ആകാശത്ത് കറുത്ത പുക; സഫോടന ശബ്ദങ്ങള്‍ കേള്‍ക്കാം; നേപ്പാളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ത്ഥി സംഘം
കലാപം രൂക്ഷമായ നേപ്പാളില്‍ നിന്ന് നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് മലയാളി അധ്യാപകന്. പഠന യാത്രയുടെ ഭാഗമായാണ് മുളന്തുരുത്തി നിര്‍മല കോളജിലെ 10 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും നേപ്പാളില്‍ എത്തിയത്. കലാപം രൂക്ഷമായതോടെ രക്ഷപ്പെടാനുള്ള വഴികള്‍ അടയുകയായിരുന്നു.
കലാപഭൂമിയായ കാഠ്മണ്ഡുവില്‍ നിന്ന് ഏഴു കിലോമീറ്റര്‍ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. എംഎസ്ഡബ്ലിയു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുടുങ്ങിയത്. നിലവില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് അധ്യാപകരില്‍ ഒരാളായ ലാലു പി ജോയി വണ്‍ ഇന്ത്യയോട് പറഞ്ഞു.
മൂന്നാം തീയതിയാണ് മുളന്തുരുത്തിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ആറാം തീയതി നേപ്പാളില്‍ എത്തി. ഇവിടുത്തെ ഒരു കോളജുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തെ പരിപാടിക്ക് വേണ്ടിയാണ് നേപ്പാളില്‍ എത്തിയത്.

പ്രോഗ്രാമിന്റെ ഭാഗമായി കോളേജില്‍ ഏഴാം തീയതി എത്തി. കലാപം തുടങ്ങിയപ്പോള്‍ തന്നെ കോളജിലെ ആളുകള്‍ പറഞ്ഞിട്ട് ഞങ്ങള്‍ പെട്ടെന്ന് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. കലാപത്തിന്റെ നടുക്കുന്ന കാഴ്ചകള്‍ ഇവിടെ നിന്നുതന്നെ കാണാമായിരുന്നു. പാര്‍ലമെന്റ് മന്ദിരം അടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് തീയിട്ടതിന്റെ പുക ആകാശത്ത് ദൃശ്യമായിരുന്നു.
പ്രക്ഷോഭം ആരംഭിക്കുന്ന സമയത്ത് പാര്‍ലമെന്റ് മന്ദിരത്തിന് ഒന്നര കിലോമീറ്റര്‍ അടുത്ത് ആയിരുന്നു ഞങ്ങള്‍. തുടര്‍ന്ന് കലാപം രൂക്ഷമാകും എന്ന് മുന്നറിയിപ്പ് ഈ കോളജ് അധികൃതരില്‍ നിന്ന് ലഭിച്ചതോടെയാണ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങിയത്.
കാഠ്മണ്ഡുവില്‍ നിന്ന് ഏഴു കിലോമീറ്റര്‍ മാറി ബൈസേപാട്ടി എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിക്കുന്നത്. ഞങ്ങള്‍ നില്ക്കുന്ന സ്ഥലം ഇപ്പോള്‍ സേഫ് ആണ്. ഭക്ഷണവും ലഭിക്കുന്നുണ്ട്. വെടിവയ്പ്പിന്റെ ഒച്ചയും സ്ഫോടനങ്ങളും ബഹളങ്ങളും ഇവിടെ നിന്ന് കേള്‍ക്കാം. ആകാശം കറുത്ത പുക കൊണ്ട് മൂടിയിരിക്കുകയാണ്.
പതിമൂന്നാം തീയതി ഇവിടെനിന്നു പോകേണ്ടതായിരുന്നു. ഇപ്പോള്‍ പ്ലാന്‍ എല്ലാം തെറ്റിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തേക്ക് പോകരുതെന്നാണ് എംബസിയില്‍ നിന്നുള്ള കര്‍ശന നിര്‍ദേശം. ഭീകരമായ അന്തരീക്ഷത്തിന് ഒരു അയവ് ലഭിച്ചു എന്നാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടുന്ന വാര്‍ത്ത. സൈന്യം ഭരണം ഏറ്റെടുത്തിട്ടുണ്ട്. ഇന്നൊക്കെ ഇവിടെ കര്‍ഫ്യൂ ആണ്.
തിരിച്ചു മടങ്ങാന്‍ കാത്തിരിക്കണം എന്നാണ് ഇന്ത്യന്‍ എംബസിയില്‍ ഉള്ളവര്‍ പറയുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം പുറത്തിറങ്ങാനാണ് അവര്‍ പറഞ്ഞിരിക്കുന്നത്. തല്ക്കാലം മരുന്നുകളും ഭക്ഷണവും ഒക്കെ ഞങ്ങളുടെ കൈയിലുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള യാത്ര തല്ക്കാലം സാധ്യമല്ല. ഹൈവേയിലേക്ക് ഇറങ്ങാന്‍ ഇപ്പോഴത്തെ കലാപ സാഹചര്യത്തില്‍ കഴിയില്ല. കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തായാലും പ്രശ്നങ്ങള്‍ ഒതുങ്ങുന്നതുവരെ ഇവിടെ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല എന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ്












Click it and Unblock the Notifications