Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ കൗണ്ട് ഡൗണ്‍ തുടങ്ങി;രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് സിപി ജോൺ

കണ്ണൂര്‍: കേന്ദ്രഭരണത്തില്‍ ബി.ജെ.പിയുടെ കൗണ്ട് തുടങ്ങിയെന്നും അനുകൂല സാഹചര്യം മുതലെടുക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിക്കണമെന്നും സി.എം.പി നേതാവ് സി.പി ജോണ്‍ കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

c-p-john-1-939926-16146

ബി.ജെ.പി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി കഴിഞ്ഞു.കര്‍ഷകസമരത്തിന്റെ വിജയത്തിലൂടെ പ്രതിപക്ഷത്തിന് വലിയൊരു പാസാണ് ലഭിച്ചിരിക്കുന്നത് ഇതു ഗോളാക്കി മാറ്റാന്‍ കഴിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് നേരത്തെ പറഞ്ഞപ്പോള്‍ തമിഴ്‌നാട്ടില്‍ നല്ല നേട്ടമുണ്ടാക്കാന്‍ സ്റ്റാലിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും ഇങ്ങനെ പറയാതെ പറഞ്ഞാണ് വോട്ടുപിടിച്ചത്. അതുകൊണ്ടാണ് വയനാട്ടില്‍ രാഹുലിന് റെക്കാര്‍ഡ് ഭൂരിപക്ഷം ലഭിച്ചത്. തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമെന്നു പറഞ്ഞാല്‍ ജനങ്ങള്‍ വോട്ടുചെയ്യില്ല. നേരത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. അതിന് ഏറ്റവും യോഗ്യന്‍ ഈസാഹചര്യത്തില്‍ രാഹുല്‍ തന്നെയാണ്. എന്നാല്‍ രാഹുല്‍ സമ്മതിക്കാതിരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് മറ്റാരെയെങ്കിലും പരിഗണിക്കാം. അതവരുടെ ആഭ്യന്തരകാര്യമാണ്. കോണ്‍ഗ്രസിന് പുറത്തു നിന്നും വേണമെങ്കില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാം.മമത ബാനര്‍ജി മികച്ച ചോയ്‌സാണ്. ബംഗാളില്‍ ബി.ജെ.പിയെ മുട്ടുകുത്തിച്ചത് മമതയാണ്. എന്നാല്‍ അവരോടൊപ്പം ഒരേ പ്ലാറ്റ്‌ഫോമില്‍ വരാന്‍ സി.പി. എം തയ്യാറാകുമോയെന്ന പ്രശ്‌നവുമുണ്ട്. ബംഗാളില്‍ അവര്‍ നേര്‍ക്കു നേര്‍ മത്സരിക്കുകയും ദേശീയരംഗത്ത് ഒരുമിച്ചു നില്‍ക്കുകയും വേണം.

കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടാകണമെങ്കില്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ അതിവിശാലമായ രാഷ്ടീയ സഖ്യം അനിവാര്യമാണെന്നും സി.പി. ജോണ്‍ പറഞ്ഞു.കര്‍ഷക സമരം വിജയിച്ചതോടെ മോദിസര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങികഴിഞ്ഞു. കര്‍ഷകര്‍ നല്‍കിയ പാസ് സ്വീകരിച്ചു ഗോളാക്കുകയേ ഇനി പ്രതിപക്ഷപാര്‍ട്ടികള്‍ക്കു ചെയ്യേണ്ടതുള്ളൂ.വരാനരിക്കുന്ന പഞ്ചാബിലെയും യു.പിയിലെയും തോല്‍വി മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കര്‍ഷക നിയമം പിന്‍വലിക്കാന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയും തയ്യാറായതെന്നും സി.പി. ജോണ്‍ പറഞ്ഞു. അധികാരമുണ്ടായിട്ടും ബി.ജെ.പി തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നു പറയുന്നതു പോലെ മോദിയോടൊപ്പം അമിത്ഷായാണ്ഭരണം നിയന്ത്രിക്കുന്നത്.

Recommended Video

cmsvideo
    പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

    കാശ്മീര്‍ പ്രശ്‌നത്തിലും പൗരത്വ പ്രശ്‌നത്തിലും കര്‍ഷക പ്രശ്‌നത്തിലും മോദി സര്‍ക്കാറിന് തിരിച്ചടിയാണ് ഏല്‍ക്കേണ്ടി വന്നത്. കാശ്മീരില്‍ സമ്പൂര്‍ണ്ണ സമാധാനം സ്ഥാപിക്കുമെന്ന് പറഞ്ഞെങ്കിലും വെടിയൊച്ചകള്‍ ഇപ്പോഴും നിലച്ചിട്ടില്ല, പൗരത്വ ഭേദഗതി യിലും കനത്ത തിരിച്ചടിയാണ് കിട്ടിയത്.കടുത്ത ധ്രുവീകരണത്തിലൂടെ എന്നന്നേക്കുമായി ഭരണം ഉറപ്പാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്.കാലാകാലങ്ങളായി നില നില്‍ക്കുന്ന നിയമങ്ങള്‍ അട്ടിമറിച്ച് ഇന്ത്യ ഭരിക്കാമെന്നാണ് അവര്‍ കരുതുന്നത്, കര്‍ഷക സമരം ഒന്നു മാത്രം മതി അടുത്ത തെരഞ്ഞെടുപ്പില്‍ ബി ജെ.പി.പരാജയപ്പെടാന്‍ \' എങ്കിലും വര്‍ഗ്ഗസമരം ശക്തിപ്പെടുത്തുക \' കര്‍ഷക ഐക്യം ഉണ്ടാക്കുക തുടങ്ങിയ ഒരു പാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.പ്രസക്തമായ രാഷ്ടീയ മുന്നണി ഉണ്ടാക്കിക്കൊണ്ടേ ബി.ജെ.പി.യെ താഴെ ഇറക്കാനാകൂ.ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് മാറ്റണമെങ്കില്‍ ചാരുകസേരയില്‍ ഇരിക്കാതെ അതിവിശാലമായ രാഷട്രീയ സഖ്യമുണ്ടാക്കുകയാണ് വേണ്ടതെന്ന് സി.പി.ജോണ്‍ പറഞ്ഞു .കോണ്‍ഗ്രസും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം കെയും മമതയുടെ പാര്‍ട്ടിയും എല്ലാം ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടണം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സി.എ അജീര്‍, സുനില്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+