പിണറായിയുടെ ചർച്ചകൾ കൊണ്ടൊന്നും സമാധാനമില്ല!! നീലേശ്വരത്ത് ബിജെപി പ്രവർത്തകന് നേരെ ആക്രമണം!!
സംസ്ഥാനത്ത് ബിജെപി സിപിഎം സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതായാണ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ശ്രമങ്ങൾക്കിടെയും അങ്ങിങ്ങ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
നീലേശ്വരം: സംസ്ഥാനത്ത് ബിജെപി സിപിഎം സംഘർഷങ്ങൾക്ക് അയവില്ല. തിരുവനന്തപുരം ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസ്, ബിജെപി നേതാക്കളുമായും സിപിഎം നേതാക്കളുമായി സമാധാന ചർച്ച നടത്തിയിരുന്നു. ഇതിനിടെ വീണ്ടും സംഘർഷമുണ്ടായതായാണ് റിപ്പോർട്ട്. കാസർഗോഡ് നീലേശ്വരത്താണ് ആക്രമണം ഉണ്ടായത്.
ബിജെപി മുനിസിപ്പൽ കമ്മിറ്റി അംഗം സന്തോഷ് മന്നപ്പുറത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ നിന്ന് വരികയായിരുന്ന സന്തോഷിനെ ഒരു സംഘം ആളുകൾ ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി മർദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയവില്ലാതെ
സംസ്ഥാനത്ത് ബിജെപി സിപിഎം സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതായാണ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമാധാന ശ്രമങ്ങൾക്കിടെയും അങ്ങിങ്ങ് അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

നീലേശ്വരത്ത് ആക്രമണം
നീലേശ്വരത്ത് ബിജെപി പ്രവർത്തകനു നേരെ ആക്രമണം ഉണ്ടായി. ബിജെപി മുനിസിപ്പൽ കമ്മിറ്റിയംഗം സന്തോഷ് മന്നപ്പുറത്തിന് നേരെയാമ് ആക്രമണം ഉണ്ടായത്.

ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി
ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിവരികയായിരുന്ന സന്തോഷിനെ ഓരു സംഘം ആളുകൾ ഓട്ടോ തടഞ്ഞ് മർദിക്കുകയായിരുന്നു. ജില്ലാകമ്മിറ്റിയംഗം ടി. രാധാകൃഷ്ണൻ, മുനിസിപ്പൽ പ്രസിഡന്റ് പിവി സുകുമാരൻ എന്നിവരും സന്തോഷിനൊപ്പം ഉണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക്
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നെടുങ്കണ്ട വളവിൽ വച്ച് ഒരു സംഘം ആളുകൾ സന്തോഷിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സന്തോഷിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹർത്താൽ ദിനത്തിലെ ആക്രമണം
ഞായറാഴ്ച നടന്ന ഹർത്താൽ ദിനത്തിനിടെ നീലേശ്വരം മാർക്കറ്റിന് സമീപം വച്ചുണ്ടായ ആക്രമണത്തിൽ സന്തോഷിന് പരുക്കേറ്റിരുന്നു. തുടർന്നാണ് സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.

സമാധാന ചർച്ചകൾക്കിടെ
സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം ആർഎസ്എസ് ബിജെപി നേതാക്കളുടെ സമാധാന യോഗം വിളിച്ച് ചേർത്തിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.

ആവർത്തിക്കാതിരിക്കാൻ ധാരണ
ഇനിയും രാഷ്ട്രീയ ആക്രമണങ്ങൾ ആവർത്തിക്കുതെന്ന് യോഗത്തിൽ ധാരണയായിരുന്നു. ആക്രമണങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ അണികളോട് ആവശ്യപ്പെടുമെന്ന് ഇരു പാർട്ടികളും വ്യക്തമാക്കിയിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications