ്ക്കും സഹോദരി പ്രിയങ്ക ഗാന്ധിയ്ക്കുമൊപ്പം എത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൽ ഗാർഖെ അടക്കമുള്ള മുതിർന്ന നേതാക്കളും പത്രിക സമർപ്പണത്തിന് രാഹുലിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി സോണിയ ഗാന്ധിയെ ലോക്സഭയിലെത്തിച്ച മണ്ഡലമായ റായ്ബറേലി ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ അവശേഷിക്കുന്ന ഒരേയൊരു സീറ്റാണ്. അതുകൊണ്ട് തന്നെ വലിയ ലക്ഷ്യമാണ് രാഹുൽ ഗാന്ധിയ്ക്ക് മുന്നിലുള്ളത്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്മാര്; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ












Click it and Unblock the Notifications