ബിജെപി നേതാക്കള്‍ക്ക് പൂട്ടുവീഴും, രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ്; പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത ആശങ്ക
കൊച്ചി: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ബിജെപി നേരിട്ടത്. 35 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച തിരഞ്ഞെടുപ്പില്‍ കയ്യിലുണ്ടായിരുന്ന ആകെ സീറ്റും നഷ്ടപ്പെടുത്തുകയും ചെയ്തു. വിജയ സാധ്യത കണക്കിലെടുത്ത് രണ്ട് സീറ്റില്‍ മത്സരിച്ച കെ സുരേന്ദ്രന് എട്ട് നിലയില്‍ പൊട്ടുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കെ സുരേന്ദ്രന് അടക്കമുള്ള നേതൃത്വത്തിനെതിരെ ഒരി വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ബിജെപിക്കെതിരെ രണ്ടും കല്‍പ്പിച്ച് ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...
ഇടപെട്ട് ആര്‍എസ്എസ് നേതൃത്വം
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബിജെപിക്കെതിരെ ആര്‍എസ്എസ് നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓഡിറ്റിംഗ് ആവശ്യമാണെന്നാണ് ആര്‍എസ്എസ് ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
നേതാക്കള്‍ എന്ത് ചെയ്യുന്നു
സംസ്ഥാനത്തെ ബിജെപി നേതാക്കളും കമ്മിറ്റികളും എന്തു ചെയ്യുന്നുവെന്നതില് വ്യക്തമായ പരിശോധനകള്‍ ആവശ്യമാണെന്ന് ആര്‍എസ്എസ് ബിജെപിയോട് നിര്‍ദ്ദേശിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇതാദ്യമായാണ് ആര്‍എസ്എസ്-ബിജെപി നേതൃത്വം ചര്‍ച്ച നടന്നത്. സംസ്ഥാനത്തെ തോല്‍വിയില്‍ ആര്‍എസ്എസിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു.
ആശങ്ക
സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളിലും ഭാവിയിലും മറ്റ് പരിവാര്‍ സംഘടനകള്‍ കടുത്ത ആശങ്ക അറിയിച്ചിരുന്നു. കേരളത്തിലെ നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംവിധാനമില്ലാത്തത് ഒരു കുറവായി ആര്‍എസ്എസ് നേതൃത്വം ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളിലും ഒരു പരിശോധന വേണമെന്നാണ് നേതൃത്വം ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
നാണക്കേടുണ്ടാക്കി
സംസ്ഥാന ബിജെപി നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയ ചില സംഭവങ്ങളും ആര്‍എസ്എസ് ചൂണ്ടിക്കാണിച്ചു. നേതാക്കള്‍ തമ്മിലുള്ള പരസ്യ തര്‍ക്കങ്ങള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി. കൂടാതെ സംഥാനാര്ത്ഥി നിര്‍ണയില്‍ വലിയ പാളിച്ചകളുണ്ടായെന്നും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
ബാലശങ്കറിന്റെ പ്രതികരണം
ബിജെപിയുടെ പാര്‍ട്ടി ബുദ്ധി കേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന എസ് ബാലശങ്കറിന്റെ പ്രതികരണത്തെ കുറിച്ചും ആര്‍എസ്എസ് സൂചിപ്പിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ബാലശങ്കര്‍ ആരോപിച്ചത്. ഈ പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നു.
ആര്‍എസ്എസിനെതിരായ വിമര്‍ശനം
അതേസമയം, തിരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി നേതൃത്വം ആര്‍എസ്എസിനെതിരെ രംഗത്തെത്തിയിരുന്നു. പ്രചാരണങ്ങള്‍ക്ക് പരിവാര്‍ സംഘടനകള്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്നായിരുന്നു വിമര്‍ശനം. എ്നാല്‍ ഇത് ആര്‍എസ്എസ് മുഖവിലയ്ക്കെടുത്തില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടത് എല്ലാം ചെയ്യേണ്ടിയിരുന്നത് ബിജെപിയാണെന്ന് ആര്‍എസ്എസ് ചൂണ്ടിക്കാട്ടി.
ഗ്രൂപ്പിസം
സംസ്ഥാന നേതൃത്വത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഗ്രൂപ്പിസത്തിനെതിരെ ആര്‍എസ്എസ് കടുത്ത അതൃപ്തിയാണ് അറിയിച്ചത്. എന്നാല്‍ കൊടകര കുഴല്‍പണ കേസില്‍ ആര്‍എസ്എസ് ചുമതലക്കാരെയും വിവര ശേഖരണത്തിന് വിളിപ്പിച്ചിരുന്നെങ്കിലും അതിനെ കുറിച്ച് യാതൊരുവിധ ചര്‍ച്ചകളും യോഗത്തിലുണ്ടായിരുന്നില്ല.
ഇനി കളി മാറും; മുഖ്യമന്ത്രി പിന്നണിയിലേക്ക്, സുധാകരനെ പൂട്ടാൻ തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം
Recommended Video
ബിഗ് ബോസിൽ നടക്കുന്നതെന്ത്? അണിയറയിലെ കാര്യങ്ങൾ വെളിപ്പെടുത്തി ബിഗ് ബോസിന്റെ സംവിധായകൻ