Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റേത് മനുഷ്യത്വ വിരുദ്ധ സമീപനം; ഐസി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വയനാട് ഡി സി സി ട്രെഷറർ എൻ എം വിജയന്റെ ആത്മഹത്യപ്രേരണ കേസിൽ പ്രതിയായ സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐസി ബാലകൃഷ്ണൻ പദവി രാജിവെക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആത്മഹത്യക്കുറിപ്പില്‍ പേര് പരമാർശിക്കുന്ന എം എൽ എയെയും ഡി സി സി പ്രസിഡൻറിനെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ എം വിജയനെ കോൺഗ്രസ് നേതൃത്വം കൊലയ്ക്ക് കൊടുത്തതാണ്. അദ്ദേഹത്തിന്റെ കത്ത് കിട്ടിയിട്ടും മിണ്ടാതിരുന്ന കോൺഗ്രസിന്റെ ഉന്നത നേതൃത്വം മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. വയനാട്ടിലും സംസ്ഥാനത്തും കോൺഗ്രസ് നടത്തുന്ന സഹകരണ കൊളളയുടെ രക്തസാക്ഷിയാണ് വിജയനെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ic-sudhakaran

പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ സിപിഎം നേതാക്കൾ ജയിലിലെത്തി മുദ്രാവാക്യം വിളിച്ച് സ്വീകരിച്ചത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതിനെ ന്യായീകരിക്കുക വഴി ഭീകരപ്രസ്ഥാനത്തിന്റെ തലവനാണ് താനെന്ന് എം വി ഗോവിന്ദൻ പരസ്യപ്രഖ്യാപനം നടത്തുകയാണ്. എല്ലാകാലത്തും കൊടും ക്രിമിനലുകളെയും കൊലയാളികളെയും പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സി പി എമ്മെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.

അതേസമയം, വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയതും നേതൃത്വത്തിലെ തുറന്ന പോരും യു ഡി എഫിനെ പ്രത്യേകിച്ചും കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്‌ത്തിയെന്ന് എംവി ഗോവിന്ദനും അഭിപ്രായപ്പെട്ടു. ഡി സി സി ട്രഷറർ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ മുൻ ഡി സി സി പ്രസിഡന്റും ഇപ്പോൾ എം എൽ എയുമായ ഐ സി ബാലകൃഷ്ണന്റെയും ഇപ്പോഴത്തെ ഡി സി സി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചന്റെയും പേരുണ്ട്. ഈ നേതാക്കൾ തട്ടിയെടുത്ത പണത്തിന്റെയും പാർടിക്ക് വേണ്ടി ഏറ്റെടുക്കേണ്ടി വന്ന ലക്ഷങ്ങളുടെയും ബാധ്യതയുള്ളതിനാലാണ് ജില്ലാ ട്രഷറർക്കും മകനും ആത്മഹത്യ ചെയ്യേണ്ടി വന്നത് എന്നാണ് പുറത്തുവന്ന ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് നിയമനങ്ങൾക്കായി കോഴവാങ്ങിയത് ഐ സി ബാലകൃഷ്ണന്റെ നിർദേശപ്രകാരമാണ് എന്നാണ് വെളിപ്പെടുന്നത്. പാർടി തലയിൽ കെട്ടിയേൽപ്പിച്ച ബാധ്യത തീർക്കാൻ വഴി കാണാതെയാണ് ജീവനൊടുക്കിയതെന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്. ഈ പശ്ചാത്തലത്തിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. രണ്ട് വ്യക്തികളെ മരണത്തിലേക്ക് നയിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസിയും യുഡിഎഫും എന്തേ നടപടിയെടുക്കാത്തത്. മാധ്യമങ്ങൾ ഇതേക്കുറിച്ച് മൗനം പാലിക്കുന്നത് കൊലയാളികൾക്കുള്ള പിന്തുണയാണെന്ന് ആരെങ്കിലും വ്യാഖ്യാനിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ.

സി പി ഐ എമ്മും ഇടതുപക്ഷവും നൂറുശതമാനം ശരിയായ പാതയിലൂടെ സഞ്ചരിക്കണമെന്ന് ശഠിക്കുന്ന മാധ്യമങ്ങൾ എന്തേ വലതുപക്ഷ നേതാക്കളുടെ കൊടും ക്രൂരതകൾക്ക് മുമ്പിൽപ്പോലും കണ്ണടയ്‌ക്കുന്നത്. നവീൻ ബാബു എന്ന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണം ഉയർന്നപ്പോൾത്തന്നെ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും പാർടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്നും മാറ്റി നിർത്താൻ സി പി ഐ എം തയ്യാറായി. വയനാട്ടിൽ ഇരട്ട ആത്മഹത്യ നടന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന് മാത്രമല്ല ദുഃഖം കടിച്ചമർത്തി വിഷമിച്ചിരിക്കുന്ന കുടുംബാംഗങ്ങളെ അധിക്ഷേപിക്കാനും മോശമായി ചിത്രീകരിക്കാനും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തയ്യാറായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+